ഇനി നീലയും വെള്ളയും; അബുദാബി പോലീസ് സന്പൂർണ നിറമാറ്റത്തിൽ

അബുദാബി : പോലീസ് സേനയുടെ അടിമുടി നിറമാറ്റത്തിനി തുടക്കം കുറിച്ച് അബുദാബി പോലീസിന്‍റെ പട്രോളിംഗ് വാഹനങ്ങളുടെ നിറം നീലയും വെള്ളയുമായി മാറുന്നു. വർഷങ്ങളായി തുടരുന്ന ചുവപ്പും വെള്ളയും നിറങ്ങളാണ് ഒഴിവാക്കപ്പെടുന്നത്. പുതിയ നിറത്തിലുള്ള പോലീസ് വാഹനങ്ങൾ അബുദാബിയിലെ നഗരവീഥികളിൽ ഇന്നലെ മുതൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

നവംബർ ആദ്യത്തോടെ പോലീസിന്‍റെ മുഴുവൻ വാഹനങ്ങൾക്കും നീല, വെള്ള നിറങ്ങൾ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടോപ്പോം പോലീസ് സേനയുടെ നിലവിലുള്ള യൂണിഫോമിന്‍റെ നിറങ്ങളും മാറ്റുമെന്ന് കമാൻഡർ ഇൻ ചാർജ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി സൂചിപ്പിച്ചു. രാജ്യത്തിന്‍റെ പാരന്പര്യവും സാംസ്കാരികവുമായ അംശങ്ങളെ കൂട്ടിയിണക്കുന്ന നിറങ്ങളിലും , ശൈലിയിലുമാകും പുതിയ യൂണിഫോമെന്നു അൽ റുമൈതി അറിയിച്ചു. അടുത്ത നവംബർ മാസത്തോടെ അബുദാബി പോലീസിന്‍റെ മുഖച്ഛായ സന്പൂർണ്ണമായി പരിഷ്കരിക്കാനാണ് നീക്കം.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

Related posts