വില്ലേജ് ഓഫീസര്‍ ജീവനൊടുക്കിയ സംഭവം ആര്‍ഡിഒ അന്വേഷിക്കും

അടൂര്‍: കടമ്പനാട് വില്ലേജ് ഓഫീസര്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ അടൂര്‍ ആര്‍ഡിഒയെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. വില്ലേജ് ഓഫീസറായിരുന്ന അടൂര്‍ ഇളംപള്ളില്‍ പയ്യനല്ലൂര്‍ കൊച്ചുതുണ്ടില്‍ മനോജാണ് (47) വീടുനുള്ളിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ 11-നായിരുന്നു സംഭവം. അമിത ജോലിഭാരവും മാനസികസമ്മര്‍ദവും രാഷ്‌ട്രീയ ഇടപെടലുകളും മൂലമുള്ള മാനസിക സംഘര്‍ഷവുമാണ് മനോജിനെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മനോജിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം ആവശ്യപ്പെട്ട് അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് വിഷയം ആര്‍ഡിഒ അന്വേഷിക്കുന്നത്. പരാതി പോലീസ് അന്വേഷണത്തിനായി എസ്പിക്കും കൈമാറിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ വില്ലേജ് ഓഫീസര്‍ മനോജിന്‍റെ വീട് സന്ദര്‍ശിച്ചു. ഭാര്യയോടും മകളോടും സംസാരിച്ച ശേഷം മനോജിന്‍റെ സഹോദന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Read More

തീരദേശ ഹൈവേ നവീകരണം: ഡിപിആര്‍ പുറത്തുവിടണമെന്ന് ആവശ്യം

ആലപ്പുഴ: തീരദേശ ഹൈവേ നവീകരണത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഡിപിആര്‍ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന് കെഎല്‍സിഎ. പറവൂര്‍ കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പദ്ധതിയുടെ ഭാഗമായി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പുനരധിവാസ പാക്കേജ് അപര്യാപ്തമാണെന്നും, ദേശീയപാത പാക്കേജിന് സമാനമായ പാക്കേജ് നല്‍കണമെന്നും, കുടിയൊഴിപ്പിക്കപ്പെടുന്നതോടുകൂടി ഉപജീവനമാര്‍ഗം നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, വിഴിഞ്ഞം അതിജീവന സമരത്തില്‍ എടുത്തിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സംഗമം ഫാ. വര്‍ഗീസ് ചെറിയാശേരില്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപതാ പ്രസിഡന്‍റ് പി.ജി. ജോണ്‍ ബ്രിട്ടോ മുഖ്യപ്രഭാഷണം നടത്തി. പീറ്റര്‍ തയ്യില്‍, സ്റ്റീഫന്‍ വടക്കേതയ്യില്‍, റോബിന്‍, ധന്യ സെബാസ്റ്റ്യന്‍, സുമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

കനത്ത ചൂടില്‍ ആശ്വാസമാകാൻ സഹകരണവകുപ്പിന്‍റെ തണ്ണീര്‍പന്തലുകൾ

കോട്ടയം: കനത്തചൂടില്‍ വലയുന്ന യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളവും സംഭാരവുമടക്കം സൗജന്യമായി ലഭ്യമാക്കി സഹകരണവകുപ്പിന്‍റെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ ആരംഭിച്ചു. പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ പാമ്പാടി ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച തണ്ണീര്‍പന്തലില്‍നിന്നു കുടിവെള്ളം പകര്‍ന്നുനല്‍കി സഹകരണ തണ്ണീര്‍പന്തലിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ചൂട് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കു സഹായമാകുംവിധം സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിൽ തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ വര്‍ഷം സഹകരണ മേഖലയില്‍ തണ്ണീര്‍പന്തലുകള്‍ ഒരുക്കിയിരുന്നു. ഇത്തവണ പല മേഖലയിലും ചൂടു വളരെ കൂടിയിരിക്കുകയാണ്. അതിനാല്‍ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന സാമൂഹിക ഉത്തരവാദിത്തം സഹകരണ വകുപ്പ് ഏറ്റെടുക്കുകയാണ്. എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതുഇടങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്നും വേനല്‍ അവസാനിക്കുംവരെ ഇവ നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

Read More

രാജേഷിന്‍റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് അതിരന്പുഴ ഒരുമിക്കുന്നു

‌‌അതിരമ്പുഴ: മഞ്ഞപ്പിത്തം മൂർഛിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി കരൾ മാറ്റിവയ്ക്കാൻ ഒരുങ്ങുന്ന രാജേഷിനെ നെഞ്ചോടുചേർത്ത് അതിരമ്പുഴ. അതിരമ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജംഗ്ഷനു സമീപം ചേനപ്പാടിയിൽ രാജേഷ് സി. കുമാറി (46)ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ചെലവാകുന്ന തുക കണ്ടെത്താൻ 24ന് അതിരമ്പുഴ പഞ്ചായത്തിലെ 22 വാർഡുകളിലും ഭവനസന്ദർശനം നടത്തും. മഞ്ഞപ്പിത്തം വഷളായതോടെ കരളിനെ ഗുരുതരമായി ബാധിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിൽ കരൾ മാറ്റിവയ്ക്കുകയേ മാർഗമുള്ളു എന്നു കണ്ടെത്തി. രക്തബന്ധത്തിലുള്ള ദാതാക്കൾ ഉണ്ടെങ്കിലേ മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കാൻ സാധിക്കൂ. ആരുടെയും രക്തഗ്രൂപ്പുമായി ചേരാതെ വന്നതോടെയാണ് അമൃത ആശുപത്രിയെ സമീപിച്ചത്. കരൾ ദാതാവിനെ ലഭിച്ചതോടെ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. 21ന് ശസ്ത്രക്രിയ നടത്താൻ തീരുമാനവുമായി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടി വരുന്ന ഭീമമായ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് രാജേഷും കുടുംബവും. വീടിനോടു ചേർന്നു നടത്തുന്ന…

Read More

പത്തനംതിട്ടയില്‍ വിജയം ഉറപ്പിക്കണമെന്ന് നേതാക്കളോടു മോദി

പത്തനംതിട്ട: അനില്‍ കെ. ആന്‍റണിയുടെ വിജയം പത്തനംതിട്ടയില്‍ ഉറപ്പിക്കണമെന്ന് സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. കഴിഞ്ഞതവണ 2,97,396 വോട്ടു നേടിയ മണ്ഡലത്തില്‍ ഇക്കുറി കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു നടത്തിയ യോഗത്തില്‍ കണ്ട ആവേശം നിലനിര്‍ത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. 2014നെ അപേക്ഷിച്ച് 13.50 ശതമാനം വോട്ട് ബിജെപിക്കു മണ്ഡലത്തില്‍ വര്‍ധിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനായിരുന്നു സ്ഥാനാര്‍ഥി. ഇത്തവണ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയില്‍പെടുത്തിയാണ് ബിജെപി ദേശീയ നേതൃത്വം പത്തനംതിട്ടയെ പരിഗണിച്ചിട്ടുള്ളത്.മണ്ഡലത്തിലെ സാഹചര്യം സ്ഥാനാര്‍ഥി അനില്‍ കെ. ആന്‍റണിയോടു മോദി നേരിട്ട് ആരാഞ്ഞിരുന്നു. ഇന്നലെ പത്തനംതിട്ടയിലെത്തിയ നരേന്ദ്രമോദിയുടെ തൊട്ടടുത്ത സീറ്റിലായിരുന്ന അനിലുമായി ദീര്‍ഘനേരം അദ്ദേഹം സംസാരിച്ചു. അഖിലേന്ത്യ സെക്രട്ടറി കൂടിയായ അനിലിന്‍റെ സ്ഥാനാര്‍ഥിത്വം ദേശീയ നേതൃത്വമാണ് പത്തനംതിട്ടയിലേക്ക് നിര്‍ദേശിച്ചത്. കേന്ദ്രമന്ത്രി അമിത്ഷാ മുന്‍കൈയെടുത്താണ് അനിലിനെ പത്തനംതിട്ടയിലേക്ക് അയച്ചത്. സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത്…

Read More

തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി; ഇടുക്കിയിൽ സംഗീതാ വിശ്വനാഥൻ

കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ഇന്ന് രാവിലെ കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയാണ് പ്രഖ്യാപനം നടത്തിയത്. ഇടുക്കി ലോക് സഭാ സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി സംഗീതാ വിശ്വനാഥനും മത്സരിക്കും. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് മാത്രമെ സാധിക്കുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 250 രൂപ റബര്‍ അടിസ്ഥാന വില നിശ്ചയിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും തുഷാര്‍ പറഞ്ഞു. നാലു സീറ്റുകളാണ് ബിഡിജെഎസിന് മുന്നണിയില്‍ ലഭിക്കുക. മാവേലിക്കരയില്‍ ബൈജു കലാശാല, ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്‍പു നടത്തിയിരുന്നു. എന്‍ഡിഎ മുന്നണിയില്‍ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ണമായിട്ടില്ല. കൊല്ലം, വയനാട്, എറണാകുളം സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.

Read More

കുമരകത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാനാകാതെ വാട്ടർ അഥോറിറ്റി; വെള്ളം കിട്ടാതെ വലഞ്ഞ് നാട്ടുകാർ

കുമരകം: കുമരകത്തെ പല വാർഡുകളിലും ശുദ്ധജലം ലഭിക്കുന്നില്ലന്ന് ഉപഭോക്താക്കൾ പരാതിപ്പെടുമ്പോൾ പരിഹാരം കാണാൻ കഴിയാതെ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ ഉറക്കം നടിക്കുകയാണെന്ന് ആരോപണം. നാല്, എട്ട് വാർഡുകളിലെ ജനങ്ങളുടെ കുടിവെള്ളം മുടങ്ങിയിട്ട് നാളേറെയായി. അറ്റകുറ്റപണികളുടെ പേരിൽ ജല വിതരണം മുടങ്ങുമെന്നു പലപ്പോഴും അറിയിപ്പ് പുറപ്പെടുവിക്കുന്നതല്ലാതെ അറ്റകുറ്റപണിയുടെ ഫലം നാട്ടുകാർക്ക് ലഭിക്കുന്നില്ല. പ്രധാന പൈപ്പ് ലൈനും വിതരണ ലൈനുകളും പൊട്ടി ലക്ഷകണക്കിന് ലിറ്റർ ശുദ്ധജലമാണ് പാഴായിക്കൊണ്ടിരിക്കുന്നത്. വേനൽ കടുക്കുന്നതിനാൽ വെള്ളത്തിന്‍റെ ഉപയോഗവും ഏറിയിരിക്കുകയാണ്. ചെങ്ങളം കുന്നുംപുറത്തെ ശുദ്ധീകരണ പ്ലാന്‍റിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളത്തിന്‍റെ നല്ലൊരു പങ്ക് കുമരകത്തെ ഓവർ ഹെ ഡ് ടാങ്കുകളിൽ എത്താതെ പാഴായിപ്പോകുന്നു. കുമരകം റോഡിൽ ഒന്നാംകലുങ്കിനു സമീപം പ്രധാന പൈപ്പിൽ നിന്നു തരിശുപാടത്തേക്ക് വെള്ളം ഒഴുകി പാഴാകുന്നത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പുത്തൻപള്ളിക്കു സമീപത്തെ തരിശു പാടത്തേക്കും ധാരാളം ശുദ്ധജലമാണ് ഒഴുകിപ്പോകുന്നത്. ഇവിടെ പൈപ്പ്…

Read More

വലയിലെ അത്ഭുതം; വയ്യാങ്കരച്ചിറയിലെ വലയിൽ കുടുങ്ങിയ കാളാഞ്ചിക്ക് തൂക്കം 27 കിലോ

ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറയിൽനിന്നു 27 കിലോ തൂക്കം വരുന്ന മത്സ്യത്തെ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് കാളാഞ്ചി ഇനത്തിൽപ്പെട്ട മത്സ്യത്തെയാണ് കിട്ടിയത്. വേനൽ കടുത്തതോടെ ചിറയിൽ വെള്ളം കുറവായ സമയം നാട്ടുകാരനായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഈ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയിൽ വളർത്തിയിരുന്നു. അതിൽ പെട്ടതാവാം മത്സ്യമെന്ന് കരുതുന്നു. വലയിൽ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് പിടിച്ച് കരയ്ക്കെത്തിക്കാനായത്. തമിഴ്നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസിൽനിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ഇവിടെ മാത്രമാണ് ഈ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കുക. പിടിച്ച മത്സ്യം മുറിച്ച് കിലോയ്ക്ക് 300 രൂപ ക്രമത്തിൽ വില്പന നടത്തി.

Read More

തുമരംപാറയിൽ പുലിയെ തേടി നാട്ടുകാർ; മൂക്കൻപെട്ടിയിൽ കാട്ടുപോത്ത്

എരുമേലി: വന്യജീവി വിളയാട്ടം പതിവായതോടെ എരുമേലിയിലെ വനാതിർത്തി മേഖലയിൽ ഭീതി വർധിക്കുന്നു. തുമരംപാറ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ നാട്ടുകാരിൽ ചിലർ പുലിയെ കണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് പ്രദേശമാകെ പരിഭ്രാന്തിയിലായി. വിവിധ സംഘങ്ങളായി നാട്ടുകാർ തെരച്ചിൽ നടത്തിയതോടെ വന്യജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞത് കണ്ടെത്തി. തുടർന്ന് വനപാലകസംഘം എത്തി പരിശോധിച്ച് പുലിയുടെ കാൽപ്പാടല്ലെന്ന് വ്യക്തമാക്കി. പാക്കാനോ വള്ളിപ്പുലിയോ ആയിരിക്കാമെന്ന് വനപാലക സംഘം അറിയിച്ചെങ്കിലും നാട്ടുകാർക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു കഴിഞ്ഞ ദിവസം. ഇതേ രാത്രിയിലാണ് ഏതാനും കിലോമീറ്റർ അകലെ മൂക്കൻപെട്ടിയിൽ വീടുകൾക്കു സമീപം കാട്ടുപോത്ത് എത്തി നാട്ടുകാർ ഭയചകിതരായത്. മൂക്കൻപെട്ടി, പത്തേക്കർ, അരുവിക്കൽ കോളനി ഭാഗങ്ങളിൽ ആണ് കാട്ടുപോത്ത് രാത്രിയിൽ എത്തിയത്. കഴിഞ്ഞയിടെ രണ്ട് കർഷകരാണ് കണമലയിൽ വീട്ടുമുറ്റത്തും പറമ്പിലും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃഗസ്നേഹം പറയുന്ന വനംവകുപ്പ് കാട്ടിൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്ന്…

Read More

പായിപ്പാട് സര്‍വീസ് സഹകരണ ബാങ്കിലെ തിരിമറി; തട്ടിയെടുത്തത് കോടികൾ; മുന്‍സെക്രട്ടറി ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍

ചങ്ങനാശേരി: പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പായിപ്പാട് കളത്തില്‍ കെ.എന്‍. ബിന്ദുമോള്‍(54) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ ക്രൈംബാഞ്ച് ഡിവൈഎസ്പി മാത്യു ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി കോട്ടയം വനിതാസെല്ലില്‍ റിമാന്‍ഡ് ചെയ്തു. പ്രതി ജോലി ചെയ്തിരുന്ന സഹകരണബാങ്കില്‍ പണയം വച്ചിരുന്നതും ചിട്ടിക്ക് ഈടുവച്ചിരുന്നതുമായ സ്വര്‍ണം പുറത്തെടുത്ത് നാലുകോടിയിലുള്ള മറ്റാരു ബാങ്കില്‍ പണയംവച്ച് പണം എടുത്തതായും ഇടപാടുകാരില്‍നിന്നു സഹകരണ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റായി സ്വീകരിച്ച രണ്ടുകോടിയോളം രൂപയില്‍ തിരിമറി നടത്തിയതായും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി മാത്യു ജോര്‍ജ് പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതോടെ ബിന്ദുമോള്‍ ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന അവര്‍…

Read More