സംസ്ഥാനത്തിന് പുറത്ത് താമസമാക്കിയ മക്കളുടെ മാതാപിതാക്കളെ ഭയപ്പാടിലാക്കി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍, സോഷ്യല്‍ മീഡയകളില്‍ വൈറല്‍! ഒരു രാത്രി കൊണ്ട് സമ്പാദിക്കാവുന്നത് പതിനായിരങ്ങള്‍

അന്യ സംസ്ഥാനങ്ങളിലേക്ക് ഉന്നതപഠനത്തിനും ജോലിയ്ക്കുമായി പോയിരിക്കുന്ന മാതാപിതാക്കളെ ഞെട്ടിച്ചു കൊണ്ട് ബംഗളൂരുവില്‍ താമസമാക്കിയിരിക്കുന്ന മലയാളി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. വീട്ടില്‍ നിന്നും അയച്ച് തരുന്ന പണം ഒന്നിനും തികയുന്നില്ലെന്നും, എന്നാല്‍ മനസുവച്ചാല്‍ ഇവിടെ ഒരു രാത്രി കൊണ്ട് പതിനായിരങ്ങള്‍ സമ്പാദിക്കാമെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.

വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടിയുടെ ഈ വെളിപ്പെടുത്തല്‍ പ്രചരിക്കുന്നത്. ഒരു പ്രമുഖ മാധ്യമം ബാംഗളൂരുവില്‍ മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്സ് റാക്കറ്റുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ബാംഗ്ലൂരിലെ ഒട്ടുമിക്ക പെണ്‍കുട്ടികളുടെ അധിക ചിലവാണ് പലപ്പോഴും അവരെ ഇതുപോലുള്ള മറ്റു ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്, എന്നാല്‍ അവിടുത്തെ മറ്റു ജോലികള്‍ക്കെല്ലാം വളരെ കുറഞ്ഞ ശമ്പളം മാത്രമേ കിട്ടുന്നുള്ളു.

ഇക്കാരണത്താലാണ് നിശാ പാര്‍ട്ടികളിലും അതുപോലുള്ള മറ്റിടങ്ങളിലും പെണ്‍കുട്ടികള്‍ എത്തുന്നത്. ഇവിടെ ജോലി ചെയ്ത് യാതൊരുവിധ ആര്‍ഭാടങ്ങളുമില്ലാതെ ജീവിക്കാന്‍ പോലും ജോലിയിലൂടെ കിട്ടുന്ന ശമ്പളം തികയുന്നില്ലെന്നാണ് കൂടുതല്‍ ആളുകളും വെളിപ്പെടുത്തിയത്.

പിന്നെ പഠിക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നും അവര്‍ ചോദിക്കുന്നു. പാര്‍ട്ട് ടൈം ജോലികള്‍ക്കു വളരെ കുറഞ്ഞ ശമ്പളം ആണ് കിട്ടുക പക്ഷെ ഇവിടെ ഒരു കോടിശ്വരന്റെ കൂടെ ഒരു ദിവസം ചിലവഴിച്ചാല്‍ ഒരുമാസത്തെ ശമ്പളത്തെക്കാള്‍ ഉണ്ടാക്കാം. മറ്റൊന്നും നഷ്ടപ്പെടാന്‍ ഇല്ല. ആരും അറിയുകയും ഇല്ല. ഇത് പോലുള്ള ജോലികളിലേക്ക് എത്തിക്കാന്‍ ബാംഗ്ലൂര്‍ ബേസ് ചെയ്ത് വലിയ ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

സെക്സ് റാക്കറ്റുകളില്‍ നിന്നും ഈ ഏജന്‍സി വ്യത്യസ്തമാകുന്നത് ജീവിതകാലം മുഴുവന്‍ ഇവിടെ പണിയെടുക്കേണ്ട എന്നതു തന്നെയാണ്. എപ്പോള്‍ വേണമെങ്കിലും നിര്‍ത്തി നാട്ടിലേക്ക് മടങ്ങാം എന്നും പെണ്‍കുട്ടി പറയുന്നു. ഏതായാലും ഇതിനെ എതിര്‍ത്തും ധാരാളം പേര്‍ രംഗത്ത് വരുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും അല്ലെന്നാണ് കൂടുതല്‍ പേരുടേയും അഭിപ്രായം.

 

Related posts