ദിവസവും വഴങ്ങിക്കൊടുക്കേണ്ടി വന്നത് പത്തിലധികം ആളുകള്‍ക്ക്; പതിനേഴുകാരിയുടെ വെളിപ്പെടുത്തലില്‍ അമ്പരന്ന് കോടതി; പെണ്‍വാണിഭ നടത്തിപ്പുകാര്‍ക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ…

ദുബായ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭകേന്ദ്രം നടത്തിയ സംഘത്തിന് ശിക്ഷ വിധിച്ച് ദുബായ് കോടതി. നാലുപേര്‍ക്കാണ് ശിക്ഷ. പാക്ക് സ്വദേശിയായ സ്ത്രീയ്ക്കും പുരുഷനുമാണ് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.

പാക്കിസ്ഥാന്‍ സ്വദേശി ആയ പെണ്‍കുട്ടിയെ ആണ് സ്ത്രീയും പുരുഷനും കടത്തിക്കൊണ്ടു വന്നത്. ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റം ഇവര്‍ക്കെതിരെ ചുമത്തി.

നാലു പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. 100.000 ദിര്‍ഹം വീതം പിഴയും ചുമത്തിയിട്ടുണ്ട്. പാക്ക് സ്വദേശിയായ സ്ത്രീയും പുരുഷനുമാണ് പെണ്‍വാണിഭ കേന്ദ്രം നടത്തുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടാതെ മറ്റൊരു സ്ത്രീയും ഇവിടെയുണ്ടായിരുന്നു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 24 വയസ്സുള്ള പാക്കിസ്ഥാന്‍ പൗരന് ആറു മാസം ശിക്ഷയും വിധിച്ചു.

പെണ്‍വാണിഭത്തിനുപയോഗിച്ച ഫഌറ്റ് അടച്ചിടാനും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി 14നാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് ഫഌറ്റ് റെയ്ഡ് ചെയ്ത് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇവിടെ ശാരീരിക ചൂഷണം അനുഭവിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. മനുഷ്യക്കടത്ത് വിരുദ്ധ സംഘവും റെയ്ഡില്‍ പങ്കെടുത്തു. ദുബായ് പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യക്കാരന്‍ എന്ന രീതിയില്‍ 100 ദിര്‍ഹവുമായി സംഘത്തെ സമീപിക്കുകയായിരുന്നു.

മറ്റു പൊലീസുകാര്‍ ഫഌറ്റിന് സമീപം തന്നെയുണ്ടായിരുന്നു. വൈകിട്ട് 7.30നാണ് ഫ്‌ലാറ്റില്‍ എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും കൂട്ടി മുഖ്യപ്രതി മുറിയിലേക്ക് പോയി. ഈ സമയം പൊലീസുകാരന്‍ മറ്റുള്ളവര്‍ക്ക് സിഗ്‌നല്‍ നല്‍കുകയും പൊലീസ് സംഘം റെയ്ഡ് നടത്തുകയുമായിരുന്നു.

2017 ഡിസംബറിലാണ് തന്നെ പാക്കിസ്ഥാനില്‍ നിന്നും ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. അറസ്റ്റിലായ സ്ത്രീ ജോലി നല്‍കാമെന്നു പറഞ്ഞാണ് ദുബായിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, ജോലി ഇതായിരുന്നു.

വേറെ വഴിയില്ലാത്തതിനാല്‍ സംഘത്തിനൊപ്പം ചേര്‍ന്നു. സെയില്‍സ് വുമണായി ജോലി ചെയ്യാനാണ് ദുബായില്‍ പോകുന്നത് എന്നാണ് വീട്ടില്‍ പറഞ്ഞിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ഇത്തരമൊരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു.

ദുബായ് വിമാനത്താവളത്തില്‍ എത്തിയ പെണ്‍കുട്ടിയെ സ്ത്രീ അല്‍ ബറഹയിലെ ഫഌറ്റിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.

ഇടപാടുകാര്‍ വരുമെന്നും അവരെ സന്തോഷിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ലഭിക്കുന്ന പണത്തിന്റെ പകുതി തങ്ങള്‍ക്ക് നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. വീസയ്ക്കും യാത്രാ ടിക്കറ്റിനും ചെലവായ പണം തിരികെ പിടിക്കാനാണിത്.

ദിവസവും ശരാശരി പത്തു പുരുഷന്‍മാരെങ്കിലും ഫഌറ്റില്‍ എത്തും. കൂടുതലും ഏഷ്യക്കാര്‍ ആയിരുന്നു. തന്റെ കയ്യിലുള്ള ഫോണിലൂടെ ദിവസവും രക്ഷിതാക്കളുമായി സംസാരിക്കുമായിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂട്ടറോട് പറഞ്ഞു.

Related posts