കടംവാങ്ങിയ തുക തിരികെ നല്‍കിയില്ല! യുവാവിന്റെ കാറുമായി മുങ്ങിയ ബന്ധു റിമാന്‍ഡില്‍; പേരൂര്‍ക്കടയില്‍ നടന്ന സംഭവം ഇങ്ങനെ…

പേരൂര്‍ക്കട: കടംവാങ്ങിയ തുക തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് യുവാവിന്‍റെ കാറുമായി മുങ്ങിയ ബന്ധു അറസ്റ്റിൽ. മുട്ടട സന്തോഷ് നഗര്‍ സ്വദേശി അലക്സി (46) ന്‍റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് അലക്സിന്‍റെ ബന്ധുവും പട്ടം മരപ്പാലം സ്വദേശിയുമായ സനല്‍ (46) എടുത്തുകൊണ്ട് പോയത്.

അലക്സ്‍ 40,000 രൂപ സനലിന് നല്‍കാനുണ്ട്. ഇതു നിരവധിതവണ ആവശ്യപ്പെട്ടിട്ടും തിരികെക്കൊടുത്തില്ലെന്നാണ് സനല്‍ പറയുന്നത്. ആറു മാസം മുമ്പാണ് അലക്സ് പണം വാങ്ങിയത്. രണ്ടുദിവസത്തിനു മുമ്പ് അലക്സിന്‍റെ വീട്ടിലെത്തിയ സനല്‍ ഒരാവശ്യത്തിനെന്നുപറഞ്ഞ് കാറുമെടുത്തു പോകുകയായിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരനാണ് അലക്സ്. കാര്‍ മറ്റൊരാള്‍ക്കു നല്‍കി 20,000 രൂപ സനല്‍ തട്ടിയതായി അലക്സ് പരാതിയില്‍ പറയുന്നതു വാസ്തവമാണെന്നു പോലീസ് കണ്ടെത്തി.

പാതിരിപ്പള്ളി ഇളയമ്പള്ളിക്കോണം സ്വദേശി ലിജുമോഹന്‍റെ വീട്ടില്‍നിന്നാണ് പോലീസ് കാര്‍ കണ്ടെത്തിയത്.
മോഷണമുതലാണ് തനിക്കു നല്‍കിയതെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന് ലിജു പോലീസിന് മൊഴി നല്‍കി. അതിനാല്‍ ലിജുവിനെതിരേ കേസെടുത്തിട്ടില്ല. സനലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts