ശീതളും പ്രശാന്തും കമിതാക്കള്‍, ഒന്നിച്ചു വന്നവര്‍ തമ്മില്‍ വാക്കുതര്‍ക്കം മൂത്തതോടെ പ്രശാന്ത് കാമുകിയെ കുത്തിക്കൊന്നു, കുത്തേറ്റ യുവതി ഓടിക്കയറിയത് സമീപത്തെ റിസോര്‍ട്ടിലേക്ക്, ചെറായിയില്‍ പട്ടാപ്പകല്‍ അരുംകൊലയ്ക്കു പിന്നില്‍

എറണാകുളം ചെറായിയില്‍ കാമുകന്റെ കുത്തേറ്റ് വാരാപ്പുഴ സ്വദേശിനിക്ക് ജീവന്‍ നഷ്ടം. വാരാപ്പുഴ സ്വദേശിനി ശീതള്‍ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. യുവതിയുടെ കാമുകനായ കോട്ടയം സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ശരീരത്തില്‍ ആറ് കുത്തേറ്റിട്ടുണ്ട്. സംഭവം നടന്ന ഉടനെ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശീതളിന്റെ ശരീരത്തില്‍ ആറ് കുത്തേറ്റിട്ടുണ്ട്. ചെറായിയിലെ ബീച്ച് റിസോര്‍ട്ടിനു മുന്നില്‍വച്ചായിരുന്നു സംഭവം. ഇരുവരും ഒന്നിച്ചാണ് ബീച്ചിലേക്ക് എത്തിയത്. വരുന്ന വഴിയാണ് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുന്നത്.

വാക്കുതര്‍ക്കം രൂക്ഷമായതോടെ പ്രശാന്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന ശീതള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആറോളം മുറിവ് ഏല്പിച്ചശേഷം പ്രശാന്ത് ഓടി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ആളുകള്‍ ദൃക്‌സാക്ഷികളായിരുന്നെങ്കിലും ആരും ഇയാളെ തടയാന്‍ ശ്രമിക്കുകയോ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കാന്‍ ഉത്സാഹിക്കുകയോ ചെയ്തില്ല. സമീപത്തെ റിസോര്‍ട്ടിലേക്ക് മുറിവുമായി ഓടിക്കയറിയ യുവതി തന്നെയാണ് തനിക്ക് കുത്തേറ്റ വിവരം ജോലിക്കാരോട് പറഞ്ഞത്.

ഉടന്‍ തന്നെ റിസോര്‍ട്ടിന്റെ വാഹനത്തില്‍ പറവൂരിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ നില ഗുരുതരമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. കൊച്ചിയിലെത്തും മുമ്പ് പെണ്‍കുട്ടി മരിക്കുകയും ചെയ്തു. ശരീരത്തില്‍ ആറോ ഏഴോ കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവരുടെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Related posts