ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി; വെളിപ്പെടുത്തിയത് പള്‍സര്‍ സുനി നടിയോടു പറഞ്ഞ കാര്യങ്ങള്‍

bhagya600തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്. നടിയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന വെളിപ്പെടുത്തലുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്്മി രംഗത്തെത്തിയിരിക്കുകയാണ്. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടി വെളിപ്പെടുത്തിയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. മീഡിയാ വണ്‍ ചാനലിലെ അഭിമുഖ പരിപാടിയായ വ്യൂ പോയിന്റിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. നടിമായി സംസാരിച്ചതിനു ശേഷമായിരുന്നു ഭാഗ്യലക്ഷ്മി പരിപാടിയില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

ക്വട്ടേഷനാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പണം തരാമെന്ന് നടി പള്‍സര്‍ സുനിയോട് പറഞ്ഞുവെങ്കിലും അവര്‍ ഉപദ്രവിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ പ്രമുഖനടനാണെന്ന് പോലീസിന് മൊഴി നല്‍കിയിട്ടില്ല. സിനിമ ഇല്ലാതാക്കാന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ ക്രൂരത പ്രമുഖ നടന്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്നു നടി തന്നോടു പറഞ്ഞതായും ഭാഗ്യലക്ഷ്മി പറയുന്നു. ഇതു കൂടാതെ നടി പറഞ്ഞ പല കാര്യങ്ങളും തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സംഭവത്തില്‍ പ്രമുഖ നടനെ ചോദ്യം ചെയ്തതായും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ കാക്കനാടുള്ള ഫഌറ്റില്‍ നിന്നും ഒരാളെ പൊക്കിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. വാര്‍ത്തകളെ നിഷേധിച്ച് ഇരുതാരങ്ങളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സിനിമാ സംഘടനകളും നിര്‍മാതാക്കളുടെ സംഘടനകളും ഇവരെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രമുഖനടനെ സംശയിക്കുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി തന്നോടു വ്യക്തമാക്കിയതായുള്ള ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

യുവനടിയ്‌ക്കെതിരേ ആക്രമണം നടന്ന് 24 മണിക്കൂറിനകം എല്ലാ പ്രതികളെയും പിടികൂടുമെന്നറിയിച്ച പോലീസിന് ഇതുവരെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിരിക്കുകയാണ്. പള്‍സര്‍ സുനിയും മറ്റൊരു പത്രിയായ വിജീഷും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് കോടതി മാറ്റിവച്ചിരിക്കുകയാണ്. കോടതിയിലെത്തി കീഴടങ്ങും മുമ്പ് ഇവരെ പിടികൂടാമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Related posts