തൃശൂർ: നരേന്ദ്ര മോദി നിർമിച്ചത് വെള്ളമില്ലാത്ത കക്കൂസുകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിൽ ഒരിക്കലും ജയിക്കാത്തയാളെ സ്ഥാനാർഥിയാക്കിയിട്ട് കേന്ദ്ര മന്ത്രിയാക്കുമെന്നതാണ് മോദിയുടെ ഗ്യാരന്റിയെന്നും. മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ചാണ് ബിനോയ് ഇക്കാര്യം പറഞ്ഞത്. തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗ്ദാനങ്ങൾ വിൽക്കാൻ വരുന്ന മോദിയെ ജനം വിശ്വസിക്കില്ല. കോൺഗ്രസും ബിജെപിയും സ്വാഭാവിക സഖ്യത്തിന് ശ്രമിക്കുകയാണെന്നും ബിനോയ് പറഞ്ഞു. ഉത്തരേന്ത്യയിലെ കർഷകർ വെള്ളമില്ലാത്തതിനാൽ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ്. പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർഥികളാക്കുന്നതാണ് മോദി സർക്കാരിന്റെ ഭരണം. ഒന്നര മാസത്തിനുള്ളിൽ മൂന്ന് തവണ കേരളത്തിൽ വന്ന മോദി മണിപ്പൂരിൽ ഒരു തവണ പോലും പോയിട്ടില്ലന്നും അദ്ദേഹം ആരോപിച്ചു.
Read MoreCategory: Loud Speaker
പ്രലോഭനങ്ങളിൽ നട്ടെല്ല് വളയ്ക്കാത്ത ആശാന് സ്നേഹാദരമെന്ന് വീണാ ജോര്‍ജ്; ഗോപിയാശാന്റെ കീചക വധമെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: കലാമണ്ഡലം ഗോപിയാശാനെ പുകഴ്ത്തി മന്ത്രിമാരായ വി. ശിവൻകുട്ടിയും, വീണാ ജോർജും. ഫേസ്ബുക്ക് കുറിപ്പിലൂടെ കലാമണ്ഡലം ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രതികരണം. പ്രലോഭനങ്ങളിൽ നട്ടെല്ല് വളയ്ക്കാത്ത കലാമണ്ഡലം ഗോപി ആശാന് സ്നേഹാദരം. ഗോപി ആശാൻ എന്ന മഹാപ്രതിഭയ്ക്കുള്ളത് ലോകത്തിലെ ഏതു വജ്രത്തേക്കാളും തിളക്കമെന്ന് ആരോഗ്യ മന്ത്രി കുറിച്ചു. എന്നാൽ ഗോപിയാശാന്റെ കീചകവധമെന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. അതേസമയം വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. കലാമണ്ഡലം ഗോപി ഗുരുതുല്യനാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പ്രചരണത്തിന്റെ ഭാഗമായി ആരെ കാണണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ ഗോപിയാശാനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് യാതൊരു സ്ട്രാറ്റജിയും ഇല്ലെന്നും, ജനങ്ങളുടെ ഇടയിലേക്ക് നേരിട്ട് ഇറങ്ങുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read Moreകേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച; പറ്റില്ലെന്നു മുസ്ലിം സംഘടനകള്‍; തീയതി മാറ്റണമെന്ന് ആവശ്യം; പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കോഴിക്കോട്: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ച നടത്താനുള്ള തീരുമാനം മാറ്റണമെന്ന് വിവിധ മുസ് ലിം സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തിയാൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകൾക്ക് പൂർണമായും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്റുമാരിലുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് ജുമുഅക്ക് പങ്കെടുക്കാൻ കഴിയില്ല. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്. ഇത് മറ്റൊരു തിയതിയിലേക്ക് മാറ്റാൻ ഇലക്ഷൻ കമ്മീഷൻ തയാറാകണമെന്നും കേരളം കേന്ദ്ര ഇലക്ഷൻ കമ്മീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികൾ ഇതിനായി സമ്മർദം ചെലുത്തണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ(സമസ്ത), കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ(കേരള മുസ്ലിം ജമാഅത്ത്), ടി.പി അബ്ദുല്ലക്കോയ മദനി(കെഎൻഎം), പി.മുജീബ് റഹ്മാൻ(ജമാഅത്തെ ഇസ്ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി(ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ), പി.എൻ അബ്ദുല്ലത്വീഫ്…
Read Moreമോദി വരും പോകും; പ്രധാനമന്ത്രിയുടെ ചെലവുകൾക്ക് 25 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പര്യടനങ്ങൾക്കായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പു പര്യടന പരിപാടികൾക്കായി പ്രധാനമന്ത്രി കഴിഞ്ഞ 15നു കേരളത്തിലെത്തിയിരുന്നു. ഇനി 19നും തെരഞ്ഞെടുപ്പു പര്യടനത്തിനായി പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നുണ്ട്. പാലക്കാടാണ് അദ്ദേഹം എത്തിച്ചേരുക. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണു പ്രധാനമന്ത്രി എത്തുന്നതെങ്കിലും സുരക്ഷയും മറ്റു മുന്നൊരുക്കങ്ങളും ആവശ്യമായ സൗകര്യങ്ങളും സംസ്ഥാനം ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ചെലവുകൾക്കായാണ് 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചത്. വിവിഐപി സന്ദർശനത്തിന്റെ ചെലവെന്നാണ് 15നു ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന ചെലവുകൾക്ക് 25 ലക്ഷം അനുവദിക്കണമെന്ന് മാർച്ച് 12നാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് കത്തു ലഭിച്ചത്. തുടർന്നു ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. പണം ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി…
Read Moreരാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ നിരന്തരം അധിക്ഷേപിക്കുന്നു; പണ്ട് മുതലേയുള്ള കോൺഗ്രസിന്റെ കീഴ് വഴക്കമാണിത്; രാഹുൽ ഗാന്ധിക്കെതിരേ രഞ്ജിത് സവർക്കർ
മുംബൈ: രാഹുൽ ഗാന്ധിക്കെതിരേ വിമർശനവുമായി വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ രംഗത്ത്. രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ നിരന്തരം അവഹേളിക്കുകയാണ്. പണ്ട് മുതലേയുള്ള കോൺഗ്രസിന്റെ കീഴ് വഴക്കമാണിതെന്ന് രഞ്ജിത് സവർക്കർ പറഞ്ഞു. സവർക്കറിനെതിരേ രാഹുൽ ആക്ഷേപകരമായ പരാമർശം തുടർന്നാൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞവർ ഇന്ന് രാഹുലിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സവർക്കർ-ജിയെ അപമാനിച്ച രാഹുൽ ഗാന്ധിയെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 2019-ൽ ഉദ്ധവ് താക്കറെ പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാൽ ഇന്ന് രാഹുലിനൊപ്പം ചേർന്ന് അദ്ദേഹം എന്റെ മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ നടത്തുകയാണ്. ഇന്ത്യാ ബ്ലോക്കിലെ മറ്റ് നേതാക്കളും ഇത് ആവർത്തിക്കുന്നു. രാഷ്ട്രീയത്തിനായി സവർക്കർ-ജിയെ അപമാനിക്കുന്നത് തെറ്റാണ്, ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകും. ഈ പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയിൽ നമ്മൾ കണ്ടതാണ്. കോൺഗ്രസിനോടുള്ള എതിർപ്പ് ജനങ്ങൾക്ക് വർധിച്ചുവരികയാണ്”-എന്ന് രഞ്ജിത്…
Read Moreകുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും; പത്മജവേണുഗോപാലിനും അനിൽ ആന്റണിക്കും കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും; ചെറിയാൻ ഫിലിപ്
തിരുവനന്തപുരം:പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാന് ഫിലിപ്പ്. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റേയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകുമെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. കോൺഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താല്‍ക്കാലികമായി സ്ഥാനമാനങ്ങൾ നൽകുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പത്മജയ്ക്കും അനിലിനും മടങ്ങിവരേണ്ടിവരും: ചെറിയാൻ ഫിലിപ്പ് പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും എന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ…
Read Moreബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി; ഇവിഎം ഇല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാനാവില്ല; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മുംബൈ: ഇവിഎം ഇല്ലെങ്കിൽ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദിയെന്നും അദ്ദേഹം വെറും മുഖംമൂടിയാണെന്നും രാഹുൽ പരിഹസിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദയിൽ സംസാരിക്കവെയാണ് രാഹുലിന്റെ വിമർശനം. വിവിധ പ്രതിപക്ഷ പാർട്ടികൾ ഒന്നുചേർന്ന് ഒരു പാർട്ടിയെ എതിർക്കുകയല്ല. മോദിക്കെതിരെ എല്ലാവരും ചേർന്ന് പോരാടുകയുമല്ല. മറിച്ച് ഒരു ശക്തിക്കെതിരായാണ് പോരാടുന്നത്. മോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ന്യായ് യാത്ര നടത്തിയത് ഇന്ത്യ സഖ്യം ഒറ്റക്കെട്ടായാണ്. പ്രതിപക്ഷ കക്ഷികൾ എല്ലാം ഒന്നായാണ് അണിനിരന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗർ വിമാനത്താവളത്തിന് പത്തു ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനവിഭാഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും രാഹുൽ ചോദിച്ചു. ഇലക്ഷൻ കമ്മീഷനോട് ഇവിഎം മെഷീൻ…
Read Moreസുരേഷ് ഗോപിക്കെതിരായ ഫേസ്ബുക്ക് കുറിപ്പ്; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന്
തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കുവേണ്ടി വിഐപികള്‍ സ്വാധീനിച്ചെന്ന ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപ. ഞായറാഴ്ച താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നുമാണ് വിശദീകരണം. ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ഞായറാഴ്ച ഗുരുകൃപ ഫേസ്ബുക്കില്‍ പങ്കുവച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ട്. ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണം. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് തനിക്ക് മനസിലായത്. എല്ലാവര്ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല, നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപി തന്റെ അച്ഛനായ കലാമണ്ഡലം…
Read Moreയാത്രക്കാരാണ് യജമാനന്മാർ, ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണം; കെ. ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് തുറന്ന കത്തുമായി ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ. യാത്രക്കാരോട് പാലിക്കേണ്ട നിര്‍ദേശങ്ങളാണ് കത്തിൽ അടങ്ങിയിരിക്കുന്നത്. യാത്രക്കാരാണ് യജമാനന്മാർ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണമെന്നും മാന്യവും സുരക്ഷിതവുമായ യാത്ര ചെയ്യാൻ അവർക്ക് അവസരം സൃഷ്ടിക്കണമെന്നും ഗണേഷ് കുമാർ കത്തിലൂടെ അറിയിച്ചു. ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെ ശ്രേണിയിലുള്ള ബസുകളും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. കത്തിന്റെ പൂർണ പകർപ്പും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreപ്രേമലുവിനും കണ്ണൂർ സ്ക്വാഡിനും ശേഷം കൊല്ലത്ത് ഇനി പ്രേമയുഗം; സിനിമാ പോസ്റ്റർപ്രചരണവുമായി ആർഎസ്പി; പ്രചരണത്തിന് താരങ്ങളെ ക്ഷണിക്കില്ലന്ന് മുകേഷ്
കൊല്ലം: വീണ്ടും സിനിമാ പോസ്റ്റർ പ്രചരണവുമായി ആർഎസ്പി. സമൂഹ മാധ്യമങ്ങളിലൂടെയാണ് എൻ.കെ.പ്രേമചന്ദ്രനായുള്ള പ്രചാരണം. പ്രേമലു കൊല്ലം സ്ക്വാഡ് പോസ്റ്റുകൾ വൻ ഹിറ്റായ ശേഷം ഇപ്പോഴിതാ പ്രേമയുഗം പോസ്റ്ററാണ് എത്തിയത്. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺതന്നെയാണ് ഇത്തവണയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഭ്രമയുഗത്തിൽ മനയാണ് പശ്ചാത്തലമെങ്കിൽ ജഡായൂ പാറയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പ്രേമചന്ദ്രനായുള്ള പോസ്റ്റർ ഇറക്കിയിരിക്കുന്നത്. എതിരാളിയുടെ താരപ്പൊലിമയ്ക്കെതിരേയല്ല ഇടതു മുന്നണിയുടെ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണിതെന്നാണ് പ്രേമചന്ദ്രന്റെ പ്രതികരണം. അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒട്ടും പിന്നിലല്ല മുകേഷ് എംഎൽഎയും. എന്നാൽ ഇത്തവണ പ്രചരണത്തിന് താന്‍ മുന്‍കൈ എടുത്ത് താരങ്ങളെ കൊണ്ടുവരില്ല എന്നാണ് മുകേഷ് പറയുന്നത്. പക്ഷേ താല്പര്യമുള്ളവര്ക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More