സിപിഐക്കാരെ അധിക്ഷേപിച്ച് എം സ്വരാജ്, ഒരു സിപിഐക്കാരനെ കണ്ടുകിട്ടാന്‍ പ്രീഡിഗ്രി വരെ കാത്തിരിക്കേണ്ടിവരും, സിപിഐയെ എറണാകുളം ജില്ലയില്‍ ഇല്ലാതാക്കുമെന്ന് പി. രാജീവും

swarajസിപിഎമ്മില്‍ നിന്ന് അണികള്‍ സിപിഐയിലേക്ക് ചേക്കേറുന്നത് പതിവായിരിക്കുകയാണ്. കാസര്‍ഗോഡും ആലപ്പുഴയുമൊക്കെ ഇത്തരം ഒഴുക്കുകള്‍ ഉണ്ടെങ്കിലും എറണാകുളത്താണ് ഏറെപ്പേരു സിപിഐയിലേക്കു ചുവടുമാറ്റുന്നത്. കഴിഞ്ഞമാസം സിപിഎം വിട്ട രണ്ടായിരത്തിലധികം പേരെ സ്വീകരിക്കാന്‍ വിപുലമായ സമ്മേളനമാണ് സിപിഐ നടത്തിയത്. ഉദ്ഘാടകനായി എത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. ഇപ്പോള്‍ സിപിഎം പ്രതിരോധം തുടങ്ങിയിരിക്കുകയാണ്. സിപിഐക്കതെിരെ പരിഹാസവുമായി തൃപ്പൂണിത്തുറ എംഎല്‍എയായ എം സ്വരാജാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.  ഉദയംപേരൂരിലെ നടക്കാവില്‍ സിപിഐഎം സംഘടിപ്പിച്ച ബഹുജനറാലിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് സിപിഐക്കാരെ സ്വരാജ് കണക്കിന് പരിഹസിച്ചത്.

സിപി ഐ് എന്ന പാര്‍ട്ടി ഇപ്പോഴുമുണ്ടോയെന്ന് ചോദിച്ചു തുടങ്ങിയ സ്വരാജ് ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണെന്നു പറഞ്ഞു. അതാകട്ടെ സ്വന്തം ജില്ലയില്‍ നിന്നല്ല, യൂണിവേഴ്‌സിറ്റി കലോത്സവത്തിന് പോയപ്പോളാണ്. മലപ്പുറത്ത് നിന്നും തൃശൂര്‍ വരെ ചെന്നപ്പോഴാണ് ഒരു സിപിഐക്കാരനെ കണ്ടുമുട്ടുന്നത്. അതില്‍ ഇപ്പോളും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ല – പരിഹാസത്തോടെ സ്വരാജ് പറയുന്നു.

ജില്ലാ സെക്രട്ടറി പി.രാജീവും സിപിഐയെ പരിഹസിക്കുന്നത് കുറച്ചില്ല. സിപിഐയിലെ അസംതൃപ്തരെ സിപിഎമ്മിലേക്ക് വിളിക്കാന്‍ തീരുമാനിച്ചാല്‍ എറണാകുളം ജില്ലയില്‍ ഒരു ഘടകകക്ഷി തന്നെ ഇല്ലാതാകുമെന്ന് സിപിഐ ഓര്‍ക്കുന്നത് നല്ലതാണെന്നാണ് രാജിവ് പറഞ്ഞത്. സിപിഐയിലേക്ക് ആളൊഴുകുന്നതിനെ ഗൗരവമായിട്ടാണ് കാണുന്നതെന്നും രാജീവ് മുന്നറിയിപ്പ് നല്കുന്നു.

Related posts