ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ പിറന്നാള്‍ ദിവസം രാത്രി പിതാവ് പീഡിപ്പിച്ചെന്ന കേസില്‍ പിതാവിനെ കോടതി വെറുതെവിട്ടു. കൊല്ലം ജില്ലയില്‍ ആര്യന്‍കാവ് ചക്കാലയ്ക്കല്‍ സോജന് എന്ന ജോണിനെയാണ് കുറ്റക്കാരനല്ലെന്നുകണ്ടു ആലപ്പുഴ പോക്സോ കോടതി വെറുതെവിട്ടത്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പിറന്നാള്‍ ദിവസം പിതാവ് ഉപദ്രവിച്ചെന്നാണ് കേസ്. കുട്ടി അടുത്തദിവസം സ്കൂളില്‍ വിവരം പറഞ്ഞതിനെതുടര്‍ന്ന് സ്കൂള്‍ അധികാരികളാണ് പോലീസിനെ വിവരം അറിയിച്ചത്. പ്രതിക്കെതിരേയുള്ള കുറ്റം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പിതാവിനെ വെറുതെവിട്ടത്. കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി നടപ്പാക്കിയ സൗജന്യ നിയമസഹായ സംരംഭമായ ഡിഫെന്‍സ് കൗണ്‍സില്‍ സിസ്റ്റംവഴിയാണ് പ്രതി കോടതിയില്‍ കേസ് നടത്തിയത്. പ്രതിക്കുവേണ്ടി ആലപ്പുഴ ജില്ലാ ചീഫ് ലീഗല്‍ എയ്ഡ് ഡിഫെന്‍സ് കൗണ്‍സില്‍ അഡ്വ. പി.പി. ബൈജു ഹാജരായി.
Read MoreCategory: Alappuzha
ആലപ്പുഴയിൽ എൽഡിഎഫ് ജയം ആവർത്തിക്കും; അതിനാൽ കോൺഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകില്ലെന്ന് എം.വി. ഗോവിന്ദൻ
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ജയം ആവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ ജയിക്കില്ല. അതിനാൽ കോൺഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കൊടുങ്കാറ്റിലും എൽഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് വിജയിച്ച ഏകമണ്ഡലമാണ് ആലപ്പുഴ. സിറ്റിംഗ് എംപി എ.എം. ആരിഫാണ് ഇത്തവണയും മത്സരരംഗത്ത്.
Read Moreപത്മജ ബിജെപിയിലെത്താൻ കാരണം കെ.സി. വേണുഗോപാൽ’; വിങ്ങുന്ന മനസുമായാണ് അവർ ബിജെപിയിലെത്തിയതെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരാൻ കാരണം കെ.സി.വേണുഗോപാലെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. കെ.സി. വേണുഗോപാൽ മര്യാദയ്ക്കായിരുന്നെങ്കിൽ പത്മജ കോൺഗ്രസിൽ തുടരുമായിരുന്നുവെന്നും കോൺഗ്രസിലെ അവഗണന കാരണം മനസു വിങ്ങിയാണ് പത്മജ ബിജെപിയിലെത്തിയതെന്നും ശോഭ പറഞ്ഞു. ബിജെപിയില്‍ പോയതിന്റെ പേരില്‍ എത്ര ചീത്ത പറഞ്ഞാലും അപമാനിച്ചാലും വിഷമം ഇല്ലെന്നും ഇതിലും വലുതാണ് കോണ്‍ഗ്രസിലുള്ളപ്പോള്‍ അനുഭവിച്ചതെന്നും പത്മജ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തന്റെ തോൽവിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചുവെന്നും കോൺഗ്രസ് വിട്ടുപോകാൻ കാരണം നേതാക്കളാണെന്നും ബിജെപിയിൽ ചേർന്ന സമയത്ത് പത്മജ വ്യക്തമാക്കിയിരുന്നു.
Read Moreപെന്ഷന് മുടക്കിയ കേന്ദ്ര സര്ക്കാരിനെതിരേയാകണം ജനവിധിയെന്നു തോമസ് ഐസക്
പത്തനംതിട്ട: പെന്ഷന് മുടക്കിയ കേന്ദ്ര സര്ക്കാരിനെതിരേയാകണം ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കാനുള്ള പണം മുഴുവനായി നല്കിയാല് ക്ഷേമ പെന്‍ഷനുകള്‍ കുടിശികയില്ലാതെ നല്കാന് സാധിക്കു കേരളത്തിന് 13,608 കോടി രൂപ നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കേസ് പിന്‍വലിച്ചാല്‍ തരാമെന്നാണ് കേന്ദ്രം പറയുന്നത്. ആ പണം മുഴുവന്‍ കിട്ടിയാല്‍ ഒരു രൂപ പോലും കുടുശികയില്ലാതെ ക്ഷേമ പെന്ഷന് നല്കാന് സാധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. പെന്ഷന് തുക 1200 ആക്കി വര്‍ധിപ്പിച്ചപ്പോള്‍ എല്ലാ മാസവും പെന്ഷന് നല്‍കണം എന്നായിരുന്നു സര്‍ക്കാരിന്റെ ആഗ്രഹം. അതിനായി ഒരു കമ്പനി ഉണ്ടാക്കി. സര്‍ക്കാരിന്റെ കൈയില്‍ ഒരു മാസം പണം ഇല്ലെങ്കിലും ആ കമ്പനിയില്‍ നിന്ന് വായ്പയെടുത്ത് പെന്ഷന് കൊടുക്കും. അങ്ങനെയാണ് മൂന്ന് വര്‍ഷവും മുടങ്ങാതെ പെന്ഷന്…
Read Moreഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 44 കാരന് 60 വര്‍ഷം കഠിന തടവ്
അടൂര്‍: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പന്തളം തെക്കേക്കര പൊങ്ങലടി വെട്ടുകാല മുരുപ്പേല്‍ സതീഷിന് (44) അറുപതു വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. അടൂര്‍ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. നാലാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ 2013 ജനുവരി മുതല്‍ പ്രലോഭിപ്പിച്ച് പല ദിവസങ്ങളിലും ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്നാണ് കേസ്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനിടെയാണ് കുട്ടി ഈ സംഭവം വെളിപ്പെടുത്തിയത്. 2021 ല്‍ അടൂര്‍ എസ്എച്ച്ഒ ആയിരുന്ന ടി.ഡി. പ്രജീഷ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി ഹാജരാക്കിയ കേസില്‍ പോസിക്യൂഷന് ഭാഗത്തുനിന്നു 12 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി. പോസിക്യൂഷന് ഭാഗം നടപടികള്‍ വിക്ടിം ലെയ്സണ്‍ ഓഫീസര്‍ എസ്്്. സ്മിത ഏകോപിപ്പിച്ചു. പിഴ അടയ്ക്കാത്തപക്ഷം രണ്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴതുക അടയ്ക്കുന്ന…
Read Moreഏഴ് ദിവസത്തെ എം ജി കലോത്സവത്തിന് ഇന്ന് തിരിതെളിയും; വിശിഷ്ടാതിഥികളായി അനശ്വര രാജനും, ദുര്‍ഗ കൃഷ്ണയും
കോട്ടയം: നമ്മള് എല്ലാം ഇന്ത്യക്കാരാണ് എന്ന മുദ്രാവാക്യവുമായി കലയുടെ നുപരലാസ്യ താളങ്ങളുമായി അക്ഷര നഗരിക്ക് ഇനിയുളള ഒരാഴ്ചകാലം കലയുടെയും യുവതയുടെയും ഉത്സവകാലം. എംജി യുണിവേഴ്സിറ്റി യൂണിയന് കലോത്സവം വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്നു കൊടിയേറ്റം. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ജാഥ ആരംഭിക്കും. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും. തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. യോഗത്തില്‍ സിനിമ മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതാത വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളായ കോട്ടയം സ്വദേശികളായ വിജരാഘവനേയും അയ്യന് ഇന്‍ അറേബ്യ…
Read Moreകായംകുളത്ത് മകന് അമ്മയെ അടിച്ചുകൊന്നു
ആലപ്പുഴ: കായംകുളത്ത് അമ്മയെ മകന് മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മകന്റെ മർദനമേറ്റ് മരിച്ചത്. മകന് ബ്രഹ്മദേവനെ (43) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മകന് ബ്രഹ്മദത്തനെ ചോദ്യം ചെയ്തപ്പോള്‍ അയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് പറഞ്ഞു.
Read Moreകൊന്നവരെ കൊല്ലുന്ന രീതി സിപിഎമ്മിന്റേത്; പി.കെ.കുഞ്ഞനന്തനെ വിഷം കൊടുത്തു കൊന്നതാണെന്ന് കെ.സുധാകരന്
ആലപ്പുഴ: സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട കെ.എം.ഷാജിയുടെ ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ്. കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് ജനസംസാരമെന്നും മരണം പുനരന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ആവശ്യപ്പെട്ടു. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. സിപിഎമ്മുകാര്‍ തന്നെ ഇക്കാര്യം പരസ്യമായി പറയുന്നുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. കൊയിലാണ്ടിയിലെ സിപിഎം നേതാവിനെ കൊലപ്പെടുത്തിയതിലും സിപിഎമ്മിന് പങ്കുണ്ടെന്നും സുധാകരന് ആരോപിച്ചു. വിവാദ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ പാര്‍ട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും സുധാകരന് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജിയാണ് ആദ്യം രംഗത്തെത്തിയത്. ടി.പി കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തനെന്ന് ഷാജി പറഞ്ഞിരുന്നു. കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്നു ഭയന്നാല്‍, കൊന്നവരെ കൊല്ലുന്ന രീതിയാണ് സിപിഎമ്മിന്റേത്. കണ്ണൂരിലെ എല്ലാ…
Read Moreസിപിഎം വിമതൻ കരുത്തുകാട്ടി; വെളിയനാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു ജയം; കോൺഗ്രസിന് ദയനീയപരാജയം
മങ്കൊമ്പ്: വെളിയനാട് പഞ്ചായത്ത എട്ടാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് എൻഡിഎയ്ക്ക്. എൻഡിഎ സ്ഥാനാർഥി സുഭാഷ് പറമ്പിശേരി ഒരു വോട്ടിനാണ് എൽഡിഎഫിലെ സിപിഎം സ്ഥാനാർഥി ഗീതമ്മ സുനിലിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ 285 വോട്ടുകൾ നേടിയ കോൺഗ്രസ് ഇക്കുറി 97 വോട്ടിൽ പോരാട്ടമവസാനിപ്പിച്ചു. പി.ടി. സുരേഷായിരുന്നു കോൺഗ്രസിനുവേണ്ടി മൽസരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 129 വോട്ടുകൾ മാത്രമുണ്ടായിരുന്ന ബിജെപിയാണ് ഇത്തവണ വിജയിച്ചത്. അതേസമയം തെരഞ്ഞെടുപ്പിൽ സിപിഎം വിമതയായി മൽസരിച്ച എം.ആർ. രഞ്ജിത് 179 വോട്ടുകൾ നേടി കരുത്തുകാട്ടി. എൽഡിഎഫ് വോട്ടുകൾ കഴിഞ്ഞ തവണത്തെക്കാൾ വർധിച്ചെങ്കിലും വോട്ടു ചോർച്ചയുണ്ടായത് കോൺഗ്രസ് പാളയത്തിൽ നിന്നാണെന്നു വ്യ ക്തം. വരവറിയിക്കാമെന്നു കരുതി മൽസരരംഗത്തുണ്ടായിരുന്ന എഎപിക്കാകട്ടെ ആറുവോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 13 വാർഡുകളുള്ള പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടെ ബിജെപിയും സാന്നിധ്യമറിയിച്ചു. എൽഡിഎഫ്-എട്ട്, യുഡുഫ്-നാല് എന്നിങ്ങനെയാണ് മറ്റു കക്ഷിനില.
Read Moreമൂർത്തിമണ്ണിൽ കാട്ടാനക്കൂട്ടം വീട് തകർത്തു; രാത്രിയിൽ പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബം ഓടി രക്ഷപ്പെട്ടു
പത്തനംതിട്ട: തേക്കുതോട് മൂർത്തിമണ്ണിൽ കാടിറങ്ങിയ ആനക്കൂട്ടം വീട് തകർത്തു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം ഉറക്കത്തിലായിരുന്ന സമയത്താണ് ആനയുടെ ആക്രമണം വീടിനു നേരേ ഉണ്ടായത്. ശബ്ദം കേട്ട് പിഞ്ചുകുഞ്ഞുങ്ങളുമായി കുടുംബം ഓടിരക്ഷപ്പെടുകയായിരുന്നു. മൂർത്തിമൺ ചെറിയത്ത് അജിയുടെ വീടിനുനേരേയാണ് ഇന്നലെ പുലർച്ച് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. വീടിന്റെ അടുക്കളഭാഗവും ബാത്ത് റൂം അടക്കം തകർത്തു. സമീപത്തെ ആട്ടിൻകൂടും പട്ടിക്കൂടും തകർത്തു. സംഭവസമയം അജി വീട്ടിലുണ്ടായിരുന്നില്ല. കൃഷിക്കാരനായ ഇദ്ദേഹം വള്ളിക്കോട് ഭാഗത്തെ കൃഷിയിടത്തിലെ ജോലികളുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. അജിയുടെ ഭാര്യ അനിത, ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ, അജിയുടെ സഹോദരൻ, ഭാര്യ, അമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആനയുടെ ആക്രമണത്തോടെ വീട് താമസയോഗ്യമല്ലാതായി. കുടുംബം ഇന്നലെ മറ്റൊരിടത്തേക്ക് താമസം മാറ്റി. സ്ഥലം വനപാലകസംഘം സന്ദർശിച്ചിരുന്നു. നഷ്ടപരിഹാരമോ മറ്റോ ലഭിക്കുക എളുപ്പമല്ലെന്ന നിലപാടിലാണ് വനപാലകർ. നേരത്തേ അജിയുടെ പുരയിടത്തിൽ ആന എത്തി കൃഷി നശിപ്പിച്ചിട്ടുണ്ട്. എന്നാൽ…
Read More