ആലുവ പോലീസ് ക്ലബിലെത്താന്‍ കാവ്യയ്ക്ക് നോട്ടീസ് ? വിദേശത്തു കടക്കാന്‍ ശ്രമിച്ചാല്‍ എട്ടിന്റെ പണികിട്ടുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; അപ്പുണ്ണിയും കുടുങ്ങും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യാ മാധവനാണെന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി വ്യക്തമാക്കിയതോടെ കാവ്യയുടെ കുരുക്കു മുറുകുന്നു. ചോദ്യം ചെയ്യാലിന് ഹാജരാകാനായി ആലുവ പോലീസ് ക്ലബിലെത്താന്‍ കാവ്യയ്ക്ക് നോട്ടീസ് അയച്ചെന്നാണ് വിവരം. അന്നു തന്നെ അറസ്റ്റു നടന്നേക്കുമെന്നും സൂചനയുണ്ട്. ഡിജിപി ബെഹ്‌റയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്‌തേക്കും. എന്നാല്‍ ഓണത്തിനു ശേഷം മാത്രം ഇരുവരെയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘാംഗങ്ങളില്‍ ചിലര്‍ക്കുണ്ട്.

പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയാണ്. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം. എന്നാല്‍ കാവ്യയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പള്‍സര്‍ സുനിയെ സഹായിച്ചു എന്നതാണ് കാവ്യയുടെ പേരിലുള്ള ആരോപണം. കാവ്യയ്‌ക്കെതിരായ തെളിവുകളും ശക്തമാണ്.

ആദ്യം മുതല്‍ തന്നെ കാവ്യയെ സംശയമുണ്ടായിരുന്നതിനാല്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു താരം. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ സുനി പോയതിന്റെ തെളിവുകള്‍ കൂടി ലഭിച്ചതോടെ കാവ്യയുടെ അടിപതറി. ഇതോടെയാണ് ദിലീപിനെതിരെ നിര്‍ണ്ണായക മൊഴികള്‍ പൊലീസിന് കാവ്യയില്‍ നിന്ന് ലഭിച്ചത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പള്‍സര്‍ കാവ്യയാണ് മാഡമെന്ന് തുറന്നു പറഞ്ഞത്. പള്‍സറിന്റെ വെളിപ്പെടുത്തലിനു ശേഷം കാവ്യ നിയമോപദേശം തേടിയതായും വിവരമുണ്ട്. കാവ്യ കുഴഞ്ഞു വീണെന്നും വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വിദേശത്തേക്ക് രക്ഷപെടാന്‍ ശ്രമിച്ചാല്‍ അത് ആത്മഹത്യാപരമാണെന്ന ഉപദേശം പോലീസ് നല്‍കിയതായാണ് സുചന. കേസില്‍ കാവ്യ പ്രതിയാകും. എന്നാല്‍ ഗൂഢാലോചനക്കുറ്റം ചുമത്താതെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനും വിട്ടയ്ക്കാനുമാണ് തീരുമാനം. കാവ്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

എന്നാല്‍ തങ്ങള്‍ ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കാവ്യയുടെ കുടുംബം. പള്‍സറുമായി ബന്ധമില്ലെന്നും പള്‍സര്‍ തങ്ങളുടെ ഡ്രൈവറായി വന്നിട്ടില്ലെന്നും കാവ്യയുടെ കുടുംബം തറപ്പിച്ചു പറയുന്നു. എന്നാല്‍ പൊലീസ് ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. ഒന്നോ രണ്ടോ ദിവസത്തേക്കായി പല ഡ്രൈവര്‍മാരും വന്നിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ സുനി വന്നതായി ഓര്‍മ്മയില്ല. ഇപ്പോഴത്തെ ഡ്രൈവര്‍ രണ്ട് വര്‍ഷമായി കാവ്യയുടെ കൂടെ ജോലി ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു. ലക്ഷ്യയില്‍ സുനി വന്നിട്ടില്ലെന്നും ഹാര്‍ഡ് ഡിസ്‌ക് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ കൊടുത്തത് മറയ്ക്കാന്‍ ഒന്നുമില്ലാത്തതു കൊണ്ടാണെന്നും ഇവര്‍ പറയുന്നു. പള്‍സര്‍ സുനി തങ്ങളെ വച്ചു മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇവരുടെ വാദം.

 

Related posts