.കോട്ടയം: ട്രെയിനിൽ യാത്രക്കാരനു പാമ്പുകടി. ഇന്നു രാവിലെ കായംകുളം ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് സംഭവം. ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനെയാണ് പാമ്പുകടിച്ചത്. തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കിയ ശേഷം ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനു പിന്നാലെ ആറാമത്തെ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ചു.യുവാവിനെ കടിച്ചത് പാമ്പ് തന്നെയാണെന്ന് യാത്രക്കാരിലെ ചിലർ പറഞ്ഞു. അതേസമയം, യുവാവിനെ കടിച്ചത് പാമ്പാണോ എലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.
Read MoreCategory: Kottayam
കണികാണാൻ മൈസൂരുവിൽനിന്ന് സ്വര്‍ണവെള്ളരി
കോട്ടയം: വിഷുക്കണിയൊരുക്കാന്‍ സ്വര്ണവെള്ളരിയെത്തുന്നതു മൈസൂരുവിൽനിന്ന്. നഗരത്തിലെ വിപണിയിൽ കുഞ്ഞൻ സ്വർണവെള്ളരിക്ക് ആവശ്യക്കാരേറെയാണ്. പാലക്കാട്, തൃശൂര്‍ മേഖലകളിൽനിന്നുള്ള കണിവെള്ളരിയും വിപണിയിലുണ്ട്. മൂവാറ്റുപുഴ, കുറുപ്പന്തറ, കടുത്തുരുത്തി എന്നിവിടങ്ങളിലും വെള്ളരി വിളവെടുക്കുന്നുണ്ട്. കൊടുംവേനലില്‍ നനച്ചും വളമിട്ടും കീടങ്ങളെ അകറ്റിയും വെള്ളരി ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കു ലഭിക്കുന്നതു തുച്ഛമായ വിലയാണ്. ഇക്കൊല്ലം ഇരുപതു രൂപവരെ വിലയുണ്ട്. അതിശക്തമായ വേനലില്‍ 40 ശതമാനംവരെ വിളനഷ്ടവും കർഷകർക്കു നേരിടേണ്ടിവന്നു. അയല്‍സംസ്ഥാനങ്ങളില്‍നിന്നു വെള്ളരി വൻതോതില്‍ എത്തുന്നതും പ്രദേശിക കര്‍ഷകര്‍ക്കു തിരിച്ചടിയാണ്. വിഷുച്ചന്തയിൽ ഇന്നും നാളെയുമാണു വെള്ളരിക്ക് ഏറ്റവും വില്‍പ്പനയുണ്ടാകുക.
Read Moreമൈലപ്ര, കോന്നി റീജണൽ സഹ. ബാങ്കുകളിൽ ഇഡി അന്വേഷണം
പത്തനംതിട്ട: മൈലപ്ര, കോന്നി റീജണല്‍ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ അന്വേഷണത്തിന് ഇഡി എത്തിയേക്കും. സമീപകാലത്ത് കേരളത്തില്‍ നടന്ന വിവാദമായ സഹകരണ ബാങ്ക് ക്രമക്കേടുകളുടേതിനു സമാനമായ തട്ടിപ്പുകളെ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്പ്പെട്ടിരിക്കുന്നത് രണ്ട് ബാങ്കുകളാണ്. മൈലപ്ര സഹകരണ ബാങ്ക്, കോന്നി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നടന്നത് കരുവന്നൂര്‍ സഹകരണ ബാങ്കിനു സമാനമായ ക്രമക്കേടുകളാണെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 12 സഹകരണ ബാങ്കുകളിലാണ് ഇഡിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേടുകള്‍ അതിരൂക്ഷമായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യൂവകുപ്പിനാണ് വിവരങ്ങള്‍ കൈമാറിയത്. വായ്പ നല്‍കുന്നതിലെ ക്രമക്കേടാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. സഹകരണ നിയമങ്ങള്‍ ലംഘിച്ച് വന്‍തുക അംഗങ്ങളല്ലാത്തവര്‍ക്കും വായ്പ നല്കി, അംഗങ്ങളല്ലാത്തവരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു, ഓഡിറ്റിംഗില്‍ ക്രമക്കേട് തുടങ്ങിയവ വിശദമാക്കിയാണ് റിപ്പോര്‍ട്ട്.മൈലപ്ര സഹകരണ ബാങ്കില്‍…
Read Moreകൊടും ചൂടിനെ പോലും വെല്ലുന്ന പ്രചാരണവുമായി സ്ഥാനാർഥികൾ; ആവേശച്ചൂടിൽ പത്തനംതിട്ട
പത്തനംതിട്ട: കൊടുംചൂടിനെ വെല്ലുന്ന തരത്തില്‍ പ്രചാരണം കൊടുമ്പിരി കൊള്ളുന്നു. പകല്‍ച്ചൂടിന്റെ കാഠിന്യം വകവയ്ക്കാതെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിലാണ്. വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിച്ചിരിക്കേ പരമാവധി സ്ഥലങ്ങളില്‍ നേരിട്ടെത്തി വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. രാവിലെ ആരംഭിക്കുന്ന പ്രചാരണത്തിന് ഉച്ചയ്ക്ക് ഒരു ഇടവേള നല്‍കിയിട്ടുണ്ടെങ്കിലും അതു സാധ്യമാകാത്ത നിലയിലാണ്. രാത്രി പത്തോടെയാണ് പര്യടനം എല്ലാദിവസവും സമാപിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് ആദ്യഘട്ട മണ്ഡലപര്യടനം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ട പര്യടനത്തിനാണ് ഇന്നലെ ആറന്മുളയില് തുടക്കമായത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ എത്താതിരുന്ന ബൂത്തുകളും വാര്‍ഡുകളും കേന്ദ്രീകരിച്ചാണ് അടുത്ത പര്യടനം. ഇന്നലെ ആറന്മുളയിലെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് ഇതിനു തുടക്കമായി. ഇന്ന് കോന്നി മണ്ഡലത്തിലാണ് പര്യടനം. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ഇന്നലെ കോന്നി മണ്ഡലത്തിലെ കിഴക്കന്‍ മലയോര മേഖലയില്‍ നിന്നാരംഭിച്ച പര്യടനം മൈലപ്ര പഞ്ചായത്തില്‍ സമാപിച്ചു. ഒരു മണ്ഡലത്തില്‍ ഒന്നും രണ്ടും ദിവസങ്ങളിലെ…
Read Moreമെഡി. കോളജ് അടിപ്പാത നിര്‍മാണം; രോഗികള്‍ക്കു ദുരിതയാത്ര
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ അടിപ്പാത നിർമാണം രോഗികളെയും യാത്രക്കാരെയും വലയ്ക്കുന്നതായി പരാതി. ഗതാഗതക്കുരുക്കാണ് ആംബുലന്‍സില്‍ വരുന്ന രോഗികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നത്. ആശുപത്രിയിലെത്താൻ വൈകുന്ന സാഹചര്യമാണു നിലവിലുള്ളത്. ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്നതിനായി ഓട്ടോറിക്ഷ തൊഴിലാളികള്‍ നിര്‍മിച്ച വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. പൂഴി നിരത്തിയാണു റോഡിനു വീതിയുണ്ടാക്കിയത്. അതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുന്പോൾ പൊടിശല്യവും രൂക്ഷമാണ്. പാത നിര്‍മാണത്തോടനുബന്ധിച്ചു പകല്‍ മുഴുവന്‍ അപ്രഖ്യാപിത പവര്‍ കട്ടാണ്. രാവിലെ ഒമ്പതിനു വൈദ്യുതി ബന്ധം വിച്ഛേദിച്ചാല്‍ വൈകുന്നേരം ആറിനുശേഷമേ പുനഃസ്ഥാപിക്കു. ഈ ഭാഗത്തുള്ള വീടുകളും വ്യാപാരികളും ഇതുമൂലം വലിയ ക്ലേശമാണ് അനുഭവിക്കുന്നത്. ബസ്, ടാക്സി, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്കു സുഗമമായി കടന്നുപോകാൻ സൗകര്യമൊരുക്കണമെന്നും ആംബുലന്‍സിനും രോഗികളുമായി വരുന്ന മറ്റു വാഹനങ്ങൾക്കും ആശുപത്രിയില്‍ പ്രവേശിക്കുവാന്‍ മറ്റൊരു ഗെയ്റ്റ് തുറന്നുകൊടുക്കണമെന്നുമാണു രോഗികളുടെയും യാത്രക്കാരുടെയും ആവശ്യം. പൊടിശല്യം ഒഴിവാക്കാന്‍ കരാറുകാരന് നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ…
Read Moreസി.ജെ. ഫിലിപ്പോസ് അന്തരിച്ചു
കൂരോപ്പട: ചിറക്കാട്ട് സി.ജെ. ഫിലിപ്പോസ് (ലാലു-64, റിട്ട. എഇഒ, കോട്ടയം വെസ്റ്റ്) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൂരോപ്പട ഹോളി ക്രോസ് ദേവാലയത്തിൽ. ഭാര്യ മാർട്ടിന (റിട്ട. അധ്യാപിക) അങ്കമാലി പാറേകാട്ടിൽ കുടുംബാംഗം. മക്കൾ: മെൽവിൻ ഫിലിപ്പ് (യുകെ), മിലു ട്രീസാ ഫിലിപ്പോസ് (യുകെ). മരുമകൾ: ടോംസി റാണി ടോം തോട്ടുവ മേവിട (യുകെ).
Read Moreമീനച്ചൂടിൽ വാടി പ്രചാരണം; പ്രവർത്തകർക്കും ക്ഷാമം
കുറവിലങ്ങാട്: കടുത്ത മീനച്ചൂടിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ആവേശം കുറയുന്നു. ആളെക്കിട്ടാത്തതും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രചാരണപരിപാടികൾ കൊഴുക്കുന്നില്ല. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും പര്യടനങ്ങളും യോഗങ്ങളുമായി മണ്ഡലത്തിൽ സജീവമായുണ്ട്. കര്മപരിപാടികളില് മുന്നണികള്‍ക്കു മുന്നേറ്റമുണ്ടെങ്കിലും യുവജനങ്ങളടക്കമുള്ള പ്രവര്‍ത്തകരുടെ കുറവ് പ്രചരണത്തിന്റെ ആവേശം തളര്‍ത്തിയിട്ടുണ്ട്. ഭവനസന്ദര്‍ശനങ്ങളും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും രാവിലെയും വൈകുന്നേരവുമായാണ് പ്രവര്‍ത്തകര്‍ ക്രമീകരിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥി പര്യടനം ബൈക്ക് റാലിയും മേളങ്ങളുമായി കൊഴുപ്പിച്ചെടുക്കാന്‍ പരിശ്രമങ്ങള്‍ മുന്നണികള്‍ നടത്തുന്നുണ്ട്. മീനച്ചൂട് സ്ഥാനാര്‍ഥികളെയും വലയ്ക്കുന്നുണ്ട്. പതിവിനു വിപരീതമായി സമ്മേളനങ്ങളിലെല്ലാം കുപ്പിവെള്ളം ഒരുക്കിയിട്ടുള്ളത് പുതിയ തെരഞ്ഞെടുപ്പ് കാഴ്ചയാണ്. കേരള കോണ്‍ഗ്രസ് തട്ടകം എന്നറിയപ്പെടുന്ന കടുത്തുരുത്തിയില്‍ ശക്തിപരീക്ഷണത്തില്‍ വിജയം നേടാനുള്ള തന്ത്രങ്ങള്‍ മുന്നണികള്‍ നടത്തുന്നുണ്ട്. അസന്നിഹിത വോട്ടര്‍മാരുടെ വോട്ടുകളില്‍ മുന്നണികള്‍ കണ്ണുവച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ നന്നേ കഷ്ടപ്പെട്ടിരുന്നുവെങ്കിലും…
Read Moreവേന്പനാട്ട് കായലിൽ നാടൻ മീൻപിടിത്തത്തിന്റെ കാലം
കോട്ടയം: വേമ്പനാട്ട് കായലിലും അനുബന്ധ തോടുകളിലും നാടന്‍ മീന്പിടിത്തകാലമാണ്. വേനലില്‍ ജലനിരപ്പു കുറയുന്നതോടെ ഉടക്കുവലയിട്ടാണു മീന്‍ പിടിത്തം. വള്ളങ്ങളില്പോയി ഉടക്കുവല വിരിച്ചാണു പ്രധാനമായും മീൻപിടിത്തം. വീശുവല ഉപയോഗിച്ചും മീൻപിടിത്തം നടക്കുന്നുണ്ട്. കരിമീനും വരാലും കൂരിയും പുല്ലനും ചേറുമീനും പരലുമാണു പ്രധാനമായും ലഭിക്കുന്നത്. കായല്‍ മത്സ്യവ്യാപന പദ്ധതിയില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച മീന്‍കുഞ്ഞുങ്ങളാണ് ഇവയേറെയും. മീന്‍ നന്നായി ലഭിക്കുന്ന ദിവസങ്ങളില്‍ മൂവായിരം രൂപവരെ വരുമാനം ലഭിക്കുന്ന തൊഴിലാളികളുണ്ട്. വലിയ കരിമീൻ കിലോഗ്രാം 500 രൂപയും ഇടത്തരത്തിന് 400 രൂപയും ചെറുതിന് 300 രൂപയുമാണ് നിരക്ക്. വരാലും കൂരിയും പുല്ലനും 250 രൂപയാണു വില. തോടുകളിൽനിന്നും കായലുകളിൽനിന്നും മീന്‍പിടിച്ച് തൊഴിലാളികള്‍ കടവിലും റോഡരുകിലും നേരിട്ടു വില്‍ക്കുകയാണ്. ചിലര്‍ക്ക് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഷാപ്പുകളിലുംനിന്ന് പതിവായി ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. കച്ചവടത്തില്‍ ഇടനിലക്കാരില്ലെന്നതാണു തൊഴിലാളികള്‍ക്കു നേട്ടം. വള്ളം, വല, മണ്ണെണ്ണ എന്നിവയുടെ ചെലവുകണക്കാക്കിയാല് ഉടക്കുവല ഉപയോഗിച്ചുള്ള…
Read Moreഇടുക്കി ജലാശയത്തിൽ ഇനി വർഷം മുഴുവൻ ബോട്ടുസവാരി; ജലാശയ യാത്രയിലെ പ്രധാനകാഴ്ച വൈശാലി ഗുഹ
ചെറുതോണി: ഇടുക്കി ജലാശയത്തിൽ വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ബോട്ട് സവാരിക്ക് ജനപ്രിയമേറുന്നു. ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താൻ ഇപ്പോൾ വർഷത്തിൽ 365 ദിവസവും അവസരമൊരുക്കിയിരിക്കയാണ് വനം വകുപ്പ്. അണക്കെട്ടിൽ സന്ദർശനാനുമതിയില്ലാത്തതിനാൽ വനം വകുപ്പിന്റെ അണക്കെട്ടിലെ ബോട്ടു സവാരിയാണ് വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കുന്ന പ്രധാന വിനോദ സഞ്ചാരമേഖല. തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിലാണ് ഇടുക്കി വൈൽഡ് ലൈഫ് സാങ്ചറിയും പ്രവർത്തിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ബോട്ടിംഗ് സമയം. മുതിർന്നവർക്ക് 145 രൂപയും 12 വയസിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് ബോട്ടിംഗ് സമയം. വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽനിന്നാരംഭിക്കുന്ന യാത്രയിൽ ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്ചയാണ് പ്രധാനം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക്…
Read Moreമദ്യലഹരിയില്‍ വാക്കുതര്‍ക്കം; യുവാവിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി സുഹൃത്ത്; ദാരുണസംഭവം വണ്ടിപ്പെരിയാറിൽ
വണ്ടിപ്പെരിയാര്‍: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ എസ്റ്റേറ്റ് രണ്ടാം ഡിവിഷനില്‍ താമസിക്കുന്ന അശോക് കുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കട സ്വദേശി സുധീഷിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തു. മ്ലാമല പള്ളിക്കടയില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഇന്നലെ പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവവും പള്ളിയില്‍ പെരുന്നാളുമായിരുന്നു. ഇതിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സുധീഷും അശോക് കുമാറും സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചിരുന്നു. പള്ളിക്കടയില്‍ സൗണ്ട് സര്‍വീസ് നടത്തുന്ന ആളാണ് സുധീഷ്. ഇയാളുടെ സ്ഥാപനത്തിനു മുന്നില്‍ വച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് അശോക് കുമാറിനെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. നെഞ്ചില്‍ കുത്തേറ്റ അശോക് കുമാറിനെ നാട്ടുകാര്‍ പീരുമേട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് വണ്ടിപ്പെരിയാര്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ ശിവരാത്രി ദിനത്തിലും വണ്ടിപ്പെരിയാറ്റില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.
Read More