അമ്പലപ്പുഴ: രോഗം മൂർച്ഛിച്ച രോഗിക്ക് ഐസിയു ലഭിക്കാതിരുന്നതിനെത്തുടർന്ന് മരണം സംഭവിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനേഴാം വാർഡ് പുതുവൽ ഫിഷർമെൻ കോളനിയിൽ ചന്ദ്രൻ (67) ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസംമുട്ടലിനെത്തുടർന്ന് കഴിഞ്ഞ എട്ടു മുതൽ പതിനാലാം വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ഇന്നലെ പുലർച്ചെയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഡോക്ടർ മെഡിസിൻ ഐസിയുവിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലായിരുന്നു. പിന്നീട് ഉച്ചയ്ക്കു ശേഷം കിടക്ക ലഭിച്ചെങ്കിലും രോഗി ഉടൻ തന്നെ മരിച്ചു. ഐസിയുവിൽ രാവിലെ തന്നെ കിടക്ക ലഭിച്ചിരുന്നെങ്കിൽ രോഗി മരണപ്പെടില്ലായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസിലും സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിലെ മെഡിസിൻ ഐസിയുവിലെ എസി തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പകരം എമർജൻസി ഐസിയുവിൽ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ എട്ട് കിടക്കകൾ…
Read MoreCategory: Top News
ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് കൃഷി; പരാതിക്കാരികൾക്ക് എല്ലാം അറിയാം, രണ്ട് പേർ സ്ഥിരമായികഞ്ചാവ് ഉപയോഗിക്കുന്നവർ; കുറ്റസമ്മതം നടത്തിയ അജേഷ് പറയുന്നത് നടുക്കുന്ന വിവരങ്ങൾ….
എരുമേലി: പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരിൽ ചിലർ കഞ്ചാവ് ചെടികൾ ഗ്രോബാഗുകളിൽ നട്ടുവളർത്തിയെന്ന റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ട് വിവാദത്തിൽ. വനിതാ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ സ്ഥലം മാറ്റപ്പെട്ട റേഞ്ച് ഓഫീസർ ബി.ആർ. ജയനാണ് റിപ്പോർട്ട് നൽകിയത്. തനിക്കെതിരേ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്നും ഓഫീസിലെ രണ്ടുപേർ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പരിസരത്തുനിന്നു കഞ്ചാവ് ചെടി കണ്ടെടുത്തു. സ്ഥലംമാറ്റത്തിൽനിന്നു തുടക്കം എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് 16ന് റിപ്പോർട്ട് നൽകിയത്. എരുമേലി റേഞ്ചിന്റെ കീഴിലാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ. കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയതിനൊപ്പം കോട്ടയം ജില്ലാ…
Read Moreഉദിരംപൊയിലിലെ രണ്ട് വയസുകാരിയുടെ മരണം; പിതാവിനെതിരേ ആരോപണവുമായി ബന്ധുക്കള്‍; മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പരാതി
മലപ്പുറം: ഉദിരംപൊയിലില്‍ രണ്ട് വയസുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പരാതി. ഉദിരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസിന്റെ മകള്‍ നസ്റിന് ഞായറാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ ഫായിസിനെതിരേ മാതാവും ബന്ധുക്കളുമാണ് പോലീസില്‍ പരാതി നല്‍കിയത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ഇവിടെയെത്തിക്കും മുന്‍പ് കുഞ്ഞ് മരിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ മുന്നില്‍വച്ച് തന്നെ കുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. കട്ടിലിലേക്ക് വലിച്ചെറിഞ്ഞെന്നും കുഞ്ഞിനെ കൊല്ലുന്നത് കണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ ഇടയ്ക്കിടെ മര്‍ദിക്കാറുണ്ടായിരുന്നെന്നും ആരോപണമുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Read Moreഎസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; ഫലം മേയില്‍
തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷ ഇന്ന് അവസാനിക്കും. ഈ മാസം നാലിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. മൂവായിരത്തില്‍ പരം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക.70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. ഹയര്‍സെക്കണ്ടറി പരീക്ഷ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയര്‍സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22,000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയത്തിലും പങ്കെടുക്കും.
Read Moreശബരിമല തീർഥാടകരെന്താ രണ്ടാനമ്മയുടെ മക്കളാണോ, എന്തിനാണ് അവരോട് ഇരട്ടനീതി; ഒരു വിഭാഗത്തിന് മാത്രം പ്രത്യേക നീതി, മറ്റുള്ളവർക്ക് എല്ലാ കാലത്തും അവഗണന; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രൻ. സിഎഎയുടെ പേരിൽ നടന്ന ഗുരുതരമായ ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന സർക്കാർ എന്തുകൊണ്ടാണ് സമാധാനപരമായി നാമജപപ്രതിഷേധം നടത്തിയ അയ്യപ്പഭക്തർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റേത് ഇരട്ടനീതിയാണ്. അവരെ പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫിനുള്ളത്. ശബരിമല തീർഥാടകർ രണ്ടാനമ്മയുടെ മക്കളാണോ, എന്തിനാണ് അവരോട് ഇരട്ടനീതിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സിഎഎയുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ എല്ലാവർക്കും താത്പര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തീരുമാനമെടുത്ത സർക്കാർ നയത്തോടും പ്രതിപക്ഷത്തിന് വിയോജിപ്പില്ല. ഒരു വിഭാഗത്തിന് മാത്രം പ്രത്യേക നീതി, മറ്റുള്ളവർക്ക് എല്ലാകാലത്തും അവഗണന എന്നുള്ള സമീപനമാണ് മതേതരത്വത്തിന്റെ കാര്യത്തിൽ കേരളത്തിൽ നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read Moreക്ഷേത്ര പരിസരത്ത് തെരുവു നായ്ക്കള്‍ക്ക് ഇറച്ചിയും മീനും നല്കി; യുവതിക്കെതിരേ കേസ്
മുംബൈ: ക്ഷേത്രത്തിന്റെ പരിസരത്ത് തെരുവു നായ്ക്കള്‍ക്ക് മാംസ ഭക്ഷണം നല്‍കിയെന്നാരോപിച്ച് യുവതികൾക്കെതിരേ കേസ്. മഹാലക്ഷ്മി ക്ഷേത്രപരിസരത്തെ നായ്ക്കൾക്ക് ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണം നല്‍കിയെന്നാരോപിച്ചാണ് രണ്ട് യുവതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകയായ ഷീലാ ഷായുടെ പരാതിയില്‍ നന്ദി ബലേക്കര്‍, പല്ലവി പട്ടീല്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇറച്ചിയും മീനും തെരുവുപട്ടികള്‍ക്കും പൂച്ചകള്‍ക്കും നല്‍കിയെന്നാണ് നന്ദിനി ബലേക്കറിനെതിരായ പരാതി. എന്നാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് പല്ലവി പട്ടീലിനെതിരായുള്ള പരാതി. വിശ്വാസികള്‍ ക്ഷേത്ര ദര്‍ശനത്തിനായി ക്യൂ നില്ക്കുന്ന സ്ഥലത്ത് നന്ദിനി സ്ഥിരമായി നായ്ക്കള്‍ക്ക് മാംസം നല്കുന്നു എന്ന് പരാതിയില്‍ പറയുന്നു. ക്ഷേത്ര ദർശനം നടത്താൻ വരുന്നവർ ഇതിനെ കുറിച്ച് ക്ഷേത്ര കമ്മറ്റിക്കാരോട് പരാതിപ്പെട്ടു. അതിനുശേഷം ഇവരോട് ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് നായകൾക്ക് ഭക്ഷണം നല്കാന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അത് ഗൗനിക്കാതെ മാംസം പലയിടങ്ങളിലായി എറിഞ്ഞുകൊടുക്കുകയായിരുന്നു ഇവർ. തുടര്‍ന്ന് രണ്ട് പോലീസുകാരേയും ഒരു…
Read Moreഅണിഞ്ഞൊരുങ്ങി മോഹിനിയായി: ആണ് പെണ്ണാകുന്ന ഉത്സവരാത്രി; ആഗ്രഹ സാഫല്യത്തിനായി ചമയവിളക്കുമായി പുരുഷന്മാർ
കൊല്ലം: അഭീഷ്ട കാര്യ സിദ്ധിക്കായി പുരുഷൻമാർ സ്ത്രീവേഷം കെട്ടുന്ന കൊല്ലം ചവറ കൊറ്റംകുളങ്ങര ചമയവിളക്കിന് തുടക്കമായി. കൊല്ലത്തിനും കരുനാഗപ്പള്ളിയ്ക്കും ഇടയിൽ ചവറയിൽ ദേശീയപാതയോരത്തുള്ള കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലാണ് ഈ അത്യപൂർവ്വ ഉത്സവം നടക്കുന്നത്. സ്ത്രീകളെ പോലെ അണിഞ്ഞൊരുങ്ങി പൂവും ചൂടി മേക്കപ്പുമിട്ട് വരുന്ന പുരുഷന്മാരെ കണ്ടാൽ കൂടെ വന്നവർ പോലും തിരിച്ചറിയില്ല. ക്ഷേത്രത്തിലെത്തുന്ന മറ്റ് സ്ത്രീകൾ പോലും അസൂയയോടെയാണ് ഒരുങ്ങി നിൽക്കുന്ന പുരുഷന്മാരെ നോക്കുന്നത്. ആണ് മക്കളെ പെണ്‍കുട്ടികളാക്കിയും, ഭര്ത്താക്കന്മാരെ യുവതികളാക്കിയും ഉത്സവത്തിന് വിളക്ക് എടുപ്പിക്കുന്നവരുണ്ട്. ആദ്യകാലങ്ങളിൽ ചമയവിളക്കിന് പരമ്പരാഗത വേഷമായിരുന്നു പുരുഷന്മാർ ധരിച്ചിരുന്നത്. സെറ്റും മുണ്ടോ, കേരള സാരിയോ അതുംഅല്ലെങ്കിൽ പട്ടുസാരിയോ ഒക്കെ ആണ് അന്നത്തെ സ്ഥിരം വേഷങ്ങൾ. എന്നാൽ ഇന്ന് കാലം മാറിയതിന് അനുസരിച്ച് വസ്ത്രധാരണ രീതിയിലും മാറ്റം വന്നിട്ടുണ്ട്. വീട്ടിൽ നിന്നു ഒരുങ്ങി വരുന്നവരാരിയിരുന്നു ആദ്യകാലത്ത് ചമയവിളക്ക് എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ ചമയമിടാൻ മേക്കപ്പ്മാൻമാർ…
Read Moreഎല്ലാവരുടേയും സ്നേഹവും പിന്തുണയും കൊണ്ടാണ് എല്ലാം ചെയ്യാൻ കഴിയുന്നത്; നിതിൻ ഗഡ്കരി
ജയ്പൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. “ഈ തെരഞ്ഞെടുപ്പിൽ അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് ഞാൻ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ എല്ലാവരും എന്നെ സ്നേഹിച്ചു, രാജ്യത്ത് എനിക്ക് ചെയ്യാൻ കഴിയുന്നതെന്തും നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ്. ഞാൻ എന്ത് ജോലി ചെയ്താലും അതിന്റെ അംഗീകാരം ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമാണ്. ഞാനൊരിക്കലും നാഗ്പൂരിനെ മറന്നിട്ടില്ല, ഒരിക്കലും മറക്കില്ല. റോഡ് ട്രാൻസ്പോർട്ട്, ഹൈവേ മന്ത്രി എന്ന നിലയിൽ ഞാൻ ചെയ്ത ജോലിയുടെ ക്രെഡിറ്റ് തന്നെ അധികാരത്തിലെത്തിച്ച വോട്ടർമാർക്കാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, നാഗ്പൂരിൽ ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഞാൻ നടത്തി, ഇതൊരു വാർത്താചിത്രമാണ്. യഥാർഥ സിനിമ ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളൂ, ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലേക്ക് നാഗ്പൂരിനെ കൊണ്ടുപോകുമെന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. തന്റെ…
Read Moreകുന്നിൻമുകളിൽ സിദ്ധാർഥ് ക്രൂരമർദനമേൽക്കുമ്പോൾ എല്ലാം കണ്ട് ആൺകുട്ടികൾക്കൊപ്പം ഒരു പെൺകുട്ടി യും; വിദ്യാർഥിനിയെ കണ്ടെത്തണമെന്ന് അധ്യാപകർ…
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആള്‍ക്കൂട്ട വിചരണയെത്തുടര്ന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ജീവനൊടുക്കുന്നതിലേക്കു നയിച്ച റഗിംഗില് സീനിയര്‍ വിദ്യാര്‍ഥിനിയും ഉള്പ്പെട്ടതാതയി സൂചന. ആന്റി റാഗിംഗ് സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ ഈ പെണ്‍കുട്ടിക്കെതിരേ മറ്റുവിദ്യാര്ഥികള് മൊഴി നല്‍കിയതായി വിവരമുണ്ട്. എന്നാല്‍ ഇതു സ്ഥിരീകരിക്കുന്ന തെളിവുകള്‍ സ്ക്വാഡിനു ലഭിച്ചിട്ടില്ല. പെണ്‍കുട്ടിക്കെതിരേ നടപടി വേണ്ടെന്ന ആന്റി റാഗിംഗ് സ്ക്വാഡിന്റെ തീരുമാനത്തിനെതിരേ മൂന്ന് അധ്യാപകര്‍ വിയോജനക്കുറിപ്പ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും തുടരന്വേഷണം നടത്താനുമാണ് ആന്റി റാഗിംഗ് കമ്മിറ്റിയുടെ തീരുമാനം.കേസിലെ പ്രതികളായ സിന്‍ജോ ജോണ്‍സനും കാശിനാഥനുമടക്കമുള്ളവര് സിദ്ധാര്‍ഥനെ റാഗ് ചെയ്ത കുന്നിന്മുകളിലെ പാറപ്പുറത്ത് പെണ്‍കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നതായാണ് മൊഴി. സീനിയര്‍ പെണ്‍കുട്ടികളിലൊരാള്‍ പാറപ്പുറത്ത് ഉണ്ടായിരുന്നുവെന്ന് കേട്ടതായി മറ്റൊരു വിദ്യാര്‍ഥി സ്ക്വഡിനോടു പറഞ്ഞു. കാശിനാഥനൊപ്പം നടന്നുേപാകുമ്പോള് പാറപ്പുറത്തുവച്ച് കരിച്ചിലും അലര്‍ച്ചയും പെണ്‍കുട്ടി കേട്ടതായി സ്ഥിരീകരിക്കുന്ന ഫോണ്‍മെസേജ് കണ്ടതായി മറ്റു വിദ്യാര്‍ഥികളും മൊഴി…
Read Moreകലാമണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന രാമകൃഷ്ണന്റെ ഇന്നത്തെ നൃത്താവതരണം മാറ്റി; ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടം നടക്കും
തൃശൂർ: ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ഇന്ന് വൈകീട്ട് നടത്താൻ നിശ്ചയിച്ചിരുന്ന ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ നൃത്താവതരണം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് രാമകൃഷ്ണൻ കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും. ഇന്ന് വൈകുന്നേരം ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടി കാരണമാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. ആർ.എൽ.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശങ്ങൾ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് രാമകൃഷ്ണന് കലാമണ്ഡലത്തിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.
Read More