വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് ? 75ലക്ഷം കോടി രൂപയുടെ ഡിപ്പോസിറ്റ് നിരീക്ഷണത്തില്‍; 18 ലക്ഷം പേര്‍ക്കു പിടിവീഴും

ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട പണമെല്ലാം സര്‍ക്കാരിന്റെ നിരീക്ഷണത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് അസാധുവാക്കല്‍ നടപടിക്ക് മുമ്പ് ബാങ്കുകളില്‍ എത്തിയ 1.75 ലക്ഷം കോടിരൂപയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 18 ലക്ഷത്തോളം പേരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

500,1000 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ മൂന്ന് ലക്ഷം കോടിവരുന്ന അനധികൃത സമ്പാദ്യം ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം നടത്തിയവര്‍ അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇത്തരം നീക്കങ്ങളുടെ ഭാഗമായി നികുതി ദായകരുടെ എണ്ണം ഇരട്ടിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. 18 ലക്ഷത്തിലേറെ പേരുടെ സമ്പാദ്യം അവരുടെ വരുമാനത്തിന് ആനുപാതികമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ചവര്‍ അത് എങ്ങനെയെന്ന് വെളിപ്പെടുത്തേണ്ടിവരും.

Related posts