ലോകകപ്പിന്റെ ലൈവ് റിപ്പോര്‍ട്ടിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം, ലൈവ് നടക്കുന്നതിനിടെ കടന്നുപിടിച്ച് ചുംബിച്ച ആരാധകന്റെ വീഡിയോ പങ്കുവച്ച് ജൂലിയത്

റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങു തകര്‍ക്കുകയാണ്. കളിയാരാധകര്‍ മുതല്‍ ജീവിതം ആസ്വദിക്കാന്‍ എത്തിയവര്‍ വരെ റഷ്യയിലുണ്ട് ഇപ്പോള്‍. നിരവധി മാധ്യമങ്ങളും തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ ലോകകപ്പിനായി അയച്ചിട്ടുണ്ട്.

അതില്‍ ഒരു വനിതാ ജേര്‍ണലിസ്റ്റിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ലൈവ് റിപ്പോര്‍ട്ടിംഗിനിടെ കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായതാണ് ഏവരെയും ഞെട്ടിച്ചത്.

കൊളംബിയക്കാരി ജൂലിയത് ഗോന്‍സാലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് അപ്രതീക്ഷിത അതിക്രമത്തിന് വിധേയായത്. ലൈവിനിടെ അടുത്തെത്തിയ ഒരു ഫുട്‌ബോള്‍ ആരാധകന്‍ ഇവരെ കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നു.

ലൈവിനിടെയായതിനാല്‍ റിപ്പോര്‍ട്ടര്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ലൈവില്‍ എനിക്ക് കൂടുതല്‍ പ്രതികരിക്കാനാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം അയാള്‍ കാത്തിരുന്നതെന്ന് ജൂലിയത് പറഞ്ഞു. വീഡിയോ ജൂലിയത് പങ്കുവെച്ചിട്ടുണ്ട്.

Related posts