കോമഡി സ്റ്റാര്‍ താരം അസീസിനെ ആക്രമിച്ചവര്‍ ഇനി നീ പരിപാടി അവതരിപ്പിക്കുന്നത് കാണട്ടേയെന്ന് വിളിച്ചുകൂവി, തടയാന്‍ ചെന്നവര്‍ക്കും ക്രൂരമര്‍ദനം, മിമിക്രിക്കാര്‍ക്കും രക്ഷയില്ലാതായോ കേരളത്തില്‍

azeezസ്റ്റേജ് ഷോയ്ക്ക് എത്താന്‍ വൈകിയതിന് മിമിക്രി താരങ്ങള്‍ക്ക് സംഘാടകരുടെ വക ക്രൂരമര്‍ദനം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പരിപാടിയിലുടെ ശ്രദ്ധേയനാവുകയും സിനിമയിലെത്തുകയും ചെയ്ത അസീസിനാണ് മര്‍ദനമേല്‍ക്കേണ്ടിവന്നത്. ഇദ്ദേഹത്തിന്റെ ഒരു ചെവി പ്രവര്‍ത്തനരഹിതമായി. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര വെള്ളറട ചാമവിള ക്ഷേത്രത്തിലാണ് അസീസിന് മര്‍ദനം ഏറ്റത്. അസീസിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മിമിക്രി കലാകാരന്മാര്‍ രംഗത്തെത്തി. അസീസ് പരിപാടിക്ക് വൈകിയെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഒന്നും രണ്ടും പറഞ്ഞ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ സംഘാടകര്‍ അസീസിന്റെ മേല്‍ കൈവയ്ക്കുകയായിരുന്നു. ഇനി നീ പരിപാടി അവതരിപ്പിക്കുന്നതെങ്ങനെയെന്ന് കാണട്ടെ എന്നു പുലമ്പിക്കൊണ്ടായിരുന്നു ആക്രമണം.

ശനിയാഴ്ച്ച രാത്രി 10.30നാണ് സംഭവം ഉണ്ടായത്. ചാമവളി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് അസീസിന്റെ പരിപാടി സംഘാടകര്‍ ബുക് ചെയ്തിരുന്നത്. 9.30നായിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒരു മണിക്കൂര്‍ വൈകി എന്നാരോപിച്ചാണ് സംഘാടകര്‍ കലാകാരനെ മര്‍ദിച്ചത്. ദുബായില്‍ ഷോ അവതരിപ്പിക്കാന്‍ പോയിരുന്ന അസീസ് അന്ന് രാത്രി 9.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പരിപാടി സ്ഥലത്ത് എത്തിയപ്പോള്‍ 10.30 ആയിരുന്നു. വൈകി എത്തിയതിനെ സംഘാടകര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഒരു സംഘാടകന്‍ അസീസിനെ മര്‍ദിച്ചുവെന്നാണു പരാതി.

മര്‍ദനത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അസീസിന്റെ കര്‍ണപടം തകര്‍ന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. വെള്ളറട പൊലീസ് പരാതി നല്കിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു അടക്കമുള്ള ചിത്രങ്ങളിലും അസീസ് അഭിനയിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു. വൈകിയെത്തിയതിന് വേണെങ്കില്‍ സ്‌റ്റേജില്‍ കയറേണ്ടെന്നു പറയാം, അല്ലെങ്കില്‍ പണം നല്കാതിരിക്കാം. വൈകി എത്തിയതിന്റെ പേരില്‍ മര്‍ദിക്കേണ്ട കാര്യമില്ല. കേരളത്തിന്റെ തെക്കുഭാഗത്ത് വളരെ മോശമായ അനുഭവങ്ങളാണ് മിമിക്രി കലാകാരന്മാര്‍ നേരിടുന്നതെന്നും കെ.എസ്. പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Related posts