കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് നേതൃത്വം പുറത്തിറക്കിയ വീഡിയോ വിവാദത്തില്‍. കോണ്‍ഗ്രസിന്റേതിന് സമാനമായ ഷാള്‍ അണിഞ്ഞ സ്ഥാനാര്‍ഥി എവിടെയാണ് ഇന്നത്തെ ആദ്യ സ്വീകരണ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ തളങ്കരയില്‍ ആണെന്ന് ഒപ്പമുള്ളയാള്‍ മറുപടി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയുടെ കൈയില്‍ കെട്ടിയ ചരട് മുറിച്ചുകളയുന്നതും നെറ്റിയിലെ കുറി മായ്ച്ചുകളയുന്നതും വലത്തോട്ട് ഉടുത്ത മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയും ഈ വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തെന്നും ഒമ്പതു മണിക്കൂറിനുശേഷം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നും യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. വീഡിയോക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റുമായ പി.കെ. ഫൈസല്‍ പറഞ്ഞു.…
Read MoreCategory: Edition News
മാസപ്പടിക്കേസ്; എക്സാലോജിക് ഇടപാടിന്റെ പൂര്‍ണരേഖകള്‍ സിഎംആര്‍എല്‍ കൈമാറുന്നില്ലെന്ന് ഇഡി; ചോദ്യംചെയ്യല്‍ തുടരുന്നു
കൊച്ചി: മാസപ്പടി കേസില്‍ എക്സാലോജിക്കുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സിഎംആര്‍എല്‍ കൈമാറുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇടപാടുകള്‍ സംബന്ധിച്ച രേഖകളും കരാര്‍ രേഖകളുമായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍നിന്ന് ഇഡി ആവശ്യപ്പെട്ടത്. എന്നാല്‍, ചീഫ് ഫിനാന്‍സ് മാനേജര്‍ പി. സുരേഷ് കുമാര്‍ കരാര്‍ രേഖ ഹാജരാക്കിയില്ല. ഇതിനെ തുടര്‍ന്നു സുരേഷ് കുമാറിനെ ഇഡി ഇന്നും ചോദ്യംചെയ്യും. ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പരിശോധിക്കുകയും തീര്‍പ്പാക്കുകയും ചെയ്തതാണെന്നാണ് സുരേഷ് കുമാര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. അങ്ങനെ തീര്‍പ്പാക്കിയ കേസിന്റെ രേഖകള്‍ കൈമാറാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നാണ് ഇഡി പറയുന്നത്. സുരേഷ് കുമാറിനെ കൂടാതെ മുന്‍ കാഷ്യര്‍ വാസുദേവനെയും ഇന്നും ചോദ്യംചെയ്യും. എക്സാലോജിക്കിന്റെ സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് മെയ്ന്റനന്‍സുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടയാളാണ് പി.…
Read Moreകണ്ണൂരിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് ഒരു മരണം; ഏഴു പേർക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് ചേർത്തല സ്വദേശികൾ
മട്ടന്നൂർ: ചാവശേരി പത്തൊൻമ്പതാം മൈലിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. കുട്ടികൾ അടക്കം ഏഴു പേർക്കു പരിക്കേറ്റു. ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്നു കർണാടകയിലേക്കു പോകുകയായിരുന്ന കാറും മൈസൂരിൽ നിന്നു ചെടികളുമായി കൂത്തുപറമ്പിലേക്കു പോകുകയായിരുന്ന മിനി ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.പത്തൊൻമ്പതാം മൈൽ ഇരിട്ടി താലൂക്ക് സൊസൈറ്റിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. കാറിന്റെ പിൻസീറ്റിലിരുന്ന ചേർത്തല സ്വദേശിനി കുമാരി (63) ആണു മരിച്ചത്. വസുദേവ, മഞ്ജുള, അഞ്ജു, ആദിത്യ, കൃഷ്ണാനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുമാരി മരിച്ചിരുന്നു. പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ട…
Read Moreകെ.ജി. ജയന് കലാകേരളത്തിന്റെ യാത്രാമൊഴി; സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ
തൃപ്പൂണിത്തുറ: ഇന്നലെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയന് (90) കലാകേരളത്തിന്റെ യാത്രാമൊഴി. മൃതദേഹം അന്ത്യകർമങ്ങൾക്കായി ഇന്ന് രാവിലെ 7.30 ഓടെ തൃപ്പൂണിത്തുറ എരൂർ എസ്എംപി കോളനി റോഡിലുള്ള വിൻയാർഡ് മെഡോസിലുള്ള വസതിയിലെത്തിച്ചു. കച്ചേരികളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും എണ്ണം പറഞ്ഞ ചലച്ചിത്ര ഗാനങ്ങളിലൂടെയും ആസ്വാദക മനം കവർന്ന സംഗീത പ്രതിഭയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ചലച്ചിത്ര, സംഗീത രംഗത്തെ ഒട്ടേറെ പ്രമുഖർ രാവിലെ മുതൽ എരൂരിലെ വസതിയിലേയ്ക്കെത്തി. മന്ത്രി പി. രാജീവ്, കെ. ബാബു എംഎൽഎ എന്നിവർ വസതിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. വീട്ടിലെ കർമങ്ങൾക്കുശേഷം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് തൃപ്പൂണിത്തുറ സ്റ്റാച്ച്യു ജംഗ്ഷനിലെ ലായം കൂത്തമ്പലത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അഞ്ച് വരെ തുടരുന്ന പൊതുദർശനത്തിന് ശേഷം 5.30 ഓടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിൻയാർഡ് മെഡോസിലെ വസതിയിൽ ഇന്നലെ പുലർച്ചെ 5.26…
Read Moreവീട്ടിലേക്കുള്ള വഴിയടച്ച് സിപിഎം കൊടി സ്ഥാപിച്ചു; ആത്മഹത്യാ ഭീഷണിയുമായി വയോധികന്
ചേര്‍ത്തല: വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടിസ്ഥാപിച്ചെന്നു ഗൃഹനാഥന്റെ പരാതി. വഴിയില്ലാത്തതിനാല്‍ വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണിയുമായി വയോധികന്. ചേര്‍ത്തല നഗരസഭ 15ാം വാര്‍ഡില്‍ വെളിങ്ങാട്ടുചിറ പുരുഷോത്തമനാണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറിയിരുന്നത്. പോലീസെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുരുഷോത്തമന്റെ സഹോദരിയുടെ മകള്‍ സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിനു കിഴക്കുഭാഗത്തുകൂടി റോഡിനായി ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മുമ്പ് വഴിക്കായി സ്ഥലം നല്കിയതിനാല് ഇവര്‍ അതു നിരസിച്ചു. തുടര്‍ന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വഴിമുടക്കി കൊടി സ്ഥാപിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. ഇതുമൂലം വീടിന്റെ അടിത്തറ നിര്‍മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി. പലതവണ പാര്‍ട്ടി നേതാക്കള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ തീര്‍ത്തും വാസ്തവവിരുദ്ധമായ പ്രചരണമാണ് നടത്തുന്നതെന്നും ഇവരുടെ സ്ഥലത്തല്ല കൊടി സ്ഥാപിച്ചിട്ടുള്ളതെന്നും മറ്റൊരു…
Read Moreവള്ളിക്കടവില്‍ കെസിയെ കാത്ത് ‘ജയനും മോഹന്‍ലാലും’; ഇന്നു മുതൽ സിനിമ-സീരിയൽ താരങ്ങളുടെ മെഗാഷോ
കരുനാഗപ്പള്ളി: വള്ളിക്കടവ് കവലയില്‍ കെ.സി. വേണുഗോപാലിനെ കാത്തുനിന്നത് മലയാളത്തിന്റെ വിഖ്യാത നായകന് ജയനും സൂപ്പര്‍ താരം മോഹന്ലാലുമായിരുന്നു… കെ.സി. വേണുഗോപാലിനെ സ്വീകരിക്കാന്‍ മാത്രമല്ല അദ്ദേഹത്തിനായി വോട്ട് ചോദിക്കാനും ജയനും മോഹന്‍ലാലും മറന്നില്ല. കരുനാഗപ്പള്ളിയിലെ പര്യടനവേളയില്‍ വള്ളിക്കടവിലെ പ്രവര്‍ത്തകരാണ് മിമിക്രി കലാകാരന്മാരെ ഉപയോഗിച്ച് വ്യത്യസ്തമായ സ്വീകരണം ഒരുക്കിയത്. കെസിക്കും ജയനും മോഹന്‍ലാലിനുമൊപ്പം ഫോട്ടോ എടുക്കാനും പ്രവര്‍ത്തകര്‍ ആവേശത്തോടെ എത്തി. കെസിക്കുവേണ്ടി സിനിമ- സീരിയൽ താരങ്ങളുടെ മെഗാഷോആലപ്പുഴ: യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചലച്ചിത്ര നടൻ രവീന്ദ്രനും സംവിധായകൻ ആലപ്പി അഷ്റഫും ചേർന്നൊരുക്കുന്ന മെഗാ ഷോ 17 മുതൽ 22 വരെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. നിരവധി നർത്തകർ പങ്കെടുക്കുന്ന നൃത്ത പരിപാടിയും പ്രസിദ്ധ ഹാസ്യ താരം രാജാ സാഹിബിന്റെ നേതൃത്വത്തിൽ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ഉൾക്കൊള്ളിച്ചുള്ള സ്കിറ്റുകളും ഉണ്ടാവും. 17ന്…
Read Moreനാടിന്റെ സാമ്പത്തിക സ്ഥിതി മുതല്‍ അടുക്കള ബജറ്റുവരെ; പ്രചാരണത്തില്‍ വിഷയ ദാരിദ്ര്യമില്ലാതെ പത്തനംതിട്ട
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പത്തനംതിട്ട മണ്ഡലത്തില്‍ വിഷയ ദാരിദ്ര്യമേയില്ല. നാട്ടിലെ എല്ലാ പ്രശ്നങ്ങളും പത്തനംതിട്ടക്കാരുടെ ചര്‍ച്ചകളിലുണ്ട്. നാടിന്റെ സാമ്പത്തിക സ്ഥിതി മുതല്‍ അടുക്കള ബജറ്റുവരെ ചര്‍ച്ച ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ഥികളും മുന്നണികളും മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തു തന്നെ ചര്‍ച്ചയ്ക്ക് അടിസ്ഥാനമായ ചില വിഷയങ്ങള്‍കൂടി പത്തനംതിട്ടയില്‍ നിന്നു ചര്‍ച്ചയിലേക്ക് വരുന്നുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്ന് ഇപ്പോഴും പത്തനംതിട്ടയില്‍ ഉയരുന്ന ചോദ്യമാണ്. എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത് എ.കെ.ആന്റണിയുടെ മകന് അനില്‍ കെ.ആന്റണിയായതിനാലാണ് പത്തനംതിട്ടയിലെ പോരാട്ടച്ചൂടിന് അഞ്ജനത്തില്‍ നിന്നുള്ള വാക്കുകള്‍ക്കും പ്രാധാന്യമേറിയത്. അനില്‍ ആന്റണി തോല്‍ക്കണമെന്ന് അര്ഥശങ്കയ്ക്കിടെയില്ലാതെ എ.കെ. ആന്റണി പത്രസമ്മേളനം നടത്തി പറഞ്ഞതിനു പിന്നാലെ പ്രതികരണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെയും നേതാക്കളെയും നിശിതമായി വിമര്‍ശിച്ചു രംഗത്തിറങ്ങിയ അനിലിനെ പിന്നീടുള്ള ദിവസങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ വെറുതെവിട്ടില്ല. ദല്ലാള്‍…
Read Moreവീട്ടമ്മയുമായുള്ള പിടിവലിക്കിടെ വൃദ്ധൻ വീണു മരിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വീണതുമൂലമല്ല; വണ്ണപ്പുറത്തെ സംഭവം ഇങ്ങനെ
വണ്ണപ്പുറം: വഴിത്തർക്കത്തിനിടെയുണ്ടായ പിടിവിലിക്കിടയിൽ താഴെ വീണ് വയോധികൻ മരിച്ച സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ വീട്ടമ്മയെ മകൾക്കൊപ്പം അയച്ചു. മുള്ളരിങ്ങാട് മന്പാറ പോങ്ങംകോളനി പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (73) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിഞ്ഞ കല്ലുങ്കൽ ദേവകി (60)യെ ആണ് വിട്ടയച്ചത്. കഴിഞ്ഞ 10ന് രാവിലെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ച് ഓട്ടോയ്ക്ക് തിരികെ വീട്ടിലേയ്ക്ക് പോകുന്പോഴാണ് സുരേന്ദ്രനും അയൽവാസിയായ ദേവകിയുമായി വഴിയെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയിൽ സുരേന്ദ്രൻ താഴെ വീഴുകയായിരുന്നു. ദേവകിയും നിലത്തു വീണെങ്കിലും ഇവർ പിന്നീട് എഴുന്നേറ്റു പോയി. തുടർന്ന് കാളിയാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ ദേവകി പോലീസ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ സുരേന്ദ്രന്റെ മരണം സൂര്യാതപം മൂലമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ദേവകിയെ വിട്ടയച്ചത്.
Read Moreപൂര്‍ണ ഗർഭിണിയുടെ വയറ്റിൽ അടിപ്പാവാടകൊണ്ടു കെട്ടി; നവജാതശിശു മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരേ ആക്ഷേപം
കോഴിക്കോട്: പൂര്‍ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ച സംഭവത്തിൽ താമരശേരി താലൂക്ക് ആശുപത്രിക്കെതിരേ ആക്ഷേപം. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 13ന് രാത്രിയാണ് പുതുപ്പാടി സ്വദേശിയായ ബിന്ദുവിനെ പ്രസവവേദനയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിസ്ത്രം ഉപയോഗിച്ച് കെട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവം നടന്നെങ്കിലും തലയ്ക്കു പരിക്കേറ്റ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് താലൂക്ക് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.…
Read Moreകൊട്ടേഷനും ഗുണ്ടാപിരിവും; കാട്ടാക്കടക്കാരെ വിറപ്പിച്ച ഡിങ്കനെന്ന വിഷ്ണു എംഡിഎംഎയുമായി പോലീസ് പിടിയിൽ
കാട്ടാക്കട: എംഡിഎംഎ വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രതിയെ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തു. കിഴാരൂർ കുറ്റിയാണിക്കാട് കടയറപുത്തൻവീട്ടിൽ ഡിങ്കൻ എന്ന് വിളിക്കുന്ന വിഷ്ണു മോഹൻ (32)നെ യാണ് പിടികൂടിയത്. കുറ്റിയാണിക്കാടുള്ള പ്രതിയുടെ കടയറ പുത്തൻ വീട്ടിലെ ബാത്ത്റൂമിൽ എംഡിഎംഎ സൂക്ഷിച്ചു വെച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശാനുസരണം റൂറൽ ഷാഡോ ടീമും ഡാൻസാഫ് ടീമും ആര്യൻകോട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.മുൻപും ഇയാളെ സമാന സ്വഭാവമുള്ള കേസിൽ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾക്ക് കൊട്ടേഷനും ഗുണ്ടാപിരിവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഉള്ളതായി പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും 600 മില്ലി ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെത്തിയത്.
Read More