നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജീന്‍സണിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നു

kedal jinsonനന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണിന് വിചാരണ നേരിടാനാവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേഡലിനെ വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധിക്കണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഏപ്രില്‍ ഒന്‍പതിനാണ് കാഡല്‍ ജീന്‍സണ്‍ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടില്‍വച്ച വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

Related posts