അച്ഛനോടുള്ള വൈരാഗ്യത്തിന് മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; 15കാരിയ്‌ക്കെതിരേ അക്രമം നടന്നത് ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍

rape600തിരുവനന്തപുരം: അച്ഛനോടുള്ള പകപോക്കുവാന്‍ 15കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. അമ്പൂരി കാരിക്കുഴി സ്വദേശി ജോബിയെയാണ് ആര്യനാട് സിഐ പിടികൂടിയത്. കഴിഞ്ഞ മാസം 15നാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ട്യൂഷന് പോയ നെയ്യാര്‍ഡാം സ്വദേശിനിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. സംഭവശേഷം ഒളിവില്‍ പോയ ജോബി വ്യാഴാഴ്ച രാവിലെയാണ് പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് ഇയാളെ നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ കസ്റ്റഡിയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പട്ടിക ജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമം, പീഡന ശ്രമം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുള്ളത്.

മാര്‍ച്ച് 15 ബുധനാഴ്ച വൈകിട്ട് 4.30തോടെ അമ്പൂരി കുമ്പിച്ചല്‍ കടവിനു സമീപം പീക്കിപ്പാറയിലാണ് സംഭവം നടന്നത്. 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂള്‍ കഴിഞ്ഞു ട്യൂഷന്‍ പഠനത്തിന് ശേഷം വീട്ടിലേയ്ക്ക് പോകും വഴി അയല്‍വാസിയായ ജോബി വഴിയില്‍ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡന ശ്രമത്തിനിടെ അതുവഴി വന്നവര്‍ ശ്രദ്ധിക്കുന്നത് കണ്ടു ഇയാള്‍ സ്ഥലത്തു നിന്ന് മുങ്ങി. സംഭവത്തിന് ശേഷം ബുധനാഴ്ച രാത്രി 9.30തോടെ പെണ്‍കുട്ടിയും ബന്ധുക്കളും നെയ്യാര്‍ ഡാം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പൂരി കാരികുഴി സ്വദേശിയായ ജോബി ജോസഫിനെതിരെ പോക്‌സോ പ്രകാരം ക്രൈം നമ്പര്‍ 264/2017ല്‍ നെയ്യാര്‍ഡാം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന് ശേഷം ് ഒളിവില്‍ പോയ യുവാവിനായി കഴിഞ്ഞ ഒരു മാസമായി പൊലീസ് തിരച്ചില്‍ തുടരുകയായിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛനും കൂലിപ്പണിക്കാരാണ്. ഇവര്‍ തമ്മില്‍ സംഭവത്തിനു കുറച്ചു ദിവസം മുമ്പ് അടിപിടിയുണ്ടായി. ഇതോടെ പെണ്‍കുട്ടിയുടെ അച്ഛനോട് ജോബിയ്ക്ക് കടുത്ത വിരോധമായി. സംഭവദിവസം പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസില്‍ പോയ ശേഷം മടങ്ങിവരുന്ന വഴിക്ക് ജോബി പെണ്‍കുട്ടിയുടെ പിന്നാലെ ബൈക്കില്‍ പിന്തുടരുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ വഴിയില്‍ വെച്ച് കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നെഞ്ചില്‍ കടന്ന് പിടിക്കുകയുമായിരുന്നു. ഇയാളെ തള്ളിമാറ്റിയ ശേഷം പെണ്‍കുട്ടി കുതറിയോടിയെങ്കിലും ഇയാള്‍ ബൈക്കില്‍ പിന്തുടര്‍ന്നു. ആളൊഴിഞ്ഞ വഴിയിലൂടെ പെണ്‍കുട്ടി ഓടിയതാണ് പിന്തുടരാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നും നെയ്യാര്‍ഡാം പൊലീസ് പറയുന്നു.പെണ്‍കുട്ടി ഒടിയെത്തിയ സ്ഥലത്ത് ചെറിയ ആള്‍ക്കൂട്ടം കണ്ടതിനെതുടര്‍ന്ന് ജോബി ബൈക്കില്‍ അവിടെ നിന്നും മുങ്ങുകയും ചെയ്തു. എന്തോ പന്തികേട് തോന്നിയ ചില നാട്ടുകാര്‍ കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് തന്നെ ജോബി ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം തുറന്ന് പറയുകയായിരുന്നു. രാത്രി മാതാപിതാക്കള്‍ക്കൊപ്പം നെയ്യാര്‍ഡാം സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതിയും നല്‍കി. 28 കാരനായ ജോബി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് ഇയാള്‍ക്കെതിരേ മുമ്പും ആരോപണങ്ങളുണ്ടായിട്ടുണ്ടെങ്കിലും കേസൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

Related posts