കോട്ടയം: സംസ്ഥാന സഹകരണബാങ്കുകളുടെ നെല്ല് കരാര്‍ ഉടമ്പടിപത്രംതന്നെ വ്യക്തമാക്കുന്നു പാഡി റസീപ്റ്റ് ഷീറ്റ് (പിആര്‍എസ്) ഒരു കൊലക്കുരുക്കാണെന്ന്. നെല്ല് ഏറ്റെടുക്കുമ്പോള്‍ പാഡി ഓഫീസര്‍ നല്കുന്ന പിആര്‍എസ് പ്രകാരമുള്ള മുന്‍കൂര്‍ വായ്പ പന്ത്രണ്ട് മാസത്തിനുള്ളില്‍ സംഭരണച്ചുമതലയുള്ള സപ്ലൈകോ അടച്ചുതീര്‍ത്തില്ലെങ്കില്‍ 8.50 ശതമാനം പലിശ ഉള്‍പ്പെടെ ലോണ്‍ സ്വന്തം അക്കൗണ്ടില്‍നിന്നോ ആസ്തിവകകളിൽനിന്നോ ഈടാക്കുന്നതിന് സഹകരണബാങ്കിന് അധികാരമുണ്ടെന്ന കരാര്‍ കര്ഷകന് റവന്യൂ സ്റ്റാമ്പില്‍ ഒപ്പിട്ടു നല്‍കണം. പിആര്‍എസ് അടിസ്ഥാനത്തില്‍ ലോണ്‍ അനുവദിക്കുന്ന ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ഇത്തരത്തില്‍ കരാറുകളുണ്ട്. നിലവില്‍ വിരിപ്പുകൊയ്ത്ത് ഒരു മാസം പിന്നിടുമ്പോള്‍ പിആര്‍എസ് വാങ്ങിവയ്ക്കാന്പോലും ഏറെ ബാങ്കുകളും തയാറാകുന്നില്ല. കടക്കെണിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് എന്നു തുക നല്‍കും എന്നതിലെ ആശങ്കയാണ് പിആര്‍എസ് വാങ്ങുന്നതില്‍നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്. പിആര്‍എസിന്റെ ഈടില്‍ ലോണ്‍ അനുവദിക്കുന്നതോടെ കര്ഷകന് വലിയൊരു ബാധ്യതയിലാവുകയാണ്. സര്‍ക്കാരില്‍നിന്ന് പണം അനുവദിച്ച് സപ്ലൈകൊ ബാങ്കില്‍ ലോണ്‍ തുക…
Read MoreCategory: Agriculture
അടുക്കളമാലിന്യ സംസ്കരണത്തിന് ഷഫ്നയുടെ “ബിഎസ്എഫ്’ മാതൃക
വി. അഭിജിത്ത്പാലക്കാട്: വീട്ടിലെ മാലിന്യസംസ്കരണം എന്നും ഒരു തലവേദനയാണ്. എന്നാൽ കൊടുവായൂർ സ്വദേശി ഷഫ്നയുടെ മാലിന്യ സംസ്കരണ രീതി അറിഞ്ഞാൽ ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്നു തോന്നിപ്പോകും. പ്രത്യേകിച്ച്, മത്സ്യകർഷകർക്കും കോഴി വളർത്തുന്നവർക്കും. പാലക്കാട് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും നവകേരള മിഷനും സംയുക്തമായി നടത്തിയ വേസ്റ്റ് മാനേജ്മെന്റ് മത്സരത്തിലെ വിജയി കൂടിയാണ് ഷഫ്ന. അടുക്കളയിലെ ഭക്ഷണമാലിന്യങ്ങളും മറ്റും ഉപയോഗിച്ചാണ് ഷഫ്ന ബിഎസ്എഫ് (ബ്ലാക്ക് സോൾജിയർ ഫ്ലൈ) മാലിന്യ സംസ്കരണ വിദ്യ പരീക്ഷിച്ചത്. ഇന്റർനെറ്റ് വഴിയാണ് ഈ മാലിന്യ സംസ്കരണ രീതിയെ കുറിച്ച് ഷഫ്ന അറിയുന്നത്. ഭർത്താവ് എ. ഹാറൂണിന്റെ സഹായവും ഷഫ്നയ്ക്ക് ലഭിച്ചപ്പോൾ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും എളുപ്പമായി. ബിഎസ്എഫ് രീതിയിൽ സംസ്കരിക്കുന്ന മാലിന്യത്തിൽനിന്നു ലഭിക്കുന്ന ലാർവകളെ വീട്ടിൽ വളർത്തുന്ന മത്സ്യങ്ങൾക്കും കോഴികൾക്കും ഭക്ഷണമായി നല്‍കുന്നതിലൂടെ മികച്ച വരുമാന മാർഗമാണ് ഇതെന്നാണ് ഷഫ്ന അവകാശപ്പെടുന്നത്. എന്താണ് ബിഎസ്എഫ്?ഭക്ഷണ…
Read Moreമട്ടുപ്പാവിന് അഴക് പകരും ഡ്രാഗണ്‍ പഴത്തോട്ടം
എറണാകുളം-പറവൂർ റൂട്ടിൽ തീരഗ്രാമമായ എടവനക്കാട്ടെത്തുന്പോൾ നിറയെ ഡ്രാഗണ്‍ പഴങ്ങളുമായി പിങ്കു നിറത്തിൽ നിൽക്കുന്ന ആ ടെറസിൽ ആരുടെയും കണ്ണുടക്കാതിരിക്കില്ല. ടെറസിൽ ശാസ്ത്രീയമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്തു മികച്ച വരുമാനം ഉറപ്പാക്കുകയാണ് 58 കാരനായ കൊല്ലിയിൽ കുടുംബാംഗം കെ.എം. അബ്ദുൾ ഷുക്കൂർ. ഒന്നര വർഷം മുന്‍പാണ് ടെറസിൽ അമേരിക്കൻ ബ്യൂട്ടി എന്ന പിങ്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിചെയ്തു തുടങ്ങിയത്. അബ്ദുൾ ഷുക്കൂറിന്റെ കുടുംബക്കാർ പരന്പരാഗതമായി കർഷകരാണ്. ആദ്യകാലത്തൊക്കെ ചെമ്മീൻ കൃഷിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. പറന്പിൽ നട്ടു വളർത്തിയിരുന്ന ജാതി, തെങ്ങ്, തുടങ്ങിയവയിൽ നിന്നു തെറ്റില്ലാത്ത വരുമാനം വേറെയുമുണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ഇരുപതിൽപരം വ്യത്യസ്ത ഇനം ഫലവൃക്ഷങ്ങളുണ്ട്. മണൽ പ്രദേശത്ത് വളർത്താൻ കഴിയുന്ന ഒട്ടുമിക്ക ഫലവൃക്ഷത്തൈകളും അദ്ദേഹം ശേഖരിച്ചു നട്ടു പരിപാലിക്കുന്നു. ജാതിയിലുമുണ്ട് പരീക്ഷണം. പുരയിടത്തിൽ നട്ടു വളർത്തിയ കാട്ടുജാതിയിൽ ബഡ് ചെയ്ത ജാതിത്തൈകൾ വിളവെടുപ്പാകുന്പോഴേക്കു…
Read Moreനാടൻ പശുക്കളുടെ സ്വന്തം ഹരി; മഹാലക്ഷ്മി ഗോശാലയിൽ പതിനഞ്ച് ഇനങ്ങളിൽപ്പെട്ട മുപ്പതോളം പശുക്കൾ
കോട്ടയം ജില്ലയിലെ ആനിക്കാട് മഹാലക്ഷ്മി ഗോശാല നാടൻ പശുക്കളുടെ അപൂർവ സംരക്ഷണ കേന്ദ്രമാണ്. പതിനഞ്ച് ഇനങ്ങളിൽപ്പെട്ട മുപ്പതോളം പശുക്കളും 12 കാളകളും. കൂട്ടായി വി. ഹരി എന്ന ചെറുപ്പക്കാരനും. അദ്ദേഹത്തിന്റെ ഊണും ഉറക്കവും അവയ്ക്കൊപ്പമെന്നു പറഞ്ഞാൽ അതിശോക്തിയാവില്ല. അത്രയ്ക്കാണ് അവയുമായുള്ള പാരസ്പര്യം. ചെറുപ്പം മുതൽതന്നെ കൃഷിയോടും വളർത്തുമൃഗങ്ങളോടും പ്രത്യേക താൽപര്യമുണ്ടായിരുന്ന ഹരി, പരിസ്ഥിതി സംരക്ഷണത്തിനു ഏറെ പ്രാധാന്യം നൽകുന്നു. വള്ളിപ്പടർപ്പുകളും വൻമരങ്ങളുമെല്ലാം അവക്കിഷ്ടമുള്ള രീതിയിൽ വളർന്നു നിൽക്കുന്ന അദ്ദേഹത്തിന്റെ ആറേക്കർ പുരയിടം അതിനു മകുടോദാഹരണം. മഹാലക്ഷ്മി ഗോശാല ശരിക്കും പശുക്കായുള്ള വീട് തന്നെയാണ്. അല്ലലറിയാതെ തിന്നും കുടിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുന്ന പശുക്കൾ. അവയുടെ ആഹ്ലാദം ഇരട്ടിയാക്കാൻ പാട്ടുകളും. പശുക്കളുടെ കരച്ചിലിൽപ്പോലും സംഗീതം കണ്ടെത്തുന്ന ഹരി, ഗോശാലയിൽ പശുക്കൾക്കായി ഒരു മ്യൂസിക്ക് സിസ്റ്റം തന്നെ ഒരുക്കിയിട്ടുണ്ട്. റെഡ് സിന്ധി ഇനത്തിൽപെട്ട പശുക്കുട്ടിയാണ് ഹരിയുടെ തൊഴുത്തിൽ ആദ്യമെത്തിയത്. മഹാലക്ഷ്മി…
Read Moreറബര്‍ മരങ്ങളില്‍ കുരുമുളക്; വടക്കേക്കുറ്റ് ബാബുവിന് പഴത്തോട്ടം മറ്റൊരു പ്രതീക്ഷ
കോട്ടയം: വില ഇങ്ങനെ ചതിച്ചാല്‍ പിന്നെ റബര്‍ മരത്തില്‍ കുരുമുളക് വളര്‍ത്തുകയേ വഴിയുള്ളൂ. ഭാരിച്ച കൂലിച്ചെവിനൊപ്പം വിലസ്ഥിരതയില്ലാതെ വന്നതോടെ റബര്‍ തൈകളില്‍ കുമ്പുക്കന്‍ ഇനം കുരുമുളക് വളര്‍ത്തുകയാണ് പൂവത്തിളപ്പ് വടക്കേക്കുറ്റ് ബാബു. ആര്‍ആര്‍ഐഐ 414 ഇനം 120 റബര്‍ തൈകള്‍ നട്ടു മൂന്നാം വര്‍ഷം എത്തിയപ്പോഴാണ് ഇതില്‍ കുരുമുളക് പരീക്ഷിക്കാമെന്നു തോന്നിയത്. ശിഖിരം വെട്ടിയൊതുക്കി ആറു വര്‍ഷം മുന്‍പ് നടത്തിയ കറുത്ത പൊന്നിന്റെ കൃഷി മോശമില്ലെന്നാണ് ബാബു പറയുന്നത്. കഴിഞ്ഞ വര്‍ഷം അറുപതിനായിരം രൂപയുടെ കുരുമുളക് വില്‍ക്കാനായി. ഇപ്പോള്‍ 20 മീറ്ററോളമുള്ള വള്ളികളുടെ കയറ്റം. ഇതിനൊപ്പം വട്ടമരങ്ങളിലും കുരുമുളക് കയറ്റിയിട്ടുണ്ട്. ളവെടുക്കാന് പാകത്തിലുള്ള ഏണിയുണ്ട്. ഇനിയും മുകളിലേക്ക് കയറിയാല്‍ വിളവെടുക്കാന്‍ പറ്റിയ സംവിധാനം ഒരുക്കും. ചാണകപ്പൊടിയും ചാണകവെള്ളവുമാണ് ചുവടു വളം. ഒപ്പം വേരുകേടും തണ്ടുചീയലും ചെറുക്കാന്‍ കീടനാശിനിയും. റബറിനെയും റബര്‍ കര്‍ഷകരെയും രക്ഷിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവില്‍ നാലു…
Read Moreമണ്ട വൃത്തിയാക്കണോ? വിത്ത് തേങ്ങകൾ കണ്ടെത്തണോ? പരിഹാരവുമായ് ‘തെങ്ങിന്റെ ചങ്ങാതിമാർ’
തെങ്ങുമായ് ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരവുമായ് നാളികേര വികസന ബോർഡിന്റെ പദ്ധതി. തെങ്ങിന്റെ ചങ്ങാതിമാർ എന്ന കോൾ സെന്ററിലൂടെ ഇനി തേങ്ങയിടാൻ ആളെ കിട്ടിയില്ലെങ്കിലും പരിഹാരമുണ്ട്. പദ്ധതിയിൽ ഇതുവരെ 1552 പേർ രജിസ്റ്റർ ചെയ്തു. 700 ഓളം തെങ്ങ് കയറ്റക്കാരാണ് ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിൽ തുടങ്ങിയ കോൾ സെന്ററിൽ സേവനത്തിനായ് ഉള്ളത്. തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിക്കൽ, വിത്ത് തേങ്ങകൾ കണ്ടെത്തുക തുടങ്ങിയവയ്ക്കെല്ലാം തെങ്ങിന്റെ ചങ്ങാതിമാർ സഹായവുമായ് എത്തുന്നതാണ്. ഇത്തരത്തിലുള്ള സഹായങ്ങൾ ലഭിക്കുമ്പോൾ കൂടുതൽ പേർ കൃഷിയിലേക്ക് മടങ്ങി വരാൻ സാധ്യതയുണ്ടെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. പുത്തൻ തലമുറയിൽ നിന്നും തെങ്ങ് കയറ്റം തൊഴിലായി സ്വീകരിക്കുന്ന ആളുകൾ കുറവായത് പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന് പരിഹാരമായ് 32,926 പേർക്കാണ് 1646 ബാച്ചുകളിലായി തെങ്ങ് കയറ്റത്തിനുള്ള പരിശീലനം നൽകിയത്. പരിശീലനം നേടിയവർക്ക് യന്ത്രങ്ങൾ സൗജന്യമായി നൽകുകയും ചെയ്തു. എന്നാൽ പരിശീലനം…
Read Moreഅനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം; കോട്ടയത്തെ മിക്കച്ച കർഷകന് വാഴയിലയെക്കുറിച്ച് പറയാനേറെ..
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറികളും ഒഴിച്ചു കൂട്ടാനും അതിനു പിന്നാലെ പപ്പടവും പഴവും പായസവുമൊക്കെ കഴുകി വൃത്തിയാക്കിയ തൂശനിലയിൽ വിളന്പുന്നതു പോലും കൊതിയൂറും കാഴ്ചയാണ്. എല്ലാക്കാലത്തും ഇലയിട്ടു വിളന്പുന്ന സദ്യക്കാണു ഡിമാൻഡ്. അതുകൊണ്ടു തന്നെ വാഴയിലയ്ക്കും ആവശ്യക്കാരേറെ. കോട്ടയംകാർക്ക് ഇലയിട്ടു സദ്യ ഉണ്ണാൻ തോന്നിയാൽ ആദ്യം വിളിയെത്തുന്നതു കുഴിമറ്റം അജിത് ഭവനിൽ ബി. അനിൽകുമാറിനെതേടിയാണ്. 32 വർഷമായി വാഴകൃഷിയുണ്ടെങ്കിലും അനിൽകുമാറിനു കുലയല്ല ഇലയാണു കാര്യം. ആഴ്ചയിൽ കാൽ ലക്ഷത്തിലേറെ ഇലകളാണ് അദ്ദേഹം വിപണിയിലെത്തിക്കുന്നത്. കോട്ടയത്തേയും പരിസരപ്രദേശത്തേയും കേറ്ററിംഗ് സ്ഥാപനങ്ങൾ ഹോട്ടലുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലൊക്കെ അനിൽകുമാറിന്റെ വാഴത്തോട്ടത്തിലെ ഇലകളാണ് സദ്യക്ക് ഉപയോഗിക്കുന്നത്. കോട്ടയം ജില്ലയിൽ പനച്ചിക്കാടിനു സമീപം പന്നിമറ്റത്ത് പാട്ടത്തിനെടുത്ത മൂന്നര ഏക്കറിലാണ് അനിൽകുമാറിന്റെ വാഴത്തോട്ടം. ഇവിടെ ആദ്യം 4500 ഞാലിപൂവൻ വാഴത്തൈകളാണു നട്ടത്. ഓരോ…
Read Moreകർഷകർക്കു നല്ലകാലം;100 കടന്ന് ഞാലിപ്പൂവൻ; നാടന്‍ ഞാലിപ്പൂവന്റെ വിത്ത് കിട്ടാനില്ല
കോട്ടയം: ഞാലിപ്പൂവന് വാഴ കര്‍ഷകര്‍ക്കു നല്ലകാലം. 70 -80 രൂപയില്‍നിന്ന് ഞാലിപ്പൂവന് പഴംവില 110 രൂപയായി ഉയര്‍ന്നു. കര്‍ഷകര്‍ക്കു പച്ചക്കായക്ക് 80-85 രൂപ വരെ ലഭിക്കുന്നുണ്ട്. ഞാലിപ്പൂവനു വില വന്നതോടെ ഏത്തവാഴയില്‍നിന്ന് കര്‍ഷകര്‍ ഞാലിപ്പൂവനിലേക്കു ചുവടുമാറ്റുകയാണ്. പ്രതികൂല കാലാവസ്ഥയും വാഴപ്പഴത്തിന്റെ ലഭ്യതക്കുറവുമാണ് വിലവര്‍ധനവിന് ഇടയാക്കിയത്. ഓണം വിപണി കഴഞ്ഞതോടെ വാഴക്കുല കിട്ടാനില്ലാതായി. കുറുപ്പന്തറ, മരങ്ങാട്ടുപിള്ളി, കൂരോപ്പട, പാമ്പാടി, മീനടം, കറുകച്ചാല്‍, മണിമല, വാകത്താനം, എലിക്കുളം എന്നിവിടങ്ങളിലാണ് ഞാലിപ്പൂവന് കൃഷി കൂടുതലുള്ളത്. ഏത്തവാഴയേക്കാള് പരിപാലന ചെലവും കീടശല്യവും കുറവാണെന്നതും ഞാലിപ്പൂവനോടുള്ള താത്പര്യം കൂടാന്‍ കാരണമായി.ജലലഭ്യതയും കുറവു മതി. പഴത്തിന്റെ വില വര്‍ധിച്ചതോടെ ഞാലിപ്പൂവന് വിത്തിനും വില കൂടി. മുമ്പ് എട്ടു രൂപ മുതല്‍ ഒമ്പതു രൂപവരെയായിരുന്നു വിത്തുവില. ഇപ്പോള്‍ 13 മുതൽ15 രൂപ വരെയായി. നാടന്‍ ഞാലിപ്പൂവന്റെ വിത്തുകളും കിട്ടാനില്ല. മേട്ടുപ്പാളയത്തുനിന്നാണ് വിത്തുകള്‍ കൂടുതലായി എത്തുന്നത്. ഞാലിപ്പൂവന്റെ ഇലയ്ക്കും…
Read Moreവെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സാന്പാറിലോ ഇടും. ഇല പറിച്ചു വല്ലപ്പോഴും ഒരു തോരനും വയ്ക്കും. അതോടെ മുരിങ്ങ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. മഴക്കാലമായാൽ വീട്ടുകാർക്കു ചെറിയ പേടിയുണ്ടാകും. ശക്തമായ കാറ്റൊന്നു വീശിയാൽ മതി ദുർബലമായ മുരിങ്ങക്കന്പ് ഒടിഞ്ഞു വീഴും. വീട്ടുമുറ്റത്തോ പുരപ്പുറത്തോ വീണാൽ പണിയാകുകയും ചെയ്യും. ഇതു മുന്നിൽക്കണ്ടു പലരും മഴക്കാലത്തിനു മുന്‍പേ മുരിങ്ങയുടെ ചില്ലകൾ വെട്ടി തെങ്ങിൻ ചുവട്ടിലിടും. അങ്ങനെ വെറുതെ വെട്ടി മണ്ണിൽ തള്ളാനുള്ളതല്ല മുരിങ്ങയും മുരിങ്ങയിലയുമെന്നും തെളിയിച്ച വീട്ടമ്മ കേരളത്തിനു പുതിയ മാതൃകയാകുകയാണ്. തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിലാണു മുരിങ്ങകൊണ്ടു വിപ്ലവം സൃഷ്ടിച്ച അംബികാ സോമസുന്ദരന്റെ സ്ഥാപനം. സ്വകാര്യ ബാങ്കിൽ നിന്നു ജോലി രാജിവച്ച് ഇറങ്ങിയ ഇവർ തയാറാക്കിയ മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർധത ഉത്പന്നങ്ങൾ വിദേശ വിപണിയുടെ പടിവാതിക്കൽ വരെ എത്തിക്കഴിഞ്ഞു. മുരിങ്ങയിലയിലെ വിപ്ലവത്തിനു തുടക്കം…
Read Moreഉയർന്ന ലാഭമുള്ള കൃഷി: 20,000 രൂപ നിക്ഷേപിച്ച് ഒരു ഹെക്ടർ ഭൂമിയിൽ നിന്ന് പ്രതിവർഷം 5 ലക്ഷം രൂപ വരെ സമ്പാദിക്കാം
കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന പ്രതിഫലം ലഭിക്കുന്ന ഒരു ബിസിനസ്സ് സംരംഭം സൃഷ്ടിക്കാൻ താൽപ്പര്യമുള്ളവർക്ക് ഉചിതമായ വഴിയാണ് ലെമൺ ഗ്രാസ് ഫാമിംഗ്. 2020-ൽ, പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പ്രസംഗത്തിനിടെ ‘മൻ കി ബാത്ത്’, ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ബിഷുൻപൂർ പ്രദേശത്ത് സംയുക്തമായി നാരങ്ങാ കൃഷി ചെയ്യുന്ന 30 ഗ്രൂപ്പുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. നാല് മാസത്തിനുള്ളിൽ വളരുന്നതും, എണ്ണയ്ക്ക് ആവശ്യക്കാരും വിപണിയിൽ നല്ല വിലയും ലഭിക്കുന്നു എന്നതിലാണ് ചെറുനാരങ്ങയുടെ തഴച്ചുവളരുന്ന ബിസിനസ് സാധ്യതയുടെ രഹസ്യം. സൗന്ദര്യവർദ്ധക വസ്തുക്കൾ, സോപ്പുകൾ, എണ്ണകൾ, മരുന്നുകൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ നാരങ്ങാ എണ്ണയ്ക്ക് ആവശ്യക്കാരേറെയാണ്. എസെൻഷ്യൽ ഓയിലുകളുടെ വിഭാഗത്തിൽ പെടുന്ന ലെമൺഗ്രാസ് ചികിത്സാ ഉപയോഗത്തിന് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഇനങ്ങളിൽ ഒന്നാണ്. വരണ്ട പ്രദേശങ്ങളിൽ ചെടി വളരുമെന്നതാണ് അതിലും ശ്രദ്ധേയമായ കാര്യം. സ്വാഭാവികമായും പ്രതിരോധശേഷിയുള്ള ചെടിക്കും വളങ്ങൾ ആവശ്യമില്ല. 20,000 രൂപയിൽ താഴെയുള്ള നിക്ഷേപത്തിൽ, …
Read More