ഭര്‍ത്താവിനെ ചികിത്സിക്കാന്‍ ബിനു ബിന്ദുലേഖയ്ക്ക് ഒപ്പംകൂടി, സൗഹൃദം വഴിമാറിയതോടെ അടുപ്പമായി മാറി, ശനിയാഴ്ച്ച രാത്രി ആരും കാണാതെ ബിന്ദുവിന്റെ വീട്ടിലെത്തിയ ബിനു പോകുന്നത് ജീവനുമായി

വഴിവിട്ട ബന്ധങ്ങള്‍ എപ്പോഴും മരണം ക്ഷണിച്ചുവരുത്തും. ഇത്തരമൊരു ബന്ധത്തിന്റെ ബാക്കിപത്രമാണ് കൊല്ലം കൊട്ടാരക്കരയിലെ ബിന്ദുലേഖയുടെ മരണവും. ബന്ധുവും ഭര്‍ത്താവിന്റെ കൂട്ടുകാരനുമായ ആളോടുള്ള അടുപ്പമാണ് 40കാരിയായ ബിന്ദുവിന് മരണത്തിന്റെ വഴി തെളിച്ചത്. എഴുകോണ്‍ കടയ്ക്കാട് ഗുരുമന്ദിരത്തിനു സമീപം പ്രഭാമന്ദിരത്തില്‍ അനൂപിന്റെ ഭാര്യ ബിന്ദുലേഖ(40)യെ ആണ് കഴിഞ്ഞ ശനിയാഴ്ച്ച കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടക്കത്തില്‍ സ്വഭാവിക മരണമമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ബന്ധുവായ ഇടയ്ക്കാട് വിനോദ് ഭവനില്‍ ബിനു(39)വിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോളിഷിങ് തൊഴിലാളിയായ ബിനു എട്ടോളം മോഷണക്കേസുകളിലെ പ്രതിയാണ്. ട്രെയിനില്‍ കയറി എസ്.ഐ. ചമഞ്ഞ കേസിലും പ്രതിയാണിയാള്‍. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ബിന്ദുലേഖയുമായി പ്രതി ഏഴുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. ബിന്ദുലേഖയുടെ ഭര്‍ത്താവ് അനൂപ് മാനസികരോഗത്തിന് ചികിത്സ തേടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബിനുവാണ്. അന്നുതുടങ്ങിയ അടുപ്പമാണ്. വിവാഹമോചിതനായ ബിനു ചന്ദനത്തോപ്പിലെ ലോഡ്ജിലായിരുന്നു താമസം. മോഷണക്കുറ്റത്തിനു ബിനു ജയിലില്‍ കിടന്നപ്പോള്‍ വക്കീല്‍ ഫീസ് നല്‍കി ജാമ്യത്തിലിറക്കിയതു ബിന്ദുലേഖയാണ്.

അടുത്തിടെ ബിന്ദുലേഖക്ക് 72,000 രൂപയുടെ ആവശ്യമുണ്ടായപ്പോള്‍ ബിനുവിനോടു ചോദിച്ചപ്പോള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തിനു വീട്ടുകാര്‍ ഉറങ്ങിയശേഷം വീട്ടിലെത്തിയ പ്രതിയും ബിന്ദുലേഖയുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്നു ബിന്ദുവിനെ ശ്വാസം മുട്ടിച്ചു കൊന്നശേഷം കട്ടിലില്‍ കിടത്തി പുതപ്പു കൊണ്ടു മൂടി അടുക്കള വാതിലിലൂടെ ബിനു രക്ഷപ്പെടുകയായിരുന്നു. സ്വാഭാവികമരണമായാണു ബന്ധുക്കള്‍ കരുതിയതെങ്കിലും പോലീസിന് സംശയം തോന്നിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സ്ഥിരീകരിച്ചത്. തുടര്‍ന്നു ജില്ലാ പോലീസ് മേധാവിയുടേയും കൊട്ടരാക്കര ഡിെവെ.എസ്.പി: ജെ. ജേക്കബിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ബിന്ദുലേഖയുടെ വീടിനുസമീപം രാത്രിയില്‍ ബിനു കാത്തിരുന്ന സ്ഥലത്തുനിന്ന് അടിവസ്ത്രവും ഒരു പാക്കറ്റ് ലഡുവും പോലീസ് കണ്ടെടുത്തു.

Related posts