മേഘ രക്ഷിച്ചത് ഒരു കുഞ്ഞുജീവന്‍! ഭിക്ഷക്കാരി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തിയത് യുവതിയുടെ തന്ത്രം

meghaഅങ്ങ് ഡല്‍ഹിയില്‍ നടന്നത് ഈ സംഭവം. ഒരു യുവതിയുടെ അസാമാന്യ ധൈര്യം ഒരു കുരുന്നുജീവന്‍ രക്ഷിച്ച കഥ ഇങ്ങനെ- മാധ്യമപ്രവര്‍ത്തകയായ മേഘ പതിവ് പോലെ അന്നത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസില്‍ഡ്രൈവറുടെ അടുത്താണ് മേഘ നിന്നിരുന്നത്. അപ്പോഴാണ് മേഘ തന്റെ അടുത്തിരുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത്. അമ്പതിനോട് അടുത്ത് പ്രായം വരുന്ന ആ സ്ത്രീ. മുഷിഞ്ഞ സാരിയാണ് വേഷം. ഒരു ഭിക്ഷക്കാരിയോ വീട്ടുജോലിക്കാരിയോ ആകുമെന്നുറപ്പ്. അപ്പോഴാണ് മേഘയുടെ ശ്രദ്ധ അവരുടെ മടിയില്‍ കിടന്ന കുട്ടിയിലേക്ക് എത്തിയത്. രണ്ടുവയസ് മാത്രം പ്രായം തോന്നിക്കുന്ന നല്ല വെളുത്ത കുട്ടി. സാമ്പത്തികശേഷിയുള്ള കുടുംബത്തിലേതെന്ന് വ്യക്തം. കുഞ്ഞ് ആ സ്ത്രീയുടേതെന്ന് മേഘയ്ക്ക് വിശ്വസിക്കാനായില്ല. ഈ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാകുമോ? മേഘയുടെ മനസ്സില്‍ സംശയങ്ങള്‍ ഉടലെടുത്തു.

ആ സ്ത്രീയോട് നേരിട്ട് ഇക്കാര്യം ചോദിക്കാന്‍ മേഘ തീരുമാനിച്ചു. ഈ കുട്ടി നിങ്ങളുടെയാണോ എന്ന ചോദ്യത്തില്‍’ അല്പം പരുങ്ങിയെങ്കിലും സ്ത്രീ പറഞ്ഞു,‘ അല്ല ഈ കുഞ്ഞ് എന്റെ മകളുടെയാണ്.’ മകള്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ സ്ത്രീ ബസിന്റെ പിറകിലേക്ക് ചൂണ്ടിക്കാണിച്ചു. ബസില്‍ നല്ല തിരക്കുണ്ടായിരുന്നത് കൊണ്ട് മേഘയ്ക്ക് മകളെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ സ്ത്രീയുടെ ഈ ഉത്തരങ്ങളൊന്നും മേഘയെ വിശ്വസിപ്പിച്ചില്ല. വൃദ്ധയുടെ കണ്ണുവെട്ടിച്ച് മേഘ ആ കുഞ്ഞിനെ നുള്ളി നോക്കി. കുഞ്ഞ് ഉറങ്ങുകയാണോ അതോ എന്തെങ്കിലും മരുന്ന് കൊടുത്ത് സ്ത്രീ മയക്കി കിടത്തിയിരിക്കുകയാണോ എന്ന് അറിയാനായിരുന്നു അത്. എന്നാല്‍ പലപ്രാവിശ്യം നുള്ളി നോക്കിയിട്ടും കുഞ്ഞ് അനങ്ങുന്നില്ല. മരുന്നുമൂലം കുട്ടി ഉറങ്ങുകയാണെന്നു വ്യക്തം.

മേഘ തന്റെ സംശയംഡ്രൈവറോടും, കണ്ടക്ടറോടും പറഞ്ഞു. ബസ് പാതിവഴിക്ക് വച്ച് നിറുത്തിയ െ്രെഡവര്‍ സ്ത്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയുടെ ശ്രമം പരാജയപ്പെടുകയും പോലീസ് വന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ അന്വേഷിച്ച മേഘയ്ക്ക് അറിയാന്‍ കഴിഞ്ഞത് കുഞ്ഞ് ഗ്രാമത്തിലെ ആയിരുന്നുവെന്ന്. അവിടുത്തെ ജോലിക്കാരിയായിരുന്നത്രേ ആ സ്ത്രീ.

ഡല്‍ഹിയില്‍ നടന്ന ഈ സംഭവം നമ്മുടെ കൊച്ചുകേരളത്തിലും പലവട്ടം നാം കണ്ടിട്ടുണ്ട്. മനപൂര്‍വം നാം അവഗണിക്കുന്നതോ അല്ലെങ്കില്‍ തിരക്കില്‍ വിട്ടുകളയുന്നതോ അണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍. ഒരു ചെറിയ കരുതല്‍ ഒരു കുട്ടിയുടെ ജീവിതം രക്ഷപ്പെടുത്തിയേക്കാം.

Related posts