സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ കാമുകന്‍ മനോരോഗിയായിരുന്നയാള്‍; ഇയാള്‍ മുമ്പ് 45കാരിയുമായി ബന്ധം പുലര്‍ത്തിയിരുന്നു; ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍…

SWAMI600സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് മുമ്പ് മനോനില തെറ്റിയ ആളായിരുന്നെന്നും 45കാരിയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും വെളിപ്പെടുത്തി ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദ തീര്‍ത്ഥ രംഗത്ത്. ഗംഗേശാനന്ദയുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമാണ് ഗരുഡ ഭജാനന്ദ. ലിംഗച്ഛേദനത്തിന് ഇരയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിക്ക് സഹായത്തിനായി ഒപ്പമുള്ളത് ഗരുഡ ഭജാനന്ദയാണ്. മൂന്നര വര്‍ഷം മുമ്പ് ഒരു ദിവസം ഗംഗേശാനന്ദ ആശ്രമത്തില്‍ വരുമ്പോള്‍ കൂടെ അയ്യപ്പദാസും ഉണ്ടായിരുന്നെന്നും ഗരുഡ ഭജാനന്ദ പറയുന്നു. സുഹൃത്ത് പരിചയപ്പെടുത്തിയ ആളാണെന്നും മനോനില തെറ്റിയിരിക്കുകയാണെന്നും ചികിത്സിച്ച് ഭേദമാക്കണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാളുടെ അച്ഛനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികിത്സയും ധ്യാനവും മറ്റും കൊണ്ട് ഏറെ താമസിയാതെ തന്നെ രോഗം ഭേദമായി. പിന്നീടാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച് അയ്യപ്പദാസ് കൂടുതല്‍ വിവരങ്ങള്‍ നല്കിയത്. ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വച്ചാണ് 45 വയസോളം പ്രായമുള്ള സ്ത്രീയുമായി താന്‍ പരിചയത്തിലായതെന്നും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ തന്റെ സമ്പാദ്യം മൊത്തം തട്ടിയെടുത്തെന്നും ഇതേത്തുടര്‍ന്നുള്ള വിഷമത്താലാണ് മാനസികനില തകരാറിലായതെന്നുമായിരുന്നു ഇയാളുടെ വിവരണം. രോഗം ഭേദമായതു മുതല്‍ ഇയാള്‍ സ്വാമിയുടെ നിഴലായി ഒപ്പം കൂടി.

സ്വാമി ഒരിക്കല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്ന അവസരത്തില്‍ അയ്യപ്പദാസിനെയും ഒപ്പം കൂട്ടിയിരുന്നു. ഇങ്ങനെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതും. എന്നാല്‍ ഇതറിഞ്ഞ സ്വാമി ഇരുവരെയും താക്കീത് ചെയ്യുകയായിരുന്നു. ആ സംഭവം ഒന്നരവര്‍ഷം മുമ്പായിരുന്നു. പിന്നീട് സ്വാമിയുമായി സംസാരിക്കാന്‍ പോലും പെണ്‍കുട്ടി തയ്യാറായിരുന്നില്ല.

തനിക്ക് തെറ്റ് പറ്റിയെന്നും നേരില്‍ ക്ഷമ ചോദിക്കണമെന്നും ഇതിനായി നാട്ടിലെത്തണമെന്നും ഒരാഴ്ചയോളം തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോഴാണ് വയനാട്ടിലായിരുന്ന സ്വാമി തിരുവനന്തപുരത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സ്വാമിയോട് നേരില്‍ മാപ്പ് ചോദിക്കലും മറ്റും നടത്തിയ ശേഷം അടുപ്പം കാണിച്ചാണ് പെണ്‍കുട്ടി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് ഇവള്‍ സ്‌നേഹത്തോടെ നല്‍കിയ കടല പായ്ക്കറ്റും സ്വാമി വാങ്ങിയിരുന്നു. ഇതിന് ശേഷം അയ്യപ്പദാസുമായി കൂടിച്ചേര്‍ന്നാണ് പെണ്‍കുട്ടി ഈ കൃത്യം നടപ്പിലാക്കിയതെന്നാണ് കരുതുന്നത്.അയ്യപ്പദാസിനെ വേണ്ടവിധത്തില്‍ ചോദ്യം ചെയ്താല്‍ സംഭവത്തിലെ വാസ്തവം പുറത്തുവരുമെന്നും സംഭവത്തിനു ശേഷം അയ്യപ്പദാസ് ക്രിമിനലാണെന്നു സ്വാമി പറഞ്ഞത് തന്റെ സംശയം ഇരട്ടിയാക്കിയിട്ടുണ്ടെന്നും ഗരുഡ ഭജാനന്ദ തീര്‍ത്ഥ വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ മാതാവിന് പുറമേ പിതാവും സഹോദരനും സ്വാമി ഒരു തെറ്റും ചെയ്തിട്ടില്ലന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് സ്വാമിയുടെ മാതാവ് കമലമ്മയെ നേരില്‍ കണ്ടാണ് ഇവര്‍ ഇരുവരും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ പെണ്‍കുട്ടിയുടെ മൊഴിയിലേ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെടുകയാണ്. കൃത്യനിര്‍വഹണത്തില്‍ പെണ്‍കുട്ടിയ്‌ക്കൊപ്പം മറ്റാരോ ഉണ്ടായിരുന്നു. സംഭവിച്ചത് പുറത്ത് പ്രചരിക്കുംപോലെ അല്ലന്നാണ് ഉറച്ച വിശ്വാസം. ഇത് ഇനി പൊലീസാണ് തെളിയിക്കേണ്ടത്. അവിടെയും ശത്രുക്കള്‍ ഉള്ളപ്പോള്‍ നീതി ലഭിക്കുമോ എന്ന കാര്യവും ഉറപ്പില്ല. ഇനി എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ഇക്കാര്യത്തില്‍ അടുത്തറിയുന്നവര്‍ കടുകുമണിയോളം പോലും സ്വാമിയെ സംശയിക്കില്ല. അക്കാര്യം ഉറപ്പാണ്.

ആപത്തില്‍പെട്ട സുഹൃത്തിനെ സഹായിക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയതിന്റെ പേരില്‍ തനിക്കേ നേരെ ഉണ്ടായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ തെല്ലും വിഷമമില്ലന്നു ഗംഗേശ്വാനന്ദ തെറ്റുകാരനല്ലന്ന ഉറച്ച വിശ്വാസത്തിലാണ് താന്‍ സംഭവത്തില്‍ ഇടപെട്ടതെന്നും ഗരുഡ ഭജാനന്ദ നേരത്തേ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഗംഗേശാനന്ദയെ സഹായിക്കാന്‍ സംഭവം ഉണ്ടായതിന്റെ പിറ്റേന്നു പുലര്‍ച്ചെ തന്നെ സ്വാമി ഗരുഡ ഭജാനന്ദ എത്തിയിരുന്നു.

Related posts