സംഭവം നടന്ന രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ രണ്ടു ബൈക്കുകള്‍ വന്നുപോയി, മെഡിക്കല്‍ റെപ്രസന്റേറ്റീവായ പെണ്‍കുട്ടിയുടെ കാമുകനെ ചുറ്റിപ്പറ്റി അന്വേഷണം ശക്തമാക്കി പോലീസ്, നിഗൂഡതകള്‍ ക്ലൈമാക്‌സിലേക്ക്

SWAMI1തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ചെന്നയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ആന്റിക്ലൈമാക്‌സിലേക്ക്. കോലഞ്ചേരി സ്വദേശിയായ ശ്രീഹരി എന്ന ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ കാമുകനിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. 23കാരിയായ പെണ്‍കുട്ടി മുറിച്ചെടുത്തത്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ കാമുകന്‍ സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് സ്വാമിയുടെ അമ്മയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

തിരുവനന്തപുരത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് പെണ്‍കുട്ടിയുടെ കാമുകന്‍. ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് പോലീസ് അന്വേഷണം ഈ യുവാവിലേക്ക് നീങ്ങാനുള്ള കാരണം. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. അടുത്തദിവസം തന്നെ യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം സംഭവം നടന്ന ദിവസം രാത്രി രണ്ടു ബൈക്കുകള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പോകുന്നത് കണ്ടതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയ ശബ്ദമുള്ള ബൈക്കുകള്‍ അര്‍ധരാത്രിയോടെ തിരിച്ചുപോയെന്നാണ് ഇവര്‍ പറയുന്നത്.

അതിനിടെ ഗംഗേശ്വാനന്ദ തീര്‍ത്ഥപാദരുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമായ കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം സെക്രട്ടറി ഗരുഡ ഭജാനന്ദതീര്‍ത്ഥപാദര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ പ്രതികരണം ഇങ്ങനെ-പുലര്‍ച്ചെ 1 .05 ന് എനിക്ക് ഒരുകോളു വന്നിരുന്നു. അറിഞ്ഞില്ല. വീണ്ടും പുലര്‍ച്ചെ ഏഴു മണിയോടെ വിളിയെത്തുമ്പോഴാണ് വിവരമറിയുന്നത്. ഗംഗേശ്വാനന്ദ തീര്‍ത്ഥപാദര്‍ നമ്പര്‍ നല്‍കി എന്നെ വിളിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് പരിക്കേറ്റെന്നും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിളിച്ച പോലീസുകാരന്‍ പറഞ്ഞു. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് സ്വാമിയെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെയാണ് ഇത്തരത്തിലാണ് സംഭവമെന്ന് വ്യക്തമായത്.

ഉറങ്ങിക്കിടക്കുമ്പോള്‍ വേദന തോന്നിയാണ് എഴുന്നേറ്റതെന്നും ഈ സമയം ജനനേന്ദ്രിയത്തിന്റെ ഭാഗത്തുനിന്നും രക്തം വാര്‍ന്നുപോകുന്നത് കണ്ടെന്നും മുറിയില്‍ മറ്റാരെയും കണ്ടില്ലെന്നുമാണ് പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സ്വാമി വ്യക്തമാക്കിയത്. പോലീസ് നടപടികളുമായി ബന്ധപ്പെട്ട് ഏതാനും ദിവസം സ്വാമിക്കൊപ്പം തന്നെ നിന്നു. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതായി പറയപ്പെടുന്ന പെണ്‍കുട്ടിയുടെ കുടുംബവുമായി സ്വാമിക്കും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും നല്ല അടുപ്പമാണ്. ഇവരുടെ വീട്ടില്‍ താമസിക്കുമ്പോള്‍ സ്വാമിമാര്‍ തുടരുന്ന ജീവിതചിട്ടയില്‍ മാത്രമാണ് ഗംഗേശ്വാനന്ദ തീര്‍ത്ഥപാദര്‍ ജീവിച്ചതെന്നും ഗരുഡ ഭജാനന്ദതീര്‍ത്ഥപാദര്‍ പറയുന്നു.

Related posts