പണിപാളി! പിടികൂടിയ പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥന് രണ്ടാം ജന്മം

പിടികൂടിയ പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വെസ്റ്റ് ബംഗാളിലെ ജൽപാൽഗുരി ഗ്രാമത്തിൽ നിന്നും പെരുമ്പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളാണ് വനം വകുപ്പിനെ വിവിരം അറിയിച്ചത്. തുടർന്ന് ഇവിടെയെത്തിയ ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ പിടികൂടുകയും ചെയ്തു.

എന്നാൽ ഈ പാമ്പിനെ ബാഗിനുള്ളിലാക്കുവാൻ ശ്രമിക്കാതെ ചുറ്റുമുണ്ടായിരുന്ന ആളുകളുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയ് ദത്ത് എന്നുപേരുള്ള ഒരു ഉദ്യോഗസ്ഥൻ ചിത്രങ്ങൾ എടുക്കുവാൻ നാൽപ്പത് കിലോ ഭാരമുള്ള ഈ പാമ്പിനെ കഴുത്തിൽ അണിയുകയായിരുന്നു.

കഴുത്തിൽ കിടന്ന പാമ്പ് പെട്ടന്ന് ചുറ്റിവരിഞ്ഞു. ഭയന്നു പോയ അദ്ദേഹം ഓടുവാൻ ശ്രമിച്ചപ്പോൾ സമീപമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്‍റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. സമീപമുണ്ടായിരുന്നയൊരാളാണ് ഈ ഭീകരദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തെക്കുറിച്ച് വെസ്റ്റ് ബംഗാളിലെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts