പെട്ടി ഓട്ടോയില്‍ ഉള്ളി വില്പന തകൃതി, ഡ്രൈവറുടെ കാബിനില്‍ പീഡനവും, നാട്ടുകാര്‍ ഓട്ടോ വളഞ്ഞതോടെ പെണ്‍കുട്ടി ഇറങ്ങിയോടി, നെല്ലാട് ജംഗ്ഷനില്‍ ഇന്നലെ നടന്നത്

auto 2നാടെങ്ങും പീഡനങ്ങള്‍ അരങ്ങേറുമ്പോള്‍ ഇന്നലെ തിരുവല്ലയിലെ നെല്ലാട് നടന്നത് ഞെട്ടിക്കുന്ന സംഭവം. വൈകുന്നേരം നാലോടെ ഉള്ളി വില്ക്കുന്ന പെട്ടി ഓട്ടോറിക്ഷയ്ക്കകത്ത് കയറി പടുതയിട്ട സ്കൂള്‍ വിദ്യാര്‍ഥിനിയും ഉള്ളി കച്ചവടക്കാരനുമാണ് നാട്ടുകാരുടെ കണ്ണില്‍ പെട്ടത്. പെട്ടി ഓട്ടോറിക്ഷയില്‍ ഉള്ളി വില്‍ക്കാനെന്ന വ്യാജേനയെത്തിയ യുവാവും സംഘവും സ്കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയുമായി സംസാരിച്ചുനില്‍ക്കുന്നതു പരിസരവാസികള്‍ കണ്ടിരുന്നു.

വാഹനത്തിന്റെ െ്രെഡവര്‍ പടുത ഉപയോഗിച്ച് ക്യാമ്പിന്‍ മറച്ചശേഷം പെണ്‍കുട്ടിയെ അകത്തു കയറ്റി. ഒപ്പം യുവാവും കയറി. യുവാവിനൊപ്പം ഉണ്ടായിരുന്നവര്‍ പുറത്ത് ഉള്ളി വില്‍പ്പനക്കാരായും നിന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ചിലര്‍ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ടു പുറത്തുചാടി. അടുത്ത ബന്ധുവാണു പെണ്‍കുട്ടിയെന്നു പറഞ്ഞ യുവാവ് ആദ്യം ക്ഷമാപണം നടത്തിയെങ്കിലും പിന്നീട് പ്രദേശവാസികളോടു തട്ടിക്കയറി. ഈ സമയം ഇതുവഴിയെത്തിയ ജില്ലാ പോലീസ് ചീഫിന്റെ സ്‌പെഷല്‍ സ്ക്വാഡിലുള്ള പോലീസുകാരന്‍ പെണ്‍കുട്ടിയോടും യുവാവിനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ സംഘടിക്കുകയും ചെയ്തു.

ഈ സമയമെല്ലാം പെണ്‍കുട്ടി ഒന്നും മിണ്ടാതെ സമീപത്തു തന്നെ നില്ക്കുകയായിരുന്നു. ഇതിനിടെ പോലീസ് എത്തുമെന്നു മനസിലാക്കിയ യുവാവ് പെണ്‍കുട്ടിയെ വാഹനത്തില്‍ പിടിച്ചു കയറ്റി അമിതവേഗത്തില്‍ ഒടിച്ചുപോകുകയായിരുന്നു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവാവിനൊപ്പം ഉണ്ടായിരുന്നവരും ഈ സമയം മുങ്ങി. പിന്നീട് പോലീസെത്തിയെങ്കിലും കണ്ടെത്താനായില്ല. വള്ളംകുളത്തുള്ള പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തിലേതാണ് പെട്ടി ഓട്ടോ.

Related posts