പെരുമ്പാവൂർ: കൊലക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലായതായി സൂചന. ഇന്നു വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും. നാട്ടുകാരായ നാല് യുവാക്കൾക്കെതിരേ കുറുപ്പംപടിപോലീസ് കേസ് എടുത്തിരുന്നു.
വേങ്ങൂർ മുനിപ്പാറ കൊമ്പനാട് കളത്തിപ്പടി കുറുമ്പൻ മകൻ സുനിൽ (40) ആണ് ചൊവ്വാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.തലയിൽ നെറ്റിയിലും കാലിലും മുറിവേറ്റിരുന്നു.എന്നാൽ ശരീരത്തിലെ ആന്തരീകാവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. സുനിൽ ഒറ്റക്കായിരുന്നു താമസം. വീടിന് സമീപമുളള പാറയിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തത് അടിപിടിയിൽ കലാശിച്ചു. ഇതിനിടെയാണ് മർദ്ദനം ഏറ്റത്.
പരിക്കേറ്റ സുനിൽ വീട്ടിൽ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും മരണം സംഭവിച്ചു. അതു വഴി വന്ന നാട്ടുകാരാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.കുറുപ്പംപടി പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മ്യതദേഹം പോലീസ് സർജ്ജ്ൻ പോസ്റ്റ്മോർട്ടം ചെയ്തു.സംസ്കാരം നടത്തി. 2012 ൽ വീടിന് സമീപത്തുള്ള റബർ എസ്റ്റേററി ലെ സൂപ്പർവൈസർ ആയിരുന്ന ടിനുവിനെ കൊലചെയ്യപ്പെട്ട കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇതിനിടെ സുനിലിനെ കോടതി വെറുതെ വിട്ടു.ഇതേ തുടർന്ന് 2016 നവംബറിൽ ജയിലിൽ നിന്നും മോചിതനനായി.