മേക്കപ്പിട്ടാല്‍ ഒറിജിനല്‍ സ്ത്രീകള്‍ വരെ തോറ്റുപോകും; മസാജ് പാര്‍ലറില്‍ ‘പ്രത്യേക സര്‍വീസുകള്‍’ ചെയ്തവരില്‍ മലയാളി യൂവാക്കളും; കുവൈറ്റിലെ ആണ്‍വാണിഭ റാക്കറ്റ് പ്രവര്‍ത്തിക്കുന്നത് ഹൈടെക് സെറ്റപ്പില്‍

ദുബായ് : ഗള്‍ഫിലെ സെക്‌സ് റാക്കറ്റിന് ഇപ്പോള്‍ പ്രിയം പുരുഷന്മാരെ. ഗള്‍ഫിലെ വാണിഭ റാക്കറ്റിനെതിരേ സിബിഐ നടപടി ശക്തമാക്കിയതോടെയാണ് സെക്സ് റാക്കറ്റുകാര്‍ പുതിയ മാര്‍ഗ്ഗം സ്വീകരിച്ചത്. കുവൈറ്റില്‍ നിന്നാണ് ഇതിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുന്നത്. മസാജ് പാര്‍ലറില്‍ ഏഷ്യന്‍ പുരുഷന്മാരെ സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച നാലംഗ സംഘം കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സ്ത്രീവേഷത്തില്‍ മസാജ് പാര്‍ലറില്‍ ‘പ്രത്യേക സര്‍വീസുകള്‍’ ചെയ്യാനും 26 യുവാക്കളെ നിര്‍ബന്ധിച്ചുവെന്ന് പരാതിയുണ്ട്. സംഭവത്തെ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയാണ് കുവൈത്ത് അന്വേഷിക്കുന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായവരില്‍ മലയാളി യുവാക്കളും ഉണ്ടെന്നാണ് സൂചന.

രഹസ്യവിവരത്തെത്തുടര്‍ന്നാണ് കുവൈത്ത് സുരക്ഷാ ഏജന്‍സികള്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ഒരു കുവൈത്ത് പൗരനും രണ്ടു ഏഷ്യന്‍ പൗരന്മാരും മറ്റൊരു രാജ്യക്കാരനും പടിയിലായി. ഇവര്‍ ചേര്‍ന്ന് 26 ഏഷ്യന്‍ പുരുഷന്മാരെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തുകയാണ് വ്യക്തമായെന്ന് കുവൈത്ത് മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. ഇരകളില്‍ മലയാളികളുമുണ്ടെന്നാണ് വിവരം. മഹ്ബൂല, അബു ഹാലിഫയിലെ വിവിധ മസാജ് പാര്‍ലറുകള്‍ എന്നിവിടങ്ങളിലായാണ് ഇടപാടുകള്‍ നടന്നിരുന്നത്. അറസ്റ്റിലായവരുടെ ഭീഷണിയെ തുടര്‍ന്നും മര്‍ദ്ദനത്തെ തുടര്‍ന്നുമാണ് തങ്ങള്‍ ഈ പ്രവര്‍ത്തിക്ക് വഴങ്ങിയതെന്ന് ഇരകള്‍ മൊഴി നല്‍കി. സംഭവിച്ച കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയിട്ടുണ്ട്. ഗള്‍ഫിലെ സെക്സ് മാഫിയയുടെ വികൃത മുഖമാണ് ഇതും വ്യക്തമാക്കുന്നത്.

ക്രൂരമായ മര്‍ദനവും ഇടപാടുകാര്‍ക്ക് ലൈംഗിക ഉപയോഗത്തിന് വഴങ്ങുകയും മെയ്ക്കപ്പിട്ട് സ്ത്രീകളുടെ വേഷം ധരിച്ച് ജോലി ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും മോചിതരായവര്‍ പറഞ്ഞുവെന്ന് കുവൈത്ത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ അന്വേഷണം തുടരുകയാണ്. എന്തായാലും ആണ്‍വാണിഭത്തിന്റെ വാര്‍ത്ത പുറത്തു വന്നത് ആളുകളെയാകെ ഞെട്ടിച്ചിരിക്കുകയാണ്

 

Related posts