അബിന് രോമാഞ്ചമാണ് കോൺഗ്രസ്; വെള്ളനാതുരുത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ അബിന് ഉറപ്പാണ് കെ.സിയുടെ വിജയം

ആലപ്പാട്: തീരദേശത്ത് സ്വീകരണ പരിപാടികളിൽ ഓടിനടന്ന ചെറുപ്പക്കാരനെ കണ്ട് പലർക്കും ആകാംക്ഷയായി, ആളെ തിരിച്ചറിഞ്ഞതോടെ പ്രവർത്തകർ അടക്കം ഓടിവന്ന് പരിചയപ്പെടുകയും അയാൾക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. മറ്റാരുമായിരുന്നില്ല മലയാളത്തിന്‍റെ യുവതാരം അബിൻ ബിനോ ആയിരുന്നു താരം. രോമാഞ്ചം എന്ന സിനിമയിലെ താരമായിരുന്നു അബിൻ. സിനിമ ജീവിതത്തിലെ തിരക്കുകൾക്കിടയിലും പ്രിയപ്പെട്ട കെസി വേണുഗോപാലിനുവേണ്ടി പ്രവർത്തിക്കാൻ എത്തിയതാണ് അബിൻ. സിനിമയിൽ സജീവമാകുന്നതിനു മുൻപ് വെള്ളനാതുരുത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. സിനിമാ തിരക്കുകൾ ആയതോടെ പഴയപോലെ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിലും പറ്റുമ്പോഴൊക്കെ പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. ആലപ്പുഴയിൽ കെസിയുടെ വിജയം ഉറപ്പെന്ന് പറഞ്ഞ അബിൻ കെസിക്കൊപ്പം വാഹന ജാഥയിൽ പങ്കെടുത്തശേഷമാണ് മടങ്ങിയത്.

Read More

വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടികുത്തി; ആത്മഹത്യാ ഭീഷണിയുമായി വയോധികന്‍

ചേര്‍ത്തല: വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടിസ്ഥാപിച്ചെന്നു ഗൃഹനാഥന്‍റെ പരാതി. വഴിയില്ലാത്തതിനാല്‍ വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണിയുമായി വയോധികന്‍. ചേര്‍ത്തല നഗരസഭ 15ാം വാര്‍ഡില്‍ വെളിങ്ങാട്ടുചിറ പുരുഷോത്തമനാണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറിയിരുന്നത്. പോലീസെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുരുഷോത്തമന്‍റെ സഹോദരിയുടെ മകള്‍ സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിനു കിഴക്കുഭാഗത്തുകൂടി റോഡിനായി ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മുമ്പ് വഴിക്കായി സ്ഥലം നല്‍കിയതിനാല്‍ ഇവര്‍ അതു നിരസിച്ചു. തുടര്‍ന്നാണ് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ വഴിമുടക്കി കൊടി സ്ഥാപിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.ഇതുമൂലം വീടിന്‍റെ അടിത്തറ നിര്‍മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി. പലതവണ പാര്‍ട്ടി നേതാക്കള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ തീര്‍ത്തും വാസ്തവവിരുദ്ധമായ പ്രചരണമാണ് നടത്തുന്നതെന്നും ഇവരുടെ സ്ഥലത്തല്ല കൊടി സ്ഥാപിച്ചിട്ടുള്ളതെന്നും മറ്റൊരു സ്ഥലത്ത്…

Read More

വീട്ടിലേക്കുള്ള വഴിയടച്ച് സിപിഎം കൊടി സ്ഥാപിച്ചു; ആത്മഹത്യാ ഭീഷണിയുമായി വയോധികന്‍

ചേര്‍ത്തല: വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടിസ്ഥാപിച്ചെന്നു ഗൃഹനാഥന്‍റെ പരാതി. വഴിയില്ലാത്തതിനാല്‍ വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണിയുമായി വയോധികന്‍. ചേര്‍ത്തല നഗരസഭ 15ാം വാര്‍ഡില്‍ വെളിങ്ങാട്ടുചിറ പുരുഷോത്തമനാണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറിയിരുന്നത്. പോലീസെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുരുഷോത്തമന്‍റെ സഹോദരിയുടെ മകള്‍ സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിനു കിഴക്കുഭാഗത്തുകൂടി റോഡിനായി ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മുമ്പ് വഴിക്കായി സ്ഥലം നല്‍കിയതിനാല്‍ ഇവര്‍ അതു നിരസിച്ചു. തുടര്‍ന്നാണ് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ വഴിമുടക്കി കൊടി സ്ഥാപിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. ഇതുമൂലം വീടിന്‍റെ അടിത്തറ നിര്‍മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി. പലതവണ പാര്‍ട്ടി നേതാക്കള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ തീര്‍ത്തും വാസ്തവവിരുദ്ധമായ പ്രചരണമാണ് നടത്തുന്നതെന്നും ഇവരുടെ സ്ഥലത്തല്ല കൊടി സ്ഥാപിച്ചിട്ടുള്ളതെന്നും മറ്റൊരു…

Read More

പെൺകുട്ടിക്കുനേരേ അതിക്രമം; ഇതരസംസ്ഥാന തൊഴിലാളി റിമാൻഡിൽ

മാന്നാർ: ബധിരയും മൂകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡിലാക്കി. മാന്നാർ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിപുൽ സർക്കാർ (24) ആണ് അറസ്റ്റിലായത്. പ്രതിയുടെ താമസസ്ഥലത്തിനു തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ഇതരസംസ്ഥാനക്കാരായ പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി ഇവരുടെ വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ വിവരം അറിഞ്ഞയുടൻ മാന്നാർ പോലീസിൽ പരാതി നൽകി. തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിളള, എസ്.ഐ സനീഷ് ടി.എസ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനീഷ് ബാബു, സിപിഒ ബിജോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

രണ്ടെണ്ണമടിച്ച് ഡ്രൈവിംഗ്; ഊതിക്കലിനെതിരേ കെഎസ്ആര്‍ടിസി യൂണിയനുകള്‍; പരിശോധനയില്‍ 41 പേര്‍ കുടുങ്ങി

 കോഴിക്കോട്: കെഎസ്ആര്‍ടിസിയിൽ രണ്ടെണ്ണം വീശി തോന്നിയ സ്‌റ്റോപ്പുകളില്‍ നിര്‍ത്തുന്ന ഡ്രൈവര്‍മാരെ കുടുക്കാനായുള്ള ബ്രീത്ത് അനലൈസര്‍ ടെസ്റ്റിനെതിരേ രംഗത്തുവന്നിരിക്കുകയാണ് യൂണിയനുകള്‍. എന്തിനും എതിനും ശക്തിതെളിയിച്ചുകൊണ്ട് രംഗത്തുവരാറുള്ള യൂണിയനുകളുടെ എതിര്‍പ്പിനിടെ അടുച്ചുപൂസായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവിംഗ് സീറ്റില്‍ കയറാന്‍ തുടങ്ങിയ 41 പേര്‍ ആപ്പിലാകുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്ന പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്‍റെ പുതിയ തീരുമാനത്തിലാണ് ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിച്ചപശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കിയത്. കെഎസ്ആര്‍ടിസി ബസുകള്‍ ഇടിച്ചുള്ള അപകടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. പട്ടാപ്പകല്‍ പോലും അമിതവേഗതിയിലാണ് പല ബസുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാക്ക് ഊതിക്കൽ പരിശോധന നിര്‍ബന്ധമാക്കിയത്. പല ജില്ലകളിലും സ്‌ക്വാഡ് വരുന്നതറിഞ്ഞു ഡ്രൈവര്‍മാര്‍ മുങ്ങുന്ന…

Read More

വേനല്‍മഴയുടെ ആശങ്കയില്‍ കര്‍ഷകര്‍; അവസരം മുതലാക്കാന്‍ മില്ലുകാര്‍; പ്രശ്നത്തിൽ ഇടപെടാതെ പാടി ഉദ്യോഗസ്ഥർ

ചങ്ങനാശേരി: വേനല്‍മഴയുടെ ആശങ്കയില്‍ കര്‍ഷകര്‍ നീറുമ്പോള്‍ ചൂഷണതന്ത്രവുമായി മില്ലുകാര്‍. നെല്‍ക്കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കേണ്ട പാടി ഉദ്യോഗസ്ഥര്‍ നിസംഗതയിലെന്ന് ആക്ഷേപം. ചിങ്ങവനം കരിക്കുന്നം കാട്ടാത്തറ പാടശേഖരത്ത് കൊയ്തുകൂട്ടിയ നെല്ല് എട്ടുദിവസമായിട്ടും മില്ലുകാര്‍ എടുക്കുന്നില്ല. കിഴിവ് തര്‍ക്കത്തെതുടര്‍ന്നാണ് നെല്ല് നീക്കം തടസപ്പെട്ടിരിക്കുന്നത്. കിഴിവിന്‍റെ പേരില്‍ മില്ലുകാര്‍ നെല്ലെടുക്കാതിരിക്കുന്ന നടപടിയില്‍ ചിങ്ങവനം കരിക്കുന്നം കാട്ടാത്തറ പാടശേഖരത്തിലെ കര്‍ഷകര്‍ നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. 150 ഏക്കറിലെ നെല്ലാണ് ഈ പാടശേഖരത്ത് കെട്ടിക്കിടക്കുന്നത്. മില്ലുകാര്‍ ആദ്യം അഞ്ചുകിലോ കിഴിവാണ് ആവശ്യപ്പെട്ടത്. കര്‍ഷകര്‍ തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഇത് മൂന്നുകിലോയായി കുറച്ചിട്ടുണ്ട്. നല്ല ഉണക്കുള്ള നെല്ലിന് മൂന്നു കിലോ കിഴിവ് ചോദിക്കുന്നത് കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. പാടശേഖരസമിതി പ്രസിഡന്‍റ് വിനോദിന്‍റെ അധ്യക്ഷതയില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മില്ലുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തുകളിയാണ്…

Read More

ഇടതുപക്ഷത്തെ ഇകഴ്ത്താൻ ശ്രമം: ബോംബിനു പുറകെ പോകേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് പിണറായി

ചേർത്തല: അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ഇടതുപക്ഷത്തെ ഇകഴ്ത്താൻ ശ്രമം നടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പാനൂരിൽ നടന്ന ബോംബ് സ്ഫോടനവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ല. ഇടതുപക്ഷത്തിന് യാതൊരു വെല്ലുവിളിയും ഉണ്ടാകാത്ത മേഖലയിൽ ബോംബിന്‍റെ പുറകെ പോകേണ്ട ആവശ്യം സിപിഎമ്മിനില്ല. സ്ഫോടനത്തെക്കുറിച്ചു പോലീസ് കാര്യക്ഷമമായി അന്വേഷിക്കുമെന്നും ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നരേന്ദ്രമോദിയെ വിമർശിക്കേണ്ടപ്പോഴൊക്കെ വിമർശിക്കാറുണ്ട്. അല്ലാതുള്ള ആരോപണം ശരിയല്ല. ബിജെപിയുടെ തെറ്റായനയങ്ങൾ തിരുത്തുന്ന ശക്തിയായി നിൽക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും കൊള്ളയടിക്കുന്ന നയമാണു ബിജെപിയുടെയും കോൺഗ്രസിന്‍റെയും. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ബിജെപി വാരിക്കൂട്ടിയ കോടികളുടെ ഒപ്പംതന്നെ കോൺഗ്രസിനും കിട്ടി. സിഎഎ വിഷയത്തിൽ കോൺഗ്രസ് നിലപാട് പൂർണമായും തെറ്റാണ്.അനുഭവത്തിൽനിന്നു പാഠം പഠിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസിന് സംഘപരിവാർ മനസോടു ചേർന്നുനിൽക്കാനാണു താല്പര്യം. അവരുടെ കപടമുഖം തുറന്നു കാണിക്കുമ്പോൾ ആർക്കും കൊള്ളേണ്ടതില്ല. കഴിഞ്ഞ ഇലക്ഷനിൽ യുഡിഎഫ് ജയിച്ചതിന്‍റെ…

Read More

ഹോംസ്റ്റേ ജീവനക്കാരി ഹസീറയുടെ  കൊലപാതകം: സാഹാ അലി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

ആലപ്പുഴ: വൈശ്യംഭാഗം ഹോംസ്റ്റേയിലെ കൊലപാതകക്കേസിലെ പ്രതി അറസ്റ്റിലായി. ഹോംസ്റ്റേയിൽ ഹെൽപ്പറായി ജോലിചെയ്തിരുന്ന ആസാം സ്വദേശിനി ഹസീറ ഖാത്തൂൻ (43) എന്ന സ്ത്രീയെ കൊലപ്പെടുത്തിയതാണ് കേസ്. ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറി അവിടെ ജോലിചെയ്തിരുന്ന ഹസീറ ഖാത്തൂൻ എന്ന സ്ത്രീയുടെ ആഭരണങ്ങൾ പിടിച്ചുപറിച്ച ശേഷം കൊലപ്പെടുത്തി കടന്നുകളഞ്ഞ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. നാഗോൺ ജില്ലയിൽ കഷാരി പി.ഒയിൽ ബാരുൺഗുരി വില്ലേജിൽ അമീറുദ്ദീൻ മകൻ 38 വയസുള്ള സാഹാ അലിയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു പിടിയിലായത്. അമ്പലപ്പുഴ ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് കെ.ജി. അനീഷ്കുമാറിന്‍റെ നേതൃത്വത്തിൽ നെടുമുടി, പുളിങ്കുന്ന് ഐഎസ്എച്ചഒമാരായ വി. വിനുകുമാർ, യേശുദാസ്, സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സാധുലാൽ, സുധി വി.പി, അസി. സബ് ഇൻസ്പെക്ടർമാരായ ജലജാകുമാരി, ബിന്ദുപണിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

നാട്ടിലെത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാൻ നിയമം വേണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പമ്പാവാലി: വന്യജീവി ആക്രമണത്തിൽ ഇനിയും രക്തസാക്ഷികളുണ്ടാകാതിരിക്കാൻ വന്യജീവി സംരക്ഷണ നിയമം കാട്ടിൽ മാത്രമാക്കി മാറ്റേണ്ടത് അനിവാര്യമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി കുടിലിൽ ബിജുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജുവിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം ഉൾപ്പെടെ കഴിയുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ വന്യജീവി ആക്രമണം ഇന്നു നാട് നേരിടുന്ന ഏറ്റവും വലിയൊരു ദുരിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ടത് നിയമഭേദഗതി തന്നെയാണ്. 1972ലെ കേന്ദ്ര വനം-വന്യജീവി നിയമം ഭേദഗതി ചെയ്ത് വന്യജീവികളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും നാട്ടിലിറങ്ങിയാൽ ഉടൻതന്നെ അവയെ വെടിവച്ചു കൊല്ലുന്നതിനും കാട്ടുമൃഗങ്ങൾക്ക് പരിരക്ഷ നൽകുന്ന നിയമത്തിന്‍റെ പ്രാബല്യം വനാതിർത്തിക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതുമൊക്കെ ഉൾപ്പെടെ നിയമപരമായ പരിഹാരം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. പുതിയ കേന്ദ്ര ഗവൺമെന്‍റ് അധികാരത്തിൽ എത്തിയാൽ ഉടൻതന്നെ ഇക്കാര്യത്തിൽ കൂട്ടായ പ്രക്ഷോഭവും സമ്മർദവും ആരംഭിക്കണം.…

Read More

ഹോം സ്റ്റേ ജീവനക്കാരി മരിച്ചനിലയില്‍: കൊലപാതകമെന്നു സംശയം; കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിൽ മൃതദേഹം

ആലപ്പുഴ: കുട്ടനാട് വൈശ്യംഭാഗത്ത് ഹോം സ്റ്റേ ജീവനക്കാരി മരിച്ച നിലയില്‍. കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ആസാം സ്വദേശിനി ഖാസിറ കൗദും (44) ആണു മരിച്ചത്. ഇവര്‍ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണു മൃതദേഹമെന്നു പോലീസ് പറയുന്നു. ഇവരുടെ കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നേരിട്ട് സ്ഥലത്തെത്തി അന്വേഷണ കാര്യങ്ങള്‍ പരിശോധിച്ചു. ഇന്നലെ രാവിലെ മുതല്‍ ഖാസിറയെ കാണാതായതിനെ ത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോം സ്റ്റേക്ക് പിന്നില്‍ ഖാസിറ താമസിക്കുന്ന കെട്ടിടത്തിനു സമീപത്തെ വാട്ടര്‍ ടാങ്കിനടുത്ത് മൃതദേഹം കണ്ടത്. ഇരു കാതുകളിലെയും കമ്മല്‍ കാണാനില്ല. ഒരു കാതിലെ കമ്മല്‍ പറിച്ചെടുത്ത നിലയിലാണ് കാണപ്പെട്ടതെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിനടുത്ത് ബാഗ് കണ്ടെത്തിയിട്ടുണ്ട്. യാത്ര പോകാന്‍ തയാറാക്കിയതാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.…

Read More