44 ദിവസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 400 തവണ; ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി മരിച്ച ജങ്കോ ഫറൂട്ട എന്ന 17കാരിയുടെ ജീവിതം…

600ലോകത്തില്‍ ഇന്നേവരെ നടന്നതില്‍ വച്ചേറ്റവും ക്രൂരമായ ലൈംഗിക പീഡനം എന്ന തലവാചകത്തോടെയാണ് ജങ്കോഫറൂട്ടയുടെ ചിത്രവും ദുരന്തമായ പീഡനകഥയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 17കാരിയായ ജാപ്പനീസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് സുഹൃത്തുക്കള്‍ എന്നു വിശ്വസിച്ചിരുന്ന സഹപാഠികളായിരുന്നു. 1988 നവംബര്‍ 22 നായിരുന്നു അവളെ നാലു സഹപാഠികള്‍ ചേര്‍ന്നു തട്ടികൊണ്ടു പോയത്. 44 ദിവസത്തെ അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 1989 ജനുവരി 4 ന് അവള്‍ കൊല്ലപ്പെടുകയായിരുന്നു.

സഹപാഠികളായ ആണ്‍കുട്ടികള്‍ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചാണ് ജങ്കോയെ ഒരു വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് ജങ്കോ അവിടെ വീട്ടുതടങ്കലിലായി. പിന്നെ നടന്നത് ലോക ചരിത്രത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത കൊടുംക്രൂരതകളായിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിച്ചതിനു ശേഷം താന്‍ ഒളിച്ചോടി ഇനി അന്വേഷിക്കണ്ട എന്നും ജങ്കോയെക്കൊണ്ട് പീഡകന്മാര്‍ പറയിച്ചു. കൊടും പട്ടിണിയും പോഷക കുറവും മൂലം പാറ്റയെയും പല്ലിയെയും വരെ ജങ്കോയ്ക്ക് കഴിക്കേണ്ടി വന്നു. ദാഹം മാറ്റാന്‍ കുടിച്ചതാവട്ടെ സ്വന്തം മൂത്രവും. മുഖം കോണ്‍ക്രീറ്റ് തറയില്‍ ഉരക്കപ്പെട്ടു. കൈകള്‍ തറയില്‍ വച്ചു ചവിട്ടി ഞെരിക്കപ്പെട്ടു. ഉത്തരത്തില്‍ കെട്ടി തൂക്കി പഞ്ചിംഗ് ബാഗുപോലെ അവര്‍ അവളെ അടിച്ചു രസിച്ചു. ഇതിനിടയില്‍ അവളുടെ മൂക്കില്‍ രക്തം വന്നു അടഞ്ഞു പോയതിനാല്‍ വാ തുറന്നു പിടിച്ചു ശ്വസിക്കേണ്ടി വന്നു.

രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സിഗരറ്റു കൊണ്ടു പൊള്ളിക്കുകയും കാലുകളിലും പാദങ്ങളിലും പെട്രോള്‍ പോലെയുള്ള ദ്രാവകം ഒഴിച്ച്ു കത്തിക്കുകയും ചെയ്തു. രഹസ്യഭാഗത്തില്‍ കുപ്പികള്‍ കയറ്റുകയും പടക്കംവച്ച്് പൊട്ടിക്കുകയും ചെയ്തു. പൊള്ളിവെന്ത കാലുകൊണ്ടു നടക്കാനാവാത്ത അവളെ മുളവടികൊണ്ട് അവര്‍ അടിച്ചു. കൈകളും നഖങ്ങളും ചതച്ചുപൊട്ടിച്ചു. ശരീരമാകെ ഇരുമ്പുവടികൊണ്ട് അടിച്ച് ഉടച്ചു. കോഴി ചുടാനുള്ള ഇരുമ്പുവടി അവളുടെ സ്വകാര്യഭാഗത്ത് കുത്തിക്കയറ്റി. പീഡനത്തിന്റെ 30-ാം ദിവസം ചൂട് മെഴുക് അവളുടെ മുഖത്ത് ഉരുക്കിയൊഴിച്ചു. കണ്‍പോളകള്‍ സിഗരറ്റുകൊണ്ടു പൊള്ളിക്കുന്നു. മാറിലാകെ സൂചികള്‍ കുത്തികയറ്റുകയും ഇടതു നിപ്പിള്‍ പ്ലയര്‍കൊണ്ടു മുറിച്ചെടുക്കുകയും ചെയ്തു. ജനനേന്ദ്രിയത്തില്‍ ചൂടുള്ള കത്രീകയും ബള്‍ബും കയറ്റി. ഈ ദിവസങ്ങളില്‍ ജങ്കോയുടെ ചെവിയുടെ പാട തകര്‍ക്കപ്പെട്ടു. തലച്ചോര്‍ ഉള്ളില്‍ നിന്നു ചുരുങ്ങുകയും ചെയ്തു

പീഡനത്തിന്റെ 40-ാംദിവസം എന്നെ ഒന്നു കൊന്നു തരൂ എന്നവള്‍ യാചിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു. 1989 ലെ പുതുവര്‍ഷത്തില്‍ അവളുടെ ശരീരം ചതച്ച് ഒതുക്കപ്പെട്ടു. പീഡനത്തിന്റെ 44-ാം ദിവസമായ 1989 ജനുവരി 4 ന് അവളുടെ ശരീരം നാല് പീഡകന്മാരും ചേര്‍ന്ന് ഇരുമ്പ് ബാര്‍ബെല്‍ കൊണ്ട് അടിച്ച് ഒടിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തമൊലിച്ചു കിടന്ന അവളുടെ കണ്ണും മുഖവും മെഴുകുതിരി നാളങ്ങള്‍ കൊണ്ട് പൊള്ളിച്ചു. കാലുകളിലും കൈളിലും വയറിലും പ്രെട്രോളിനു സമാനമായ ദ്രാവകം ഒഴിച്ചു തീ കൊളുത്തി. അവസാന പീഡനം രണ്ടു മണിക്കൂര്‍ നീണ്ടു നിന്നു. ആ ദിവസത്തിന്റെ അവസാനം ജങ്കോ ഫുറൂട്ട് എന്ന 17 കാരി കൊടും പീഡനങ്ങള്‍ ഏറ്റു വാങ്ങി മരണത്തിനു കീഴടങ്ങി. തന്റെ മകള്‍ക്കു സംഭവിച്ചതറിഞ്ഞ് അവളുടെ മാതാവ് കുഴഞ്ഞു വീണു തുടര്‍ന്നു മാനസികനില തകര്‍ത്ത അവര്‍ മനോരോഗകേന്ദ്രത്തിലാക്കപ്പെട്ടു. എന്നാല്‍ അവളെ പീഡിപ്പിച്ച കാപാലികര്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷവും സ്വതന്ത്രരായി നടക്കുകയാണ്. ഫറൂട്ടയുടെ മരണത്തിനു കാരണമായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഇത്തരം വൈകൃതചിത്തരായ ആളുകള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത് ഓരോത്തരുടെയും കടമയാണ്.

Related posts