ഇങ്ങനെയും ഉറങ്ങാം… വൈറലായി ഇൻഡിഗോ വിമാനത്തിലെ ഉറക്ക ചിത്രം

വിമാന യാത്രകൾ ഇഷ്ടപ്പെടാത്തവർ കുറവാണ്. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്ന് കൊതിക്കുന്നവരല്ലേ നിങ്ങൾ. അതുപോലെതന്നെ വിമാനക്കമ്പനികള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതിന് ശ്രദ്ധിക്കാറുണ്ട്. ആഹാരസാധനങ്ങളും മറ്റും ദീര്‍ഘദൂരയാത്രകളില്‍ അവര്‍ യാത്രക്കാര്‍ക്കായി ഒരുക്കും. എന്നാല്‍ തങ്ങള്‍ക്കാവശ്യമുള്ള ചില കാര്യങ്ങള്‍ വേറിട്ട വഴിയില്‍ യാത്രക്കാര്‍ കണ്ടെത്തിയാല്‍ എങ്ങനെയിരിക്കും. അത്തരമൊരു കാര്യത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ഇതിന്‍റെ ചിത്രം പങ്കുവച്ചത്. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയാണിതെന്ന് മനസിലാക്കാം. നിരവധി യാത്രക്കാര്‍ വിമാനത്തില്‍ ഇരിക്കുന്നത് കാണാൻ സാധിക്കും. എന്നാല്‍ അവരിലൊരാള്‍ ഒരു പ്രത്യേകതരം മുഖം മൂടിയുമായി ഉറങ്ങുന്നതാണ് ചിത്രം. വിമാനത്തിലെ സീറ്റിലെ ഹെഡ്റെസ്റ്റ് കവര്‍ ആണ് ഇയാള്‍ മുഖം മറയ്ക്കാനായി ഉപയോഗിക്കുന്നത്. മാത്രമല്ല അതിന് മുകളിലൂടെ കണ്ണടയും വച്ചിട്ടുണ്ട്. ആര് ഈ ചിത്രം കണ്ടാലും ചിരി നിർത്തില്ല. വളരെ വേഗംതന്നെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച…

Read More

എന്ത് മനോഹരമായ ആചാരം; ചാണകം വാരിപ്പൂശി ഹോളി ആഘോഷവുമായി വാരാണസി ബിഎച്ച്‌യു മുൻ ഡീൻ കൗശൽ കിഷോർ മിശ്ര

നിറങ്ങളുടെ ഉത്സവമാണ് ഹോളി. നാടെങ്ങും ഹോളി ആഘോഷത്തിന്‍റെ ആരവത്തിലായിരുന്നു. പല നിറത്തിലുള്ള ചായങ്ങൾ പരസ്പരം വാരി വിതറിയും, നിറങ്ങൾ കലർത്തിയ വെള്ളങ്ങൾ ചീറ്റിയുമൊക്കെ ഹോളി തകർത്തു കൊണ്ടാടുന്പോൾ അതിൽ നിന്ന് വ്യത്യസ്തമായി ഹോളി ആഘോഷിച്ചിരിക്കുകയാണ് വാരാണസി ബിഎച്ച്‌യു മുൻ ഡീൻ കൗശൽ കിഷോർ മിശ്ര. നിറങ്ങൾക്ക് പകരം ചാണകമാണ് കൗശൽ വാരി പൂശിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പണ്ട് ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയെന്നും കൗശൽ വിഡിയോയിൽ പറയുന്നു. പരമ്പരാഗത ആചാരമായ നിറങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണെന്ന് ചാണകം കൊണ്ടുള്ള ആഘോഷമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‍റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് ഇതിന് കമന്‍റ് ചെയ്തിരിക്കുന്നത്. ചിലർ അദ്ദേഹത്തിന്‍റെ ചാണകകുളിയെ പിന്തുണച്ചു. മറ്റുള്ളവർ ചിലരാകട്ടെ ചാണകം ഉപയോഗിച്ച് ഹോളി ആഘോഷിക്കുന്നതിന്‍റെ പിന്നിലുള്ള ശുചിത്വപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് പറയുകയും ചെയ്തു. Kaushal Kishor Mishra, former…

Read More

ഞാൻ അവളെ വഞ്ചിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും

സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും വേർപിരിഞ്ഞു. അഞ്ജലിയെ വഞ്ചിച്ചതായി സൂഫി മാലിക് സമ്മതിച്ചതിന് പിന്നാലെ അഞ്ച് വർഷത്തോളം ഡേറ്റിംഗ് നടത്തിയ ദമ്പതികൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. 2019 ൽ ഇരുവരും നടത്തിയ ഒരുഫോട്ടോഷൂട്ട് വൈറലായിരുന്നു. ‘ഇതു ചിലപ്പോൾ ഞെട്ടലുണ്ടാക്കിയേക്കാം. പക്ഷേ, ഞങ്ങളുടെ യാത്ര വഴിമാറുകയാണ്. ബന്ധം അവസാനിപ്പിക്കാനും വിവാഹം റദ്ദാക്കാനും ഞങ്ങൾ തീരുമാനിച്ചു’. അഞ്ജലി കുറിച്ചു. സൂഫി കാണിച്ച വിശ്വാസ വഞ്ചന കൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും ആരും സൂഫിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ അഞ്ജലി വ്യക്തമാക്കി. ‘അഞ്ജലിയുമായുള്ള എന്‍റെ ബന്ധത്തിൽ വലിയ മാറ്റം വരുകയാണ്. ഞങ്ങളുടെ വിവാഹത്തിന് ഏതാനും ആഴ്‌ചകൾ മുമ്പ് ഞാൻ അവളെ വഞ്ചിച്ചു. ആ തെറ്റിന്‍റെ ആഴം ഞാൻ മനസ്സിലാക്കുന്നു. അഞ്ജലി, നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു’- സൂഫി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ…

Read More

പട്ടാപ്പകലിനെ പാതിരാത്രിയാക്കും; അത്യപൂർവ സൂര്യഗ്രഹണത്തിനായി ലോകം കാത്തിരിക്കുന്നൂ

അത്യപൂർവ സൂര്യഗ്രഹണത്തിനു സാക്ഷിയാകാനൊരുങ്ങി ലോകം. പകൽ സമയത്ത് രാത്രിപോലെ ഇരുട്ടുപരക്കുന്ന സൂര്യഗ്രഹണം ഏപ്രിൽ എട്ടിനാണ് ദൃശ്യമാകുക. എന്നാൽ ഇന്ത്യയിൽ ഗ്രഹണം കാണാൻ സാധിക്കുകയില്ല. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും സൗരവിസ്മയം. 7.5 മിനിറ്റ് വരെ ഗ്രഹണം നീണ്ടുനിൽക്കുമെന്നാണു കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. പസഫിക് സമുദ്രത്തിന് മുകളിൽ 2150ൽ മാത്രമാണ് ഇതുപോലെ ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതായത് 126 വർഷം കാത്തിരിക്കണം! ഭാഗികസൂര്യഗ്രഹണങ്ങൾ ഭൂമിയിൽ സാധാരണമാണെങ്കിലും ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകൂ. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. മെക്സിക്കോയിൽനിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് കാനഡയിലേക്കു വ്യാപിക്കുന്നതാണ് ഏപ്രിൽ എട്ടിലെ സമ്പൂർണ സൂര്യഗ്രഹണം.

Read More

സ്‌കൂട്ടറില്‍ ഇരുന്ന് റൊമാന്‍സ്…പുലിവാല് പിടിച്ച് പെൺകുട്ടികൾ

സ്കൂട്ടറിൽ ഇരുന്ന് റൊമാൻഡിക് വീഡിയോയിലൂടെ ഹോളി ആഘോഷിച്ച പെൺകുട്ടികൾക്ക് പിഴ ചുമത്തി നോയിഡ പോലീസ്. റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപയാണ് പിഴയായി ചുമത്തിയത്. പെൺകുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരേ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പരസ്പരം കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്. അപകടകരമായ രീതിയിൽ സ്കൂട്ടറിൽ കയറിനിന്ന് പോകുന്നതും പിന്നീട് സ്കൂട്ടറിൽനിന്ന് വീഴുന്നതും വീഡിയോയിൽ കാണാം. ഹെൽമറ്റ് ധരിക്കാത്തതിനും മൂന്നുപേർ ഒരേസമയം സഞ്ചരിച്ചതിനുമാണ് പിഴ ചുമത്തിയത്. സമാന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസം ഡൽഹി മെട്രോ പരിസരത്ത് നിന്നും വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ രണ്ട് യുവതികൾ ഡൽഹി മെട്രോയിൽ അശ്ലീല പ്രവൃത്തികൾ കാണിച്ചുകൊണ്ട് ഹോളി ആഘോഷിച്ചത് വലിയ വിവാദമായിരുന്നു. 

Read More

അവൾ കാമായനി; ട്രെയിനിൽ പിറന്ന കുഞ്ഞിന് ട്രെയിനിന്‍റെ പേര്

സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്‌സ്പ്രസിലാണ് അപൂർവ പ്രസവം നടന്നത്. ബന്ധുക്കളെല്ലാവരും ചേർന്നു കുഞ്ഞിനു ട്രെയിനിന്‍റെ പേരുതന്നെ നൽകി, “കാമായനി’. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് മധ്യപ്രദേശിലെ സത്നയിലേക്കു ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ‍യുവതി. ഭോപ്പാലിനും വിദിഷയ്ക്കും ഇടയില്‍ യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടു. അതേ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതിയുടെ പ്രസവം സാധ്യമായതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ട്രെയിൻ വിദിഷ റെയില്‍വേ സ്റ്റേഷനില്‍ എത്തിയശേഷം നവജാത ശിശുവിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്‍റെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ സംഘം കാത്തുനിൽക്കുന്നുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Read More

കൈയിൽ കാശില്ലേൽ ഫോൺ പേ വഴി തരൂ… ക്യൂആർ കോഡ് ഉപയോഗിച്ച് ഭിക്ഷ യാചിക്കുന്ന ഡിജിറ്റൽ ഭിക്ഷാടകൻ!

ഇന്നത്തെ കാലത്ത് ഡിജിറ്റൽ പണമിടപാടുകളാണ് ഭൂരിഭാഗം വരുന്ന ആളുകളും ഉപയോഗിക്കുന്നത്. ചെറി കടയെന്നോ വലിയ കടയെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ക്യൂആർ കോഡ് ഉപയോഗിച്ച് പണം അടയ്ക്കാൻ സാധിക്കുന്നതാണ്. ഇപ്പോഴിതാ യാചകരും ഡിജിറ്റലായി പണം യാചിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയിരിക്കുകയാണ്. ആസാമിലെ ഗുവാഹത്തിയിൽ കാഴ്ച വൈകല്യമുള്ള ഒരു യാചകൻ തനതായ ഭിക്ഷാടന രീതിയിലൂടെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എക്‌സിൽ വൈറലായ ഒരു വീഡിയോയിൽ, ദശരഥ് എന്ന് തിരിച്ചറിഞ്ഞ യാചകൻ ഡിജിറ്റൽ പേയ്‌മെൻ്റിലൂടെ ഭിക്ഷ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ഇയാൾ കഴുത്തിൽ ക്യൂആർ കോഡുള്ള ഫോൺപേ കാർഡ് ധരിച്ചിരിക്കുകയാണ്. ഒരു കാറിൽ ഇരിക്കുന്ന ആളുകളെ യാചകൻ സമീപിക്കുകയും ചെയ്യുന്നു. അവരിൽ ഒരാൾ 10 രൂപ അയയ്‌ക്കാൻ ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നു. തന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന്‍റെ അറിയിപ്പ് കേൾക്കാൻ യാചകൻ തന്‍റെ ഫോൺ ചെവിയോട് ചേർത്തുപിടിച്ചു.…

Read More

തലോടി ചുംബിച്ച് പെൺകുട്ടി: അനുസരണയോടെ ആസ്വദിച്ച് രാജവെമ്പാല; ഞെട്ടിക്കുന്ന വീഡിയോ വൈറൽ

ഒരു ദിവസം സോഷ്യൽ മീഡിയയിൽ എന്തൊക്കെ തരത്തിലുള്ള വീഡിയോകളാണ് നമ്മൾ കാണാറുള്ളത്. ചിലതൊക്കെ കാണുമ്പോൾ ഇതൊക്കെ സത്യം തന്നെയാണോന്ന് തന്നെ നമ്മൾ ചിന്തിച്ചുപോകും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം എക്സിൽ വൈറലായത്. ഒരു പേടിയുമില്ലാതെ സ്നേഹത്തോടെ രാജവെമ്പാലയെപ്പോലെ ഒരു യുവതി ഉമ്മ വയ്ക്കുന്ന വീഡിയോയാണിത്. യുവതി ഉമ്മവയ്ക്കുമ്പോൾ വളരെ അനുസരണയോടെയാണ് പാമ്പ് നിൽക്കുന്നത്. ഇടയ്ക്കൊന്ന് പാമ്പ് തല വലിച്ചെങ്കിലും യുവതി വീണ്ടും ഉമ്മ വയ്ക്കുകയാണ്. എക്സിൽ Figen എന്ന യൂസറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ വീഡിയോയിൽ തന്നെ യുവതി മറ്റ് പാമ്പുകളുമായി ഇടപഴകുന്ന രംഗങ്ങളും കാണാം. ശരിക്കും ഈ പാമ്പുകൾക്കൊന്നും ജീവനില്ലേ എന്നുവരെ നമുക്ക് തോന്നിപ്പോകും. അത്രയും കൂളായിട്ടാണ് യുവതി പാമ്പിനെ ഉമ്മ വയ്ക്കുന്നതും മറ്റും. വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. എന്നാൽ ഇത്തരം വീഡിയോകളൊന്നും പ്രോത്സാഹിപ്പിക്കരുതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കമന്‍റിട്ടിരിക്കുന്നത്.…

Read More

റോഡിൽ റീൽ ഷൂട്ടിംഗ്, ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചെടുത്തു; ഞെട്ടിക്കുന്ന വീഡിയോ വൈറൽ

സ്വർണത്തിന് വേണ്ടി കൊലപാതകങ്ങൾ നടക്കുന്ന കാലമാണിത്. റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ദിവസംതോറും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാപ്പകൽ യുവതിയുടെ താലിമാല അടിച്ചുമാറ്റുന്ന സംഭവമാണ് വീഡിയോയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം. റോഡിൽ റീൽ ചെയ്യുകയായിരുന്ന യുവതിയുടെ മാലയാണ് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരാൾ പിടിച്ചു പറിച്ചത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ബൈക്കിലെത്തിയ ആൾ മാലയും കൊണ്ട് പോയിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടക്കുകയാണ്. യുവതി വീഡിയോയിൽ റോഡിൽ നിന്നും റീൽ ഷൂട്ട് ചെയ്യുന്നത് കാണാം. അതിനായി റോഡിലൂടെ യുവതി നടന്നുവരികയാണ്. വീഡിയോ മറ്റാരോ ആണ് ഷൂട്ട് ചെയ്യുന്നത്. പെട്ടന്ന് തന്നെ അവിടേക്ക് ഒരു ബൈക്ക് എത്തുകയും ഉടനടി യുവതിയുടെ കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ച് ബൈക്കിലെത്തിയ ആൾ പോയിക്കഴിഞ്ഞിരുന്നു. …

Read More

തക്കം പാർത്തിരിക്കുകയാണ് തട്ടിപ്പുകാർ; കേടായ പാലും കിട്ടി, കൈയിൽ ഉണ്ടായിരുന്ന 77000 രൂപയും പോയി

പുറത്തു നിന്ന് വാങ്ങുന്ന പാൽ കേടായാൽ അത് ക‍ളയുന്നതല്ലാതെ തിരികെ കൊടുത്ത് മാറ്റി വാങ്ങുന്നവർ കുറവാണ്. എന്നാൽ ഒരു പാക്കറ്റ് പാൽ വാങ്ങിയത് കേടായതിനാൽ മാറ്റി വാങ്ങാൻ ശ്രമിച്ചതിന് പിന്നാലെ 77000 രൂപയാണ് കൈയിൽ നിന്നും പോയത്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്നല്ലെ? സംഭവം നടക്കുന്നത് ബംഗളൂരുവിലാണ്. മൈസൂരു റോഡിൽ താമസിക്കുന്ന സോഫിയ (65 ) ഒരു ഓൺലൈൻ മിൽക്ക് ഡെലിവറി സർവീസിന്‍റെ സ്ഥിരം കസ്റ്റമറാണ്. എന്നാൽ ഈ മാസം 18ന് ഇതുവഴി അവർക്ക് കിട്ടിയ പാൽ കേടായിരുന്നു. പിന്നാലെ സോഫിയ പാലിന്‍റെ പണം തിരികെ കിട്ടാനുള്ള വഴി തേടാൻ തുടങ്ങി. തുടർന്ന് പരാതി അറിയിക്കാൻ ഓൺലൈനിൽ നിന്ന് ഒരു കസ്റ്റമർ കെയർ നമ്പറും അവർ സംഘടിപ്പിച്ചെടുത്തു. അതിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുത്ത ആൾ കസ്റ്റമർ കെയർ എക്സിക്യൂട്ടീവാണെന്നാണ് പറഞ്ഞത്. സോഫിയ കേടായ പാൽ തിരികെ തരാമെന്നും പകരം…

Read More