ആ ദൃശ്യത്തിലുള്ളത് മകള്‍ അലീഷയല്ലെന്ന് ഉമ്മ ! ദൃശ്യത്തിലുള്ളത് ജെസ്‌ന തന്നെയോ എന്ന സംശയം വീണ്ടും മുറുകുന്നു; അലീഷയല്ലെന്നതിന് തെളിവായി ഉമ്മ പറയുന്നത്…

മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌നയുടെ തിരോധാനം സംഭവിച്ചിട്ട് ഏകദേശം മൂന്നുമാസം പിന്നിട്ടിരിക്കുമ്പോഴും ഒരു സൂചനയും കിട്ടാതെ വലയുകയാണ് അന്വേഷണ സംഘം. ഇതിനിടയിലാണ് ജെസ്‌നയോട് രൂപ സാദൃശ്യമുള്ള മുണ്ടക്കയം സ്വദേശി അലീഷ ചിത്രത്തിലേക്ക് കടന്നുവരുന്നത്.

ചതുര കണ്ണാടിയും പല്ലിലെ കമ്പിയും, ചിരിയും എല്ലാം ജെസ്‌നയുടേതിന് സമാനം. തട്ടം ഉണ്ടെന്ന വ്യത്യാസം മാത്രം. വെള്ളനാടി സ്വദേശികളായ സൈനുലാബ്ദീന്‍ -റംലത്ത് ദമ്പതികളുടെ മകള്‍ അലീഷയ്ക്ക് ഈ രൂപസാദൃശ്യം സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ഉമ്മ റംലത്ത് വേദനയോടെ പറയുന്നു.

‘ജെസ്‌നയുടെ ചിത്രം വന്ന സമയത്ത് കൂട്ടുകാരൊക്കെ കൊച്ചിനെ കളിയാക്കുമായിരുന്നു, നിന്നെ കണ്ടാല്‍ ജെസ്‌നയുടേത് പോലെയുണ്ടല്ലോയെന്ന്. ഞങ്ങളും അത് തമാശയായിട്ടു മാത്രമാണ് കണ്ടത്. പക്ഷെ ജെസ്‌ന കേസ് കൂടുതല്‍ ഗൗരവമായി.

ഒപ്പം സിസിടിവി ദൃശ്യം കൂടി പുറത്തുവന്നതോടെ അലീഷയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.ഞങ്ങളെവിടെയെങ്കിലും പോവുകയാണെങ്കില്‍ കൊച്ചിനെ ഇപ്പോള്‍ വീട്ടില്‍ തനിച്ചിരുത്താറില്ല. കുടുംബ വീട്ടിലാക്കിയിട്ടാണ് പോകുന്നത്. അതുമല്ലെങ്കില്‍ ആരെങ്കിലും കൂടെ കാണും. തനിച്ച് ടൗണിലെങ്ങും വിടാറില്ല.

കഴിഞ്ഞദിവസം പൊലീസും വന്ന് അന്വേഷിച്ചിരുന്നു. സിസിടിവി ദൃശ്യത്തിലുള്ളത് ജെസ്‌നയാണ്. അലീഷയല്ല. മോള്‍ക്ക് അതുപോലെയുള്ള ടോപ്പ് ഇല്ല. ഉമ്മ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ജെസ്‌നയല്ലേയെന്ന് നിരവധി ആളുകളാണ് തന്റെ മകളോട് ചോദിക്കുന്നതെന്നും അല്ലയെന്നു പറഞ്ഞു മടുത്തുവെന്നും അലീഷയുടെ ഉമ്മ പറയുന്നു.

Related posts