ഫേസ്ബുക്കില്‍ മാത്രം കണ്ടു പരിചയിച്ച കാമുകനെ തേടി 17കാരി തിരുവനന്തപുരത്തു നിന്നും അടിമാലിയിലെത്തി, പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കാമുകന് ബോധക്ഷയം, ഇന്നലെ രാത്രി നടന്നത് രസകരമായ സംഭവങ്ങള്‍

adimaliഫേസ്ബുക്കില്‍ പരിചയപ്പെട്ടയാളെ തേടിയിറങ്ങിയ പെണ്‍കുട്ടി ഹൈറേഞ്ചിലെത്തി പുലിവാലുപിടിച്ചു. ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രത്തിലെ പെണ്‍കുട്ടിയല്ലെന്നുപറഞ്ഞ് കാമുകന്‍ കൈയൊഴിഞ്ഞതോടെ കുട്ടി ബന്ധുക്കളോടൊപ്പം നാട്ടിലേക്കു മടങ്ങി.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ 17കാരിയാണ് കാമുകനെത്തേടിയുള്ള യാത്രയില്‍ പോലീസ്വലയിലായത്. മൂന്നാറിനപ്പുറം വട്ടവടയിലെ റിസോര്‍ട്ട് ജീവനക്കാരനായ കുറുപ്പുംപടി സ്വദേശിയും പെണ്‍കുട്ടിയും ഫേസ്ബുക്കിലൂടെയാണു പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലായതോടെ പെണ്‍കുട്ടി, തന്നെ വിവാഹം കഴിക്കണമെന്നും നേരില്‍ കാണണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, കഴക്കൂട്ടത്തെത്താന്‍ യുവാവിനു കഴിഞ്ഞില്ല. ഇതോടെ, പെണ്‍കുട്ടി കഴിഞ്ഞ ഞായറാഴ്ച യുവാവിനെത്തേടി വീട്ടില്‍നിന്നു പുറപ്പെട്ടു.

ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ അലഞ്ഞ പെണ്‍കുട്ടി ഒടുവില്‍ യുവാവ് വട്ടവടയിലുണ്ടെന്നു മനസിലാക്കി. തുടര്‍ന്ന്, രാത്രി ഒമ്പതുമണിയോടെ അടിമാലി ടൗണില്‍ ബസിറങ്ങിയ പെണ്‍കുട്ടി പരിഭ്രാന്തയായി. നാട്ടുകാര്‍ വിവരങ്ങള്‍ തിരക്കിയതോടെ പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിച്ചു. പോലീസ് സംസാരിച്ചപ്പോഴാണ് ഫേസ്ബുക്ക് പ്രണയകഥ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

ഞായറാഴ്ച ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാമുകനെ പോലീസ് കണ്ടെത്തി ചോദ്യംചെയ്‌തെങ്കിലും താനുദ്ദേശിക്കുന്ന പെണ്‍കുട്ടിയല്ല ഇതെന്നും പ്രൊഫൈല്‍ ചിത്രം കണ്ടു തെറ്റിദ്ധരിച്ചാണ് ഈ പെണ്‍കുട്ടിയെ പ്രണയിച്ചതെന്നും പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും അറിയിച്ചു. ഇതിനിടയില്‍ വിവരമറിഞ്ഞു ബന്ധുക്കളും അവിടെനിന്നുള്ള പോലീസും അടിമാലിയിലെത്തി പെണ്‍കുട്ടിയെയുംകൊണ്ടു വീട്ടിലേക്കു മടങ്ങി.

Related posts