ആശ്വസിക്കാന്‍ വകയുണ്ട്, എങ്കിലും…

നിയാസ് മുസ്തഫ

Aids1
വീട്ടിലെ ഒറ്റ മകനാണ് രഘു. 30നോട് അടുത്ത പ്രായം. അച്ഛന്‍റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ സംരക്ഷിക്കാ നാണ് വിദേശത്തു സാമാന്യം ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് രഘു നാട്ടിലെത്തിയത്. കുറേക്കാലമായി രഘുവിന്‍റെ കണ്ണിന്‍റെ കാഴ്ചയ്ക്കു തകരാറുണ്ട്. വിദേശത്ത് ആയിരുന്ന പ്പോൾ അവിടത്തെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യണ മെന്ന് നിർദേശിച്ചിരുന്നതാണ്. പല കാരണങ്ങൾകൊണ്ട് സാധിച്ചില്ല.
നാട്ടിലെത്തിയപ്പോൾ പിന്നെയും കാഴ്ചയ്ക്കു പ്രശ്ന മായി. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കൽ കോള ജ് ആശുപത്രിയിലെ നേത്രരോഗവിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ശസ്ത്രക്രിയ നടത്തുകയേ നിർവാഹ മുള്ളൂവെന്ന് ഡോക്ടർമാർ രഘുവിനെ അറിയിച്ചു. ശസ്ത്ര ക്രിയയ്ക്കു മുന്നോടിയായി എച്ച്ഐവി വൈറസുണ്ടോ യെന്ന് അറിയുന്നത് ഉൾപ്പെടെയുള്ള രക്തപരിശോധന നടത്താനും നിർദേശിച്ചു.
ജ്യോതിസ് കേന്ദ്രത്തിലെ രക്തപരിശോധനയിൽ താനൊരു എച്ച്ഐവി വൈറസ് ബാധിതനാണെന്ന ഞെട്ടി ക്കുന്ന വിവരം രഘു അറിഞ്ഞു. ജീവിതത്തെ പ്രതീക്ഷ യോടെ കണ്ട് വിവാഹജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ തയാറെടുത്തുനിൽക്കുന്ന രഘുവിന് ആ വിവരം താങ്ങാനായില്ല. ജീവനൊടുക്കുന്നതിനെക്കുറിച്ചുവരെ ചിന്തിച്ച് ആകെ ഭ്രാന്തുപിടിച്ച അവസ്ഥയിലായി രഘു.
വൈറസ് ബാധിതനായതോടെ രഘുവിനെ കൗണ്‍സലിംഗിനു വിധേയനാക്കി. വൈറസ് ബാധിതനായ താങ്കൾ എയ്ഡ്സ് രോഗിയായി മാറിയിട്ടില്ലെന്നും ഇപ്പോൾ തന്നെ എ ആർ ടി ചികിത്സ ആരംഭിച്ചാൽ താങ്കൾക്ക് സാധാരണക്കാരെപ്പോലെ ജീവിക്കാൻ കഴിയുമെന്നുമുള്ള കണ്‍സിലറുടെ ഉപദേശം രഘുവിനു പുതിയൊരു ജീവിത മാണ് സമ്മാനിച്ചത്. വിവാഹജീവിതം വേണ്ടെന്നു വച്ചെങ്കിലും രഘു ഇന്നു സന്തോഷത്തോടെ ജീവിക്കു കയാണ്. അമ്മയോട് മാത്രം വിവരങ്ങളെല്ലാം രഘു പറഞ്ഞു. ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ കൃത്യമായി കഴിക്കുന്നു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവരുന്നു.
രഘുവിനെപ്പോലെ നിരവധി എച്ച്ഐവി വൈറസ് ബാധിതർ നമുക്കിടയിൽ എ ആർ ടി ചികിത്സ സ്വീകരിച്ച് ആവശ്യമായ മുൻകരുതലുകളെടുത്ത് സാധാരണക്കാരെ പ്പോലെ ജീവിക്കുന്നുണ്ട്. വൈറസ് ബാധിതൻ എയ്ഡ്സ് രോഗിയായി മാറിക്കൊണ്ടിരിക്കുന്നത് വൈകിപ്പിക്കാൻ ഇന്നത്തെ ചികിത്സാരീതികൾക്ക് കഴിയുന്നുണ്ടെങ്കിലും രോഗത്തെ തുടച്ചുനീക്കാൻ കഴിയുന്നില്ലായെന്നത് ആശങ്ക യ്ക്കു വക നൽകുന്നുമുണ്ട്.

Aids2
മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന രോഗം തന്നെയാണ് എയ്ഡ്സ്. ഈ രോഗത്തെ മാത്രം പൂർണമായി പിടിച്ചു കെട്ടാൻ വൈദ്യശാസ്ത്രരംഗത്തിന് ഇതുവരെ കഴിഞ്ഞി ട്ടില്ല. അതേസമയം, രോഗത്തിന്‍റെ വ്യാപനം തടയുന്നതിൽ നാം വിജയിച്ചുകൊണ്ടിരിക്കുന്നു.
ആദ്യകാലങ്ങളിൽ എയ്ഡ്സ് ബാധിച്ച ഒരാൾ ശരീര  ത്തിന്‍റെ രോഗപ്രതിരോധശക്തി നഷ്ടപ്പെട്ട് മറ്റു രോഗങ്ങ ൾ ബാധിച്ച് പെട്ടെന്നുതന്നെ മരിച്ചു പോകുന്ന അവസ്ഥ യുണ്ടായിരുന്നു. എന്നാലിപ്പോൾ  ഈ രോഗത്തിന് നൂതന ങ്ങളായ ചികിത്സാരീതികളുണ്ട്. അതിൽ പ്രധാനമാണ് ആന്‍റി റിട്രോവൈറൽ ട്രീറ്റ്മെന്‍റ്  അഥവാ എ ആർ ടി. ഇതുവഴി എച്ച്് ഐവി ബാധിതരുടെ ആരോഗ്യം വീണ്ടെടു ത്ത് സാധാരണ ജീവിതം നയിക്കുവാൻ സാധിക്കുന്നു. എന്നാൽ ബഹുഭൂരിപക്ഷം ആളുകൾക്കും ഇന്നും ഈ ചികിത്സാരീതിയെക്കുറിച്ച് അറിയില്ല. ചികിത്സ ആവശ്യ മുള്ള മുഴുവൻ  അണുബാധിതർക്കും ഈ ചികിത്സ ലഭ്യ മാക്കാൻ കഴിഞ്ഞാൽ എയ്ഡ്സ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിക്കും.
കാലങ്ങളായി സർക്കാരും ആരോഗ്യപ്രവർത്തകരും സന്നദ്ധസംഘടനകളുമെല്ലാം എയ്ഡ്സ് രോഗത്തിനെ തിരേ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുന്നു. മിക ച്ച ആരോഗ്യവിദ്യാഭ്യാസം നൽകുക വഴി കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചിരി ക്കുന്നുവെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. എങ്കിലും ഇനിയും കൂടുതൽ ജാഗ്രതയോടെ നമുക്ക്  പ്രവ ർത്തിക്കേണ്ടിയിരിക്കുന്നു.
 
പ്രതീക്ഷ നൽകുന്ന കണക്കുകൾ   

കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് എയ്ഡ്സ് രോഗികളുടെ എണ്ണം കുറയുന്നതായി സംസ്ഥാന എയ് ഡ്സ് നിയന്ത്രണ സൊസൈറ്റി വ്യക്തമാക്കുന്നു. 2005 മുതലുള്ള കണക്കുകൾ പ്രകാരം എയ്ഡ്സ് രോഗം ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടത്  2016ൽ ആണ്. 1199 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2005ൽ റിപ്പോർട്ട് ചെയ്യപ്പെട്ട എയ്ഡ്സ് രോഗികളുടെ എണ്ണം 2627 ആയിരുന്നു. 2007ലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 3972 കേസുകൾ. 2015ൽ 1494 പേരിലാണ് പുതുതായി എയ് ഡ്സ് കണ്ടെത്തിയത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ ഇപ്പോൾ രോഗ പരിശോധനയ്ക്കായി രംഗത്തുവരുന്നു വെന്നതും ശ്രദ്ധേയമാണ്. പുരുഷന്മാരേക്കാൾ കൂടുതൽ എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാവുന്നത് സ്ത്രീ കളാണ്.   സംസ്ഥാനത്ത് പുരുഷന്മാരിലാണ് എയ്ഡ്സ് രോഗം കൂടുതലായി കാണപ്പെടുന്നത്.
അമ്മയിൽ നിന്നു കുഞ്ഞിലേക്കു പകരുന്ന എയ്ഡ്സ് രോഗത്തിനും ലൈംഗിക തൊഴിലാളികളിൽ നിന്നു പകരു ന്ന എയ്ഡ്സ് രോഗത്തിനും വലിയ രീതിയിലുള്ള കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ഇവർക്കിടയിൽ ബോധവത്കരണം വ്യാപകമായതിനാലാണ്.

ലോകത്ത് 1.7കോടി

ലോകത്ത് 1.7 കോടി മനുഷ്യർ രോഗത്തിനു ചികിത്സ തേടുന്നതായിട്ടാണ് കണക്ക്. ഇപ്പോൾ യൂറോപ്യൻ രാജ്യ ങ്ങളേക്കാൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ് എയ്ഡ്സ് രോഗം കണ്ടുവരുന്നതും വ്യാപിക്കുന്നതും. 2005ൽ എയ് ഡ്സ് മൂലം 22.4ലക്ഷം ജനങ്ങൾ ലോകത്ത് മരിച്ചിട്ടുണ്ട്. 2015 ആയപ്പോഴേക്കും എആർടി ചികിത്സയുടെ ഫലമായി 11ലക്ഷമായി കുറഞ്ഞിരിക്കുന്നു. അണുബാധിതരായ അമ്മമാരിൽ 77ശതമാനം ആളുകൾക്ക് ചികിത്സതേടുക വഴി കുഞ്ഞിലേക്കു പകരാതെ തടയാൻ സാധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ 21.17ലക്ഷം

ദേശീയ എയ്ഡ്സ് നിയന്ത്രണ ഒാർഗനൈസേഷന്‍റെ 2015ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 21.17 ലക്ഷം എച്ച്് ഐ വി അണുബാധിതരുണ്ട്. ഇതിൽ 39 ശതമാനം സ്ത്രീ കളാണ്. 6.54 ശതമാനം കുട്ടി കളും.   രാജ്യത്ത് 10.8ലക്ഷം പ്രായ പൂർത്തിയായവരും 0.78 ലക്ഷം കുട്ടികളും സർക്കാരിന്‍റെ എയ് ഡ്സ് നിയന്ത്രണ സംവിധാന ത്തിനു കീഴിൽ ചികിത്സയിലു ണ്ട്.   ഇന്ത്യയിൽ 2015ൽ 86,000 പുതിയ അണുബാധിതർ ഉ ണ്ടായിട്ടുണ്ട്. ഇതിൽ 88 ശത മാനം മുതിർന്നവരും 12 ശതമാ നം കുട്ടികളുമാണ്.
കേരളത്തിൽ ആകെ 29,221 പേർ
Aids3
കേരളത്തിൽ 29,221 പേരെ അണുബാധിതരായി കണ്ടെ ത്തിയിട്ടുണ്ട്. 2016ലെ കണക്കനുസരിച്ച് 20,954 അണു ബാധിതർ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈ റ്റിയുടെ കീഴിലുള്ള എ ആർടി ചികിത്സാ കേന്ദ്രമായ ഉഷസ് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ എആർടി ചികിത്സയിലുള്ളത് 15,071പേരാണ്.
എയ്ഡ്സ് രോഗം ബാധിച്ച് സംസ്ഥാനത്ത് 4673 പേരാണ് മരിച്ചത്.

എന്താണ് എയ്ഡ്സ് ‍?

ആർജിത രോഗപ്രതിരോധ ശോഷണ രോഗസമുച്ചയം എന്നു മലയാളത്തിൽ എയ്ഡ്സിനെ വിളിക്കുന്നു. അതാ യത് ശരീരത്തിന്‍റെ രോഗപ്രതിരോധശക്തിശോഷണം മൂലം വരുന്ന രോഗങ്ങളുടെ ഒരു കൂട്ടം മൂലം മരണം സംഭവിക്കുന്ന അവസ്ഥ.
ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി വൈറസുകളാണ് ഈ രോഗത്തിനു കാരണം. എയ്ഡ്സ് രോഗത്തിന്‍റെ ആദ്യഘട്ടം എന്നത് അറിഞ്ഞോ അറിയാതെയോ ഈ വൈറസ് ശരീരത്തിൽ പ്രവേശിക്കുക എന്നതാണ്.
ആദ്യഘട്ടത്തിൽ തന്നെ വൈറസിനെ കണ്ടെത്തി എ ആർ ടി ചികിത്സ ആരംഭിച്ചാൽ വൈറസിന്‍റെ കടന്നാക്രമണത്തിലൂടെ എയ്ഡ്സ് രോഗമായി അതു വ്യാപിക്കാതെ നോക്കാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ പലരിലും വൈറസ് ബാധിച്ചത് അവർ അറിഞ്ഞിട്ടുണ്ടാവില്ല. പിന്നീട് ഇതു രോഗമായി മാറുന്പോഴായിരിക്കും അവർ അറിയുക. അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയിട്ടുണ്ടാവും.
എഴുപതുകളുടെ മധ്യത്തോടെ തന്നെ ഈ വൈറസ് ലോകത്ത് വ്യാപകമായി തുടങ്ങിയിരുന്നു. തിരിച്ചറിയുന്നത് 1981ലാണ്. എയ്ഡ്സ് രോഗത്തെക്കുറിച്ച് നാം മനസിലാക്കിയപ്പോഴേക്കും ഈ രോഗത്തിന്‍റെ വൈറസ് മിക്കവാറും എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞിരുന്നു.
80കളുടെ മധ്യത്തോടെയാണ് ഈ രോഗത്തിന്‍റെ കാഠിന്യവും ഭീകരതയും ലോകം തിരിച്ചറിഞ്ഞത്. അന്നു മുതൽക്ക് ഈ രോഗത്തിനെതിരേ വ്യാപകമായ രീതിയിൽ ബോധവത്കരണവും പ്രതിരോധമാർഗങ്ങളും ലോകമെന്പാടുമുള്ള സന്നദ്ധസംഘടനകളും രാഷ്ട്രങ്ങളും നൽകി വരുന്നു. അന്നുമുതൽ ഇന്നുവരെ മനുഷ്യൻ ഈ രോഗത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നു.

പകരുന്നത് എങ്ങനെ?

മനുഷ്യരുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്‍റെ പരിണിത ഫലമാണ് ഈ രോഗം.  എച്ച്ഐവി രോഗാണു പകരുന്നത് ലോകത്തെല്ലാം ഏതാണ്ടൊരു പോലെയാണ്. സ്ത്രീ-പുരുഷ, സ്വവർഗ  ലൈംഗികബന്ധത്തിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. തൊണ്ണൂറു ശതമാനം ആളുകളിലും ഈ രോഗം ലൈംഗിക ബന്ധത്തിലൂടെ പകരുന്നു. അണുവിമുക്തമല്ലാത്ത സൂചിയും സിറിഞ്ചും ഉപയോഗിക്കുന്നതിലൂടെ, അണുബാധയുള്ള രക്തം സ്വീകരിക്കുന്നതിലൂടെ, അണുബാധിതയായ ഗർഭിണിയിൽനിന്ന് കുഞ്ഞിലേക്ക്-ഇങ്ങനെയാണ് ഒരാൾ പ്രധാനമായും എച്ച്ഐവി വൈറസിന്‍റെ ആക്രമണത്തിന് ഇരയാകുന്നത്.
ലൈംഗികബന്ധം രോഗപ്പകർച്ചയെ സഹായിക്കുന്നു. വൈറസ് ബാധയുള്ള രക്തം മറ്റൊരാൾക്ക് നൽകൽ, രോഗമുള്ള ആൾ മയക്കുമരുന്നു കുത്തിവയ്ക്കാനുപയോഗിച്ച സൂചി മറ്റൊരാൾ വീണ്ടും ഉപയോഗിക്കുന്പോൾ, ആശുപത്രികളിൽ കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സൂചികൾ പൂർണമായി രോഗാണുനാശനം ചെയ്യാതെ വീണ്ടും ഉപയോഗിക്കുന്പോൾ എല്ലാം രോഗം പകരാൻ സഹായിക്കുന്നു. മറ്റു വിധത്തിൽ രോഗം പകരുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുപോലെ ഏതെങ്കിലും വംശത്തിൽപ്പെട്ടവർക്ക് രോഗത്തോട് പ്രത്യേക രോഗപ്രതിരോധശക്തിയുള്ളതായിട്ടും തെളിഞ്ഞിട്ടില്ല.

തുടരും…

Related posts