രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു; രമേശ് ചെന്നിത്തല

കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് ഇത് എന്ത് സംഭവിച്ചു എന്ന് ചെന്നിത്തല ചോദിച്ചു. രാഹുൽ ഗാന്ധിക്കെതിരേ പിണറായി വിജയൻ നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റമാണ്. ഇതിന് മറുപടി അർഹിക്കുന്നില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരേ സംസാരിച്ച് ബിജെപിയുടെയും മോദിയുടെയും കൈയടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൊഞ്ഞനം കുത്തൽ അരോചകമായിപ്പോയി. വളരെ അരോചകവും വിചിത്രവുമായിരുന്ന കളിയാക്കൽ പരാമർശം പിൻവലിച്ച് പിണറായി നിരുപാധികം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read More

ഒടുവില്‍ കണ്ണുതുറന്ന് റെയില്‍വേ; മാവേലി എക്‌സ്‌പ്രസിൽ അധിക ജനറല്‍ കോച്ച് അനുവദിച്ചു

കോഴിക്കോട്: മാവേലി എക്‌സ്പ്രസിലെ യാത്രക്കാരുടെ ദുരിതത്തില്‍ ഒടുവില്‍ കണ്ണുതുറന്ന് റെയില്‍വേ. സംസ്ഥാനത്തു നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്ന മാവേലി എക്‌സ്പ്രസിന് ഒരു ജനറല്‍ കോച്ചുകൂടി അനുവദിക്കും. എപ്രില്‍ 22 മുതല്‍ മെയ് ആറുവരെയാണ് ട്രെയിന്‍ നമ്പര്‍ 16603 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസിന് അഡീഷണല്‍ കോച്ച് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 16604 തിരുവന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസിന് ഏപ്രില്‍ 23 മുതല്‍ മെയ് എഴുവരെയാണ് അഡീഷണല്‍ കോച്ച് അനുവദിക്കുക. മാവേലി എക്‌സ് പ്രസിലെ ദുരിത യാത്രയെക്കുറിച്ച് ‘രാഷ്ട്രദീപിക’ കഴിഞ്ഞ ചൊവ്വാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. തിരക്കുള്ള സമയങ്ങളില്‍ എസികോച്ചുകള്‍ കൂടുതല്‍ അനുവദിക്കാന്‍ റെയില്‍വേ തയാറാകുമ്പോഴും ജനറല്‍ കോച്ചുകളെ അവഗണിക്കുന്ന റെയില്‍വേയുടെ സമീപനം യാത്രക്കാര്‍ക്കിടയിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കാല്‍ കുത്താന്‍ പോലും ഇടമില്ലാത്ത ട്രെയിന്‍ യാത്രാ മധ്യേ മണിക്കൂറുകളോളം പിടിച്ചിടുന്നതും യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യാത്രാദുരിതത്തിനു…

Read More

തൂങ്ങാനുള്ള കയർ ഫാനിൽ ഇട്ടു നൽകി; ഞാൻ മരിച്ച ശേഷം ചേട്ടനും മരിക്കണം; മദ്യലഹരിയിൽ സുനിൽ തൂങ്ങിയില്ല; വെച്ചുച്ചിറയിലെ ആത്മഹത്യയ്ക്ക് പിന്നിൽ അവിഹിതം…

വെച്ചൂച്ചിറ: യുവതി ജീവനൊടുക്കിയ കേസില്‍ പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കുട്ടുതറ സന്തോഷ് കവലയില്‍ കാവുങ്കല്‍ സൗമ്യ (35) ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവ് സുനില്‍ കുമാര്‍ (40) അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകമകന്‍ സായി സൗമ്യയുടെ വീട്ടിലായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തില്‍ ശശി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബബന്ധത്തിലെ അസ്വാരസ്യങ്ങൾ കാരണം ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഭാര്യക്കു കുരുക്കിട്ടു നൽകിയശേഷം സുനിൽ മാറിക്കളഞ്ഞുവെന്നുമാണ് പോലീസ് നിഗമനം.‌മദ്യലഹരിയില്‍ ഉറങ്ങിപ്പോയ സുനില്‍ പിറ്റേന്നു രാവിലെ സൗമ്യ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ സുനില്‍ സംഭവിച്ച കാര്യങ്ങളെല്ലാം പോലീസിനോടു പറഞ്ഞു. സുനിലിന്‍റെ സുഹൃത്തായ യുവാവിന്‍റെ ഭാര്യ ഇയാൾക്കെതിരേ എരുമേലി പോലീസിൽ നൽകിയ…

Read More

പ്രണയാ­ഭ്യര്‍ഥന നി­ര­സി­ച്ചു; കോളജ് കാമ്പസിലെത്തി വി­ദ്യാര്‍­ഥി­നിയെ സു­ഹൃ­ത്ത് കുത്തിക്കൊലപ്പെടു­ത്തി; പ്രതി ഫയാസിൻ പോലീസ് പിടിയിൽ

ബംഗളൂരു: കോളജ് കാമ്പസിനു­ള്ളില്‍ വി­ദ്യാര്‍­ഥി­നിയെ സു­ഹൃ­ത്ത് കുത്തി കൊലപ്പെടു­ത്തി. ഹുബ്ബള്ളിയിലെ ബിവിബി കോളജ് ഒന്നാം വര്‍ഷ മാസ്‌റ്റേഴ്‌സ് ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിദ്യാര്‍­ഥിനി നേഹ ഹി­രേമത്ത് (23) ആ­ണ് കൊല്ലപ്പെട്ട­ത്. സം­ഭ­വ­ത്തില്‍ പ്രതി ഫയാസിനെ (23) പൊലീസ് അറസ്റ്റ് ചെയ്­തു. വ്യാഴാഴ്ച വൈകുന്നേരം 4.30ഓ­ടെ­യാണ് സംഭ­വം. മുഖംമൂടി ധരിച്ച് കോളജിലെത്തിയ ഫയാസ് നേഹയെ കത്തികൊണ്ട് പലതവ­ണ കു­ത്തു­ക­യാ­യി­രുന്നു. ഇ­തി­ന് പി­ന്നാ­ലെ ഇ­യാള്‍ ഓ­ടി­ ര­ക്ഷ­പ്പെ­ട്ടു. പി­ന്നീ­ട് കോളജ് അധികൃതരും മറ്റ് വിദ്യാര്‍ഥികളും ചേര്‍­ന്ന് നേഹ­യെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല. പ്രണയാ­ഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയു­ന്നു. ഫ­യാ­സ് നേഹ­യെ ക­ത്തി കൊ­ണ്ട് ആ­ക്ര­മി­ക്കു­ന്ന­തി­ന്‍റെ സി­സി­ടിവി ദൃ­ശ്യ­ങ്ങള്‍ പു­റ­ത്തു­വ­ന്നി­ട്ടുണ്ട്. ഇ­യാള്‍­ക്കെ­തി­രേ പോ­ലീ­സ് കൊ­ല­ക്കു­റ്റ­ത്തി­ന് കേ­സെ­ടുത്തു.

Read More

കള്ളനെന്ന് ആരോപിച്ച് ജയിലിലാക്കി; ചെയ്യാത്ത കുറ്റത്തിന് നേരിട്ടത് കൊടിയ പീഡനം; കേസിലെ വിധിവരും മുമ്പ് വിധിക്ക് മുമ്പിൽ കീഴടങ്ങി രതീഷ്

  കൊല്ലം: കള്ളനെന്നാരോപിച്ച് ജയിൽ ശിക്ഷയ്ക്ക് വിധേയനായ പ്രതി ജീവനൊടുക്കി. അഗസ്ത്യക്കോട് സ്വദേശി രതീഷ് ഭവനിൽ രതീഷ് (38) ആണ് മരിച്ചത്. വർഷങ്ങൾക്കു ശേഷം ഇയാൾക്കു മേൽ ആരോപിക്കപ്പെട്ട കേസിലെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. പോലീസിന്‍റെ ഭാഗത്തു നിന്ന് കടുത്ത ശാരീരിക ഉപദ്രവം രതീഷ് നേരിട്ടിരുന്നു. കേസിന്‍റെ ആവശ്യങ്ങൾക്കായ് പണം ചെലവഴിച്ച് സാമ്പത്തികമായി ഇയാൾ തകർന്നിരുന്നതായും കുടുംബം ആരോപിക്കുന്നു. 2014 ൽ ആണ് ഇയാൾക്കെതിരെയുള്ള കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടന്ന മോഷണമാണ് ഇയാൾക്കു മേൽ ആരോപിക്കപ്പെട്ടത്. ടൗണിൽ ഓട്ടോ ഓടിച്ചിരുന്ന രതീഷ് ആണ് പ്രതിയെന്ന് ആരോപിച്ച് പോലീസ് ഇയാളെ അറസ്റ്റുചെയ്ത് നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരേ തെളിവുകൾ ഉണ്ടാക്കി കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് മാസങ്ങളോളം റിമാൻഡിലും കഴിയേണ്ടിവന്നു. കടുത്ത മർദനമാണ് പോലീസ് കസ്റ്റഡിയിൽ ഇയാൾക്ക് ഏൽക്കേണ്ടി വന്നത്.

Read More

പൂരാവേശത്തിൽ തൃശൂർ; പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

തൃശൂര്‍: ഒരു വര്‍ഷം കാത്തിരുന്ന സ്വപ്‌നം ഇതാ തൃശൂരില്‍ വിരിയുകയാണ്. തേക്കിന്‍കാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകള്‍ക്കും മേളങ്ങള്‍ക്കുമൊപ്പം പുരുഷാരം നിറയും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ അടഞ്ഞുകിടന്ന തെക്കേഗോപുരവാതില്‍ ഇന്നലെ രാവിലെ തുറന്നതോടെ പൂര വിളംബരമായി. കണ്ണടച്ചാലും മായാത്ത വര്‍ണങ്ങളുടെ, കാതില്‍ കൊട്ടിക്കയറുന്ന ചടുലതാളങ്ങളുടെ നിറവിലേക്കു നാടും നഗരവും ഉണർന്നുകഴിഞ്ഞു. ഇന്നു മഹാപൂരം. രാവിലെ മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനട തുറക്കുന്നതോടെ ഇരവു പകലാക്കുന്ന ജനസാഗരമായി പൂരനഗരി മാറും. മഠത്തില്‍വരവും പാറമേക്കാവിന്‍റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാന്‍ ഇക്കുറി റിക്കാര്‍ഡ് ജനം എത്തുമെന്നാണു പോലീസിന്‍റെ കണക്കുകൂട്ടല്‍. വന്‍ പോലീസ് സംഘമാണ് ഇന്നലെമുതല്‍ നഗരത്തിലെ മുക്കിലും മൂലയിലും കാവല്‍ നില്‍ക്കുന്നത്. വൈകുന്നേരം കുടമാറ്റത്തിനുശേഷം രാത്രിയില്‍ എഴുന്നള്ളിപ്പുകളുടെ ആവര്‍ത്തനം. നാളെ ഉച്ചയോടെ ശ്രീമൂലസ്ഥാനത്ത് ഉപചാരംചൊല്ലി പിരിയുന്നതുവരെ നഗരത്തിന്‍റെ മുക്കിലും മൂലയിലും…

Read More

ലോക്സഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു; 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനവിധി ഇന്ന്

ന്യൂഡൽഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപി ലെ മണ്ഡലങ്ങളിലും  വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അരുണാചൽപ്രദേശ്- 2, ആസാം- 5 , ബിഹാർ- 4, ഛത്തീസ്ഗഡ്- 1, ലക്ഷദ്വീപ്- 1, മധ്യപ്രദേശ്- 6, മഹാരാഷ്‌ട്ര-5, മേഘാലയ- 2, മിസോറം- 1, നാഗാലാൻഡ്- 1, പുതുച്ചേരി- 1, രാജസ്ഥാൻ- 12, സിക്കിം-1 , തമിഴ്നാട്- 39, ത്രിപുര-1, ഉത്തർപ്രദേശ്-5, പശ്ചിമബംഗാൾ- 3 എന്നീ മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്ര മണ്ഡലമായ ബസ്തറിൽ ഇന്നു നടക്കുന്ന വോട്ടെടുപ്പിനായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം നൽകിയിട്ടുള്ള സാഹചര്യത്തിൽ പോളിംഗ് കുറഞ്ഞേക്കുമെന്ന ആശങ്ക അധികൃതർക്കുണ്ട്. കഴിഞ്ഞ 16നുണ്ടായ…

Read More

മണിപ്പുര്‍ കലാപം; മോദിയുടെ മൗനം മതേതരത്വത്തിന് ഭീഷണിയെന്നു രാഹുല്‍ ഗാന്ധി

കോട്ടയം: മണിപ്പുര്‍ ഒരു വര്‍ഷത്തിലേറെയായി കത്തിയെരിയുമ്പോഴും ഒട്ടേറെ ഹതഭാഗ്യര്‍ കൊലചെയ്യപ്പെടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ആ സംസ്ഥാനം സന്ദര്‍ശിക്കുകയോ വംശീയ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തുകയോ ചെയ്യാത്തത് രാജ്യത്തെ മതന്യൂനപക്ഷങ്ങളോടു കാണിക്കുന്ന കടുത്ത അപരാധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സൈന്യത്തിനു കര്‍ക്കശമായ നിര്‍ദേശം മോദി നല്‍കിയാല്‍ മൂന്നു ദിവസത്തിനുള്ളില്‍ മണിപ്പുരില്‍ സമാധാനം കളിയാടും. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലൂടെയാണു കടന്നുപോകുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോട്ടയത്ത് പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലെ അടുപ്പത്തില്‍ ദുരൂഹതയുണ്ട്. പിണറായി വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ വേണ്ടവിധത്തില്‍ അന്വേഷിക്കാതിരിക്കുന്നത് ദുരൂഹമാണ്. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുകയും ഭരണത്തിനു കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതൊന്നും കാണുന്നില്ല. ബിജെപിക്കെതിരേ 24 മണിക്കൂറും യുദ്ധം നടത്തുന്നയാളാണ്…

Read More

മാസപ്പടി കേസ്; ശശിധരൻ കർത്തയുടെ വീട്ടിൽ നിന്ന് നിര്‍ണായക രേഖകള്‍; ചോദ്യംചെയ്യൽ തുടരുന്നു

കൊച്ചി: മാസപ്പടിക്കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) കൈയിൽ ലഭിച്ചതായി സൂചന. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (സിഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടില്‍നിന്ന് ഇഡിക്ക് നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടു തവണ ഇഡി ശശിധരന്‍ കര്‍ത്തയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡി ഇന്നലെ ഉച്ചയോടെ ആലുവ പറവൂര്‍ കവലയിലെ “ശ്രീവത്സം’ വീട്ടിലെത്തി ശശിധരന്‍ കര്‍ത്തയെ ചോദ്യം ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശശിധരന്‍ കര്‍ത്ത സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം.ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു കര്‍ത്തയെ ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്നാണ് ഇഡി വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനിടെ വീട്ടിൽനിന്നു നിര്‍ണായക രേഖകള്‍ കസ്റ്റഡിയിലെടുത്തെന്നാണു പുറത്തുവരുന്ന വിവരം. ചോദ്യം…

Read More

കടമ്പകടന്ന് എങ്ങോട്ട്… എല്ലാപാർട്ടിക്കാരും തന്നെ ക്ഷണിച്ചിട്ടുണ്ട്; സജി മഞ്ഞക്കടമ്പില്‍ നാളെ രാഷ്‌ട്രീയ നിലപാട് പ്രഖ്യാപിക്കും

കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സ്ഥാനങ്ങള്‍ രാജിവച്ച സജി മഞ്ഞക്കടമ്പില്‍ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ 10.30നു കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നേതൃയോഗം വിളിച്ചുചേര്‍ത്താണ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതെന്ന് സജി മഞ്ഞക്കടമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ തരത്തിലുള്ള ചര്‍ച്ചകളും കൂടിയാലോചനകളും നടന്നുവരികയാണ്. തെരഞ്ഞെടുപ്പില്‍ ഏതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടു ചെയ്യണമെന്നുമുള്ള കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. തന്‍റെ നിലപാടുകളുമായി യോജിപ്പുള്ള ആളുകള്‍ സമ്മേളനത്തിലുണ്ടാകും. കേരള കോണ്‍ഗ്രസിനെ പിളര്‍ത്താനോ വിഭാഗീയത സൃഷ്ടിക്കാനോ അല്ല നേതൃയോഗമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. രാജിക്കുശേഷം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ആളുകള്‍ വിളിക്കുകയും അനുകൂലമായി സംസാരിക്കുകയും പാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സജി മഞ്ഞക്കടമ്പിലിനു പിന്നാലെ കേരള കോണ്‍ഗ്രസില്‍നിന്നു രാജിവച്ച പ്രസാദ് ഉരുളികുന്നവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Read More