ഏതു നിമിഷം വേണമെങ്കിലും ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം! സുരക്ഷയ്ക്കായി സുപ്രീംകോടതിയെ സമീപിക്കും; കഠുവ പെണ്‍കുട്ടിയുടെ അഭിഭാഷക പറയുന്നു

കഠുവ പെണ്‍കുട്ടിയ്ക്കുവേണ്ടി വാദിച്ച്, ശക്തമായി മുന്നോട്ടു പോകുന്ന തന്റെ ജീവനും ജീവിതവും ഭീഷണിയിലാണെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്തിന്റെ വെളിപ്പെടുത്തല്‍. ഒരു പക്ഷേ താനും പീഡിപ്പിക്കപ്പെടാമെന്നും കൊലചെയ്യപ്പെടാമെന്നും കഠുവ അരും കൊലക്കേസില്‍ ബാലികയ്ക്കായി വാദിക്കുന്ന അഭിഭാഷക ദീപിക സിംഗ് രജാവത്ത് പറഞ്ഞു. എങ്കിലും താന്‍ പിന്തിരിയില്ലെന്നും തന്റെ മകള്‍ക്ക് വേണ്ടിക്കൂടിയാണ് ഈ പോരാട്ടമെന്നും അവര്‍ പറഞ്ഞു. ദീപികയുടെ വാക്കുകള്‍ ഇങ്ങനെ..

‘എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി. പക്ഷേ നീതി നടപ്പാകണം. ആ എട്ടു വയസ്സുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഞാന്‍ ഉറച്ചുനില്‍ക്കും.

കാരണം എനിക്കും അഞ്ച് വയസുള്ള ഒരു മകളുണ്ട്. അവള്‍ക്ക് വേണ്ടിക്കൂടിയാണ് എന്റെയീ പോരാട്ടം. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ദീപിക പറഞ്ഞു.

 

Related posts