എന്റെ പുതപ്പു വലിച്ചു മാറ്റി; സ്വകാര്യത നിരീക്ഷിച്ചതില്‍ മാനഹാനിയുണ്ടായി; ആലപ്പുഴയിലെ ഹോട്ടലില്‍ അപമാനത്തി നിരയായ നടിയുടെ മൊഴി പുറത്ത്‌

Hotel-boy-rape

കൊച്ചി:കൊച്ചിയിലെ സംഭവത്തിന്റെ ചൂടാറും മുമ്പാണ് ആലപ്പുഴയിലെ ഹോട്ടലില്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറിയ ഹോട്ടല്‍ ജീവനക്കാരനായിരുന്നു നടിയെ അപമാനിച്ചത്. അക്രമണത്തെക്കുറിച്ച് നടി നല്‍കിയ മൊഴിയും എഫ്‌ഐആര്‍ രേഖകളും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…

”ആലപ്പുഴയിലെ പ്രമുഖ ഹോട്ടലിലെ റൂമില്‍ അവിടുത്തെ ജീവനക്കാര്‍ റൂം തുറന്ന് അകത്തു കയറുകയും ഞാന്‍ ഉറങ്ങി കിടന്നപ്പോള്‍ ഞാന്‍ പുതച്ചിരിക്കുന്ന ബെഡ്ഷീറ്റ് വലിച്ചു മാറ്റുവാനും ശ്രമിച്ചു. ക്ലിന്റ് സിനിമയുടെ ഷൂട്ടിംഗിനായി ഈ മാസം രണ്ടാം തീയതി ഹോട്ടലില്‍ എത്തിയതോടെയാണ് സംഭവം. രാത്രി 7.30തോടെ റൂമില്‍ റെസ്റ്റു ചെയ്യുകയായിരുന്നു. വെളുപ്പിന് 4.30തോടെ കൂടി ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ റൂമില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ പെട്ടന്ന് പേടിച്ചു പോയി. ഞാന്‍ ഉറക്കെ നിലവിളിച്ചപ്പോള്‍ അയാള്‍ ഇറങ്ങിപ്പോകുകയായിരുന്നു. അയാളെ എനിക്ക് കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും. ഇതേക്കുറിച്ച് താഴെയുള്ള റിസപ്ഷനില്‍ പോയി പറഞ്ഞു. എന്റെ ലഗേജുമായി ഹോട്ടലില്‍ ചെന്ന സമയത്ത് ലഗേജുകള്‍ റൂമിലെത്തിക്കാന്‍ഡ സഹായിച്ചത് ഇയാളാണ്. ഇയാളുടെ പ്രവൃത്തിയില്‍ അപ്പോള്‍ തന്നെ അസ്വാഭാവികത ഉള്ളതായി തോന്നിയിരുന്നു. അയാളോട് താമസ സ്ഥലമൊക്കെ അന്വേഷിച്ചിരുന്നു. നെടുമുടിയിലാണ് താമസം എന്നാണ് പറഞ്ഞത്. ഞാന്‍ എന്റെ റൂം താക്കോല്‍ വച്ച് അകത്തു നിന്നും പൂട്ടിയിരുന്നു. അയാള്‍ സെക്കന്‍ഡ് കീ ഉപയോഗിച്ചായിരിക്കാം എന്റെ മുറിയില്‍ കയറിയത്. ഇയാള്‍ എന്റെ റൂം തുറന്ന് അകത്തു കയറി എന്റെ സ്വകാര്യത നിരീക്ഷിച്ചതില്‍ എനിക്ക് മാനഹാനി ഉണ്ടായിട്ടുണ്ട്. പകരം അറ്റാക്ക് ചെയ്തിരുന്നെങ്കില്‍ എന്റെ അവസ്ഥ മറ്റൊന്നായേനേ. സംഭവത്തില്‍ ഞാന്‍ വളരെ ഭയചകിതയായിരുന്നു.”

ഹോട്ടലിലെ 314ാം മുറിയില്‍ വച്ചായിരുന്നു ഈ സംഭവം. സംഭവത്തില്‍ പ്രതിയായ ആലപ്പുഴ നെടുമുടി സ്വദേശിയായ യുവാവ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലായിരുന്നു നടി പരാതി നല്‍കിയത്. നടിയുടെ പരാതി പ്രകാരം ഐപിസി സെക്ഷന്‍ 457 പ്രകാരം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിനും, ഐപിസി 354(സി) വകുപ്പ് പ്രകാരം സ്ത്രീയുടെ സ്വകാര്യത അനുവാദം കൂടാതെ വീക്ഷിച്ചു എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഹോട്ടലുടമകളുടെ സ്വാധീനഫലമായി കേസിന്റെ വിവരങ്ങള്‍ പോലീസ് മറച്ചുവച്ചിരുന്നു. ഒടുവില്‍ കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എഫ്‌ഐആറിന്റെ വിവരങ്ങള്‍ അടക്കമുള്ളവ പോലീസ് വെളിപ്പെടുത്തിയത്. സംഭവ നടന്ന രാത്രി തന്നെ നടിയും സിനിമാ പ്രവര്‍ത്തകരും റൂം വെക്കേറ്റ് ചെയ്തിരുന്നു. നടി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഇപ്പോഴും ആലപ്പുഴയില്‍ നടക്കുന്നതിനാല്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിനു ശേഷം ഹോട്ടല്‍ അധികൃതര്‍ പ്രതിയെ പിരിച്ചുവിട്ടിരുന്നു. ഗസ്റ്റ് വിളിച്ചപ്പോള്‍ റൂം മാറിയാണ് നടിയുടെ റൂമില്‍ ജീവനക്കാരന്‍ കയറിയതെന്നായിരുന്നു ഹോട്ടല്‍ അധികൃതരുടെ വാദം. എന്നാല്‍, പുലര്‍ച്ചെ 4.30നാണ് സംഭവം നടന്നതെന്ന് നടി മൊഴിനല്‍കിയതോടെ ഹോട്ടല്‍ അധികൃതരുടെ വാദം പൊളിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ ഈ നടി വിവരം നേരത്തെ പുറത്തു പറഞ്ഞിരുന്നില്ല. കൊച്ചിയിലെ സംഭവത്തിനു ശേഷമാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

Related posts