മാറ്റിവച്ച ഗർഭാശയത്തിലൂടെ കുഞ്ഞിന്‍റെ ജനനം; അമേരിക്കയിലെ ആദ്യ സംഭവം ഡാളസിൽ

ഡാളസ് : ജീവിച്ചിരിക്കുന്ന ഒരാളിൽ നിന്നും ദാനമായി ലഭിച്ച ഗർഭാശയം തുന്നി പിടിപ്പിച്ച സ്ത്രീ ഗർഭം ധരിച്ചു കുഞ്ഞിനു ജന്മം നൽകിയ ആദ്യ സംഭവത്തിലൂടെ ടെക്സസിലെ ബെയ് ലർ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍റർ (ഡാളസ്) ചരിത്രത്തിൽ ഇടം നേടി.

35 നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ നിന്നും ലഭിച്ച ഗർഭാശയം ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള പത്തു സ്ത്രീകളിൽ പരീക്ഷിച്ചതിൽ നിന്നും ആദ്യമായാണ് ഒരാൾ ഗർഭോൽപാദനം നടത്തി പൂർണവളർച്ചയെത്തിയ കുഞ്ഞിന് ജ·ം നൽകിയത്.

ഡിസംബർ ഒന്നാം തീയതി വെള്ളിയാഴ്ച ആശുപത്രി വക്താവ് ക്രോഗ് സിയാലി ജനനത്തെക്കുറിച്ചുള്ള വാർത്തക്ക് സ്ഥിരീകരണം നൽകി. 2014 ൽ സ്വീഡനിലാണ് ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയിൽ നിന്നും ലഭിച്ച ഗർഭായത്തിലൂടെ മറ്റൊരു സ്ത്രീ ഗർഭം ധരിച്ച സംഭവം ലോകത്തിൽ തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ ലോകത്തിൽ 16 യൂട്രസ് ട്രാൻസ്പ്ലാന്‍റാണ് നടന്നിട്ടുള്ളത്. ഡാളസ് ബെയ് ലർ ഹോസ്പിറ്റലിൽ നിന്ന് യൂട്രസ് ട്രാൻസ്പ്ലാന്‍റിൽ തയ്യാറായത് ഡാലസിലെ തന്നെ രണ്ടു കുട്ടികളുടെ മാതാവായ മറ്റൊരു രജിസ്ട്രേർഡ് നഴ്സാണ്. കുഞ്ഞിന്‍റെ മാതാപിതാക്കളുടെ പേരുവിവരം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയില്ല.

റിപ്പോർട്ട്: പി.പി.ചെറിയാൻ

Related posts