ഈ കപടമുഖം ആരും തിരിച്ചറിയാതെ പോകരുത്, അന്ന് പാട്ടു പാടാന്‍ സ്റ്റേജിലേക്കു കയറാന്‍ തുടങ്ങിയ വൈക്കം വിജയലക്ഷ്മിയോട് റിമി കാണിച്ചത് വലിയ നെറികേട്, ചാനല്‍ ജീവനക്കാരന്‍െ തുറന്നുപറച്ചില്‍ ഇങ്ങനെ

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ പങ്ക് പോലീസ് അന്വേഷിക്കുകയാണ്. ദിലീപുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പോലീസ് റിമിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ റിമിയില്‍ നിന്നും തങ്ങള്‍ക്കു നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു യുവാവ്. ആ കുറിപ്പ് ഇങ്ങനെ…

‘ഒരിക്കല്‍ റിമി ടോമിയുടെ സ്റ്റേജ് ഷോ ഞങ്ങളുടെ ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി. ദുരനുഭവങ്ങളുടെ കയ്പുകളൊക്കെ ഉണ്ടായതു കൊണ്ടാവാം മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷമാണ് അവര്‍ സ്റ്റേജില്‍ കയറാന്‍ തയ്യാറായത്. അവരുടെ സഹജമായ നിഷ്‌ക്കളങ്കനാട്യങ്ങളും ചലനങ്ങളും ഒരു സ്റ്റേജ് ഷോ വിജയത്തിന് അനിവാര്യവുമാണ്. അവരതില്‍ വളരെ വിജയിച്ചു മുന്നേറുമ്പോഴാണ് വൈക്കം വിജയലക്ഷ്മിയെന്ന ഗായിക അവിടേക്ക് ചില ബന്ധുക്കള്‍ക്കൊപ്പം ആകസ്മികമായി കയറി വന്നത്.

കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഹിറ്റു ഗാനമായ ‘കാറ്റേ കാറ്റേ നീ പൂങ്കാവനത്തിലെ’ പാട്ടു മാത്രം പാടി മലയാളക്കരയെ കയ്യിലെടുത്ത സമയം .അന്ധയായ അവരെ ക്ഷണിച്ച് മുന്നിലിരുത്തിയത് റിമി ടോമിക്ക് പക്ഷേ തീരെ ഇഷ്ടമായില്ലെന്ന് അവരുടെ ചില അഭിപ്രായപ്രകടനങ്ങളിലൂടെ അണിയറക്കാര്‍ക്കു മാത്രം മനസ്സിലായി. ഒരു ഗായികയുടെ ഒരു ജാഡയുമില്ലാതെ ഞാനും ഒരു പാട്ടു പാടട്ടെയോ എന്ന വിജയലക്ഷ്മി ചോദിച്ചപ്പോള്‍ സംഘാടകര്‍ക്ക് നൂറു സമ്മതമായി. കാര്യമറിഞ്ഞപ്പോള്‍ പറ്റില്ലെന്ന് അറത്തു മുറിച്ചു പറയുക മാത്രമല്ല തന്റെ സ്റ്റേജിലെത്തി പാടാനുള്ള എന്തു യോഗ്യതയാണവര്‍ക്കെന്ന് നേരില്‍ ചോദിക്കാനുള്ള ധാര്‍ഷ്ട്യത്തിനു പുറമേ അവരെ വ്യക്തിപരമായി അപമാനിക്കാനും റിമി തയ്യാറായി. ഈ കപട മുഖം തിരിച്ചറിയാതെ പോവരുത് -ഞെട്ടിക്കും’

റിമിയുടെ മനുഷ്യത്വരഹിതമായ നടപടി ഇഷ്ടപ്പെടാത്ത സംഘാടകര്‍ എന്നാലിനി വിജയലക്ഷ്മി പാടട്ടെ എന്നു തീരുമാനിക്കുകയും ഇക്കാര്യം കൊണ്ടാണ് റിമി ടോമി സ്റ്റേജ് വിടുന്നതെങ്കില്‍ അത് മൈക്കിലൂടെ അറിയിക്കുമെന്ന് താക്കീതു നടത്തുകയും ചെയ്തു. കാര്യങ്ങള്‍ വരുതിയിലല്ലെന്ന് മനസ്സിലായ റിമിടോമി നിമിഷനേരം കൊണ്ട് ഭാവപ്പകര്‍ച്ച നടത്തിയത് വിജയലക്ഷ്മിയെ മാത്രമല്ല സംഘാടകരേയും അതിശയിപ്പിച്ചു. സ്റ്റേജിലേക്ക് ആലിംഗനബദ്ധയായി വിജയലക്ഷ്മിയെ അനുയാത്ര ചെയ്ത അവര്‍ പിന്നീട് വിളിച്ചുണര്‍ത്തിച്ച വാക്കുകള്‍ ഏറെക്കുറെ ഇങ്ങനെ ആയിരുന്നു.നമ്മേപ്പോലെ പുറമേ കണ്ണില്ലെങ്കിലും സംഗീതത്തിന്റെ ആയിരം കണ്ണുകളുള്ള ഒരു മഹാഗായിക നമുക്ക് വിരുന്നേകാന്‍ ഇതാ കടന്നു വന്നിരിക്കുന്നു. കേവലം ഒരേ ഒരു പാട്ടിലൂടെ സംഗീതത്തിന്റെ സപ്ത മഹാസമുദ്രം നീന്തിക്കയറിയ മാന്ത്രിക ശബ്ദം നമ്മുടെ പ്രിയപ്പെട്ട അനുജത്തി എന്റെ സ്വന്തം രക്തം വൈക്കം വിജയലക്ഷ്മി നമുക്കായി പാടുന്നു. ഈ കാപട്യമാണ് യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പൊളിച്ചടുക്കിയത്.

നടി ആക്രമിക്കപ്പെട്ട ദിവസം വൈകീട്ട് റിമി ദിലീപിനെയും കാവ്യയെയും വിളിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ഇതോടെ ആക്രമണം അറിഞ്ഞതുമായി ബന്ധപ്പെട്ട് റിമിയുടെ മൊഴി സംശയാസ്പദമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നും വിവരങ്ങളുണ്ട്. അതേസമയം റിമി ടോമിയെ ഫോണ്‍ വഴി ചോദ്യം ചെയ്തത് ശബ്ദ പരിശോധനയ്ക്കാണെന്നാണ് സൂചന. എന്തായാലും റിമിയ്ക്കതിരേ വലിയ പ്രതിഷേധമാണുയരുന്നത്.

 

Related posts