ട്യൂഷന്‍ നിര്‍ത്തുന്നുവെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് സഹിച്ചില്ല; ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു; കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോള്‍ പുറത്തു വന്നത് ‘സ്‌പെഷ്യല്‍ ട്യൂഷന്റെ’ കഥകള്‍…

സ്‌പെഷ്യല്‍ ട്യൂഷന്റെ പേരും പറഞ്ഞ് വിദ്യാര്‍ഥിയെ നിരന്തര പീഡനത്തിനിരയാക്കിയ 33കാരിയായ അധ്യാപിക അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഇവരുടെയടുത്ത് ട്യൂഷനെത്തിയ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക നിരന്തര പീഡനത്തിനിരയാക്കി വരികയായിരുന്നു.

ചണ്ഡിഗഢിലാണ് സംഭവം. അറസ്റ്റു ചെയ്ത അധ്യാപികയെ പോക്‌സോ വകുപ്പ് പ്രകാരം വ്യാഴാഴ്ച ചണ്ഡിഗഢ് ജില്ലാ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പതിനഞ്ചു വയസുള്ള വിദ്യാര്‍ഥി അധ്യാപികയുടെ വസതിയ്ക്കടുത്തു തന്നെയാണ് താമസിച്ചിരുന്നത്. ചൈല്‍ഡ് ഹെല്‍പ്പ് ലൈനിലെ പ്രോജക്ട് മാനേജരായ സംഗീത ജന്ദ് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.

അധ്യാപികയ്ക്ക് തന്നോട് അമിതമായ സ്‌നേഹമാണ് കുട്ടി കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തിയിരുന്നു. ഇതു കേട്ട് സംശയം തോന്നിയ കൗണ്‍സിലര്‍ വിശദമായി ചോദിച്ചപ്പോള്‍ കുട്ടി സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറയുകയായിരുന്നു.

ട്യൂഷനു വിട്ടിട്ടും കുട്ടിയുടെ ഗ്രേഡ് ഉയരാത്തതുകൊണ്ട് മെയ് 22 ന് കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപിക വീട്ടിലെത്തി ട്യൂഷന്‍ ക്ലാസുകള്‍ നിര്‍ത്തുകയാണെന്ന് പറഞ്ഞു. എന്നാല്‍ ഇതു കേട്ട് നിയന്ത്രണം വിട്ട അധ്യാപിക കുട്ടിയെ മുറിയ്ക്കുള്ളില്‍ പൂട്ടിയിടുകയാണ് ചെയ്തത്. അയല്‍വാസികളുടെ സഹായത്തോടെ കുട്ടിയെ പുറത്തിറക്കി മാതാപിതാക്കള്‍ വീട്ടിലേക്കു മടങ്ങി.

എന്നാല്‍ ഇതിന്റെ മനോവിഷമത്തില്‍ അധ്യാപിക അമിതമായ അളവില്‍ ഉറക്കഗുളികള്‍ കഴിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. തന്നോടു മാത്രമായി സംസാരിക്കാന്‍ വിദ്യാര്‍ഥിയ്ക്ക് പ്രത്യേകം സിംകാര്‍ഡും അധ്യാപിക നല്‍കിയിരുന്നു. പീഡനത്തോടൊപ്പം ഇമോഷണല്‍ സന്ദേശങ്ങളും അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയയ്ക്കാറുണ്ടായിരുന്നു.

Related posts