ചെല്‍സി തലപ്പത്തുതന്നെ

chelsiലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ‍ ലീഗില്‍ ഏഴു പോയിന്‍റ് ലീഡുമായി ഒന്നാം സ്ഥാനത്തു ചെല്‍സി കുതിപ്പു തുടരുന്നു. നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്റര്‍ സിറ്റിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കിയാണ് ചെല്‍സി വിജയം കൊയ്തത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റയുടെ അഭാവത്തില്‍ ഇരട്ട ഗോള്‍ നേടിയ മാര്‍ക്കോസ് അലോന്‍സോയുടെ (6,51) മികവിലാണ് അന്‍റോണിയോ കോന്‍റെയുടെ നീലപ്പട വിജയത്തിലേക്കെത്തിയത്.

സ്പാനിഷ് താരം പെഡ്രോ (71) ചെല്‍സിയുടെ മൂന്നാം ഗോള്‍ നേടി. വിജയത്തോടെ 21 കളികളില്‍ നിന്നും 52 പോയിന്‍റുമായി ചെല്‍സി ഒന്നാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്റര്‍, അത്രയുടെ കളികളില്‍ നിന്നും 21 പോയിന്‍റുമായി 15-ാം സ്ഥാനത്താണ്. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം എതിരില്ലാത്ത നാലു ഗോളുകള്‍ക്കു വെസ്റ്റ് ബ്രോംവിച്ചിനെ പരാജയപ്പെടുത്തി.

സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഹാട്രിക് പ്രകടനത്തോടെ(12,77,82) തിളങ്ങിയപ്പോള്‍ വെസ്റ്റ് ബ്രോംവിച്ചിന്‍റെ ഗാരത് മക്ക്യൂലെയുടെ സെല്‍ഫ് ഗോള്‍ ടോട്ടനത്തിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സ്വാന്‍സി സിറ്റിക്കെതിരേ ആഴ്‌സണലിന്‍റെ വിജയം എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു.

Related posts