അടിച്ചു മോനേ…മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ സ്വത്തു പണയം വയ്ക്കാന്‍ പോകുംനേരം പിതാവിനെ ഭാഗ്യദേവത കടാക്ഷിച്ചു

രാജപുരം: മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ സ്വത്തു പണയപ്പെടുത്താനൊരുങ്ങിയ പിതാവിനു ഭാഗ്യദേവതയുടെ കടാക്ഷം. സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പിലാണു ചുള്ളിക്കര അയറോട്ട് എരുമപ്പള്ളത്തെ കൂലിപ്പണിക്കാരനായ എം.കെ.രവീന്ദ്രന് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണു രവീന്ദ്രന്‍ ഒടയംചാലിലെ ഹരിത കാവേരി ലോട്ടറി സ്റ്റാളില്‍ നിന്ന് പൗര്‍ണമി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നത്. തിങ്കളാഴ്ചയാണ് ഫലം വന്നത്.

ഡിസംബര്‍ രണ്ടിനാണു മകള്‍ ഹരിതയുടെ വിവാഹം. വിവാഹത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ സ്വത്തു പണയം വച്ച് പണമെടുക്കാമെന്നു രവീന്ദ്രനും ഭാര്യ കൈരളിയും തീരുമാനിച്ചു. തിങ്കളാഴ്ച രേഖകളുമായി ബാങ്കിനെ സമീപിക്കാനിരിക്കെയാണ് രാവിലെ ലോട്ടറിയടിച്ച വിവരം അറിയുന്നത്. ലഭിക്കുന്ന തുകകൊണ്ട് മകളുടെ കല്യാണം നടത്തണം. പിന്നെ മകന്റെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ അടയ്ക്കണം. ഇത്രയുമാണ് രവീന്ദ്രന്റെ ആഗ്രഹങ്ങള്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് കോളിച്ചാല്‍ ശാഖാ മാനേജറെ ഏല്‍പിച്ചു

Related posts