ദുബായിലെ കാമുകിയെ അറിയിക്കാതെ അജേഷ് നാട്ടിലെത്തി കല്യാണം കഴിച്ചു, തിരികെയെത്തി വീണ്ടും കാമുകിക്കൊപ്പം, രഹസ്യ കല്യാണത്തിന്റെ ഫോട്ടോ കണ്ടു ഞെട്ടിയ യുവതി പരാതിയുമായി കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍

ladyദുബായില്‍ ഒന്നിച്ചു താമസിക്കുന്ന കാമുകന്‍ വേറൊരു വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായര്‍ക്കെതിരെയാണു കടുത്തുരുത്തി സ്വദേശിനി പരാതി നല്‍കിയത്. ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പിന്നോക്ക സമുദായംഗമാണ് പരാതിക്കാരി.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലില്‍ ജീവനക്കാരനായ അജേഷും ദുബായില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരാകുകയും ചെയ്തു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു.

ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ തുടര്‍ന്നുവെന്നുമാണു പരാതിയില്‍ പറയുന്നത്. അജേഷിന്റെ ഫോണില്‍നിന്ന് വിവാഹ ഫോട്ടോ കാണാനിടയായതോടെയാണ് ഇരുവരും അകന്നത്. പരസ്പരം വഴക്കായതോടെ അജേഷ് തനിച്ചു നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം യുവതിയും നാട്ടിലെത്തി.

വീട്ടിലെത്തിയ യുവതി, ബന്ധുക്കളുടെ എതിര്‍പ്പു മറികടന്നു ടാക്‌സി വിളിച്ച് അജേഷിന്റെ വീടു തേടി വെച്ചൂച്ചിറയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിയോടെ വെച്ചൂച്ചിറയിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടാക്‌സി െ്രെഡവര്‍ ഇവരെ രാത്രി തന്നെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് ബന്ധുക്കളെ കൂട്ടിവരാന്‍ പറഞ്ഞ് ഇവരെ തിരിച്ചയച്ചു. അതേസമയം, അജേഷ് ഇപ്പോഴത്തെ ഭാര്യയ്‌ക്കൊപ്പം നാടുവിട്ടെന്നാണ് പരാതിക്കാരി പറയുന്നത്.

Related posts