കവർച്ചാ കേസിലെ പ്രതി മംഗലാപുരത്ത് പിടിയിൽ; വിദേശത്ത് നിന്നെത്തിയ സുഹൃത്തിന്‍റെ ലഗേജും പണവും മോഷ്ടിച്ചെന്നാണ് കേസ്

വടകര: വിദേശത്ത് നിന്ന് വരുന്നയാളുടെ പണവും ലഗേജും കവർച്ച നടത്തിയെന്ന കേസിൽ പോലിസ് അന്വേഷിക്കുന്നയാൾ മംഗലാപുരം വിമാനത്താവളത്തിൽ പിടിയിലായി. അഴിയൂർ പൂഴിത്തല കലാപം ഖലീൽ എന്ന റിയാസാണ് പിടിയിലായത്.

ഇയാളുടെ സുഹൃത്തിന്‍റെ സുഹൃത്ത് വിദേശത്ത് നിന്ന് വരുന്പോൾ അദ്ദേഹത്തിന്‍റെ ലഗേജും പണവും അപഹരിച്ചെന്നാണ് കേസ്.വീട്ടിലറിയിക്കാതെ സുഹൃത്തിനെ മാത്രമറിയിച്ചായിരുന്നു ഇയാൾ വിദേശത്ത് നിന്ന് വന്നത്. മംഗലാപുരം വിമാനത്താവളം വഴിയായിരുന്നു പരാതിക്കാരൻ വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നത്.

സുഹൃത്തിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ നൽകിയാണ് കവർച്ച നടത്തിയതെന്നു പോലിസ് പറഞ്ഞു. ക്വട്ടേഷൻ സംഘാംഗങ്ങളെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.

Related posts