എന്റെ സൗഹൃദത്തിനൊക്കെ അയാള്‍ നിയന്ത്രണം വച്ചു, അതോടെ തമ്മില്‍ വേര്‍പിരിയുകയെന്ന തീരുമാനമെടുത്തു, വിവാഹ മോചനത്തെക്കുറിച്ചും വിവാദങ്ങളെപ്പറ്റിയും നടി നീന കുറുപ്പ് മനസുതുറക്കുന്നു

നീന കുറുപ്പിനെ ഓര്‍മയില്ലേ. മമ്മൂട്ടിയുടെ നായികയായി സിനിമയില്‍ എത്തിയ നീനയ്ക്ക് മികച്ച അവസരങ്ങള്‍ വളരെക്കുറച്ചു മാത്രമാണ് ലഭിച്ചിരുന്നത്. സീരിയലില്‍ ശ്രദ്ധകേന്ദ്രീകരിച്ച നീന അഭിനയ ജീവിതത്തിന്റെ മുപ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോഴും വ്യക്തിജീവിതത്തില്‍ വലിയ തിരിച്ചടിയാണ് നീനയെ കാത്തിരുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നീന അതിനെക്കുറിച്ച് പറയുന്നു.

ദാമ്പത്യ ജീവിതത്തില്‍ ഇത്തരത്തിലുളള ഒരുപാട് അഭിപ്രായ ഭിന്നതകള്‍ കടന്നു വന്നിരുന്നു. എല്ലാകാര്യത്തിലും ഞങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ്. മോളുടെ കാര്യത്തില്‍ മാത്രമാണ് ഒരേ ചിന്തയും ഒരേ അഭിപ്രായവുമുള്ളത്.

എന്റെ ജോലിയില്‍ പോലും അദ്ദേഹത്തിനു അഭിപ്രായ ഭിന്നതയുണ്ടാകും. കൂടാതെ ജീവിതത്തില്‍ സൗഹൃദത്തിനൊക്കെ കടുത്ത നിയന്ത്രണമായിരുന്നു. സുഹൃത്തുക്കളുമായി അകന്നു പോകുക എന്നത് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയാത്ത കാര്യമായിരുന്നു. കുടുംബത്തിന്റേയും സ്‌നേഹത്തിന്റേയും പേരില്‍ ഒരു സ്ത്രീ സര്‍വ്വതും ത്യജിക്കണമെന്ന അഭിപ്രായം എനിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

അദ്ദേഹത്തിന്റേത് പോലെ തന്നെ എന്റെ നിലപാടുകള്‍ പുള്ളിക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇയൊരു അഭിപ്രായ ഭിന്നത തുടര്‍ന്ന് പോയാല്‍ രണ്ടു പേര്‍ക്കും സന്തോഷമുണ്ടാകില്ലെന്നു തോന്നി.

തമ്മിലുണ്ടാകുന്ന വഴക്കുകള്‍ മനസമാധാനത്തെ ബാധിച്ചിരുന്നു. അഭിപ്രായഭിന്നതകള്‍ രണ്ടു പേരുടേയും മനസമാധാനത്തെ ബാധിച്ചപ്പോള്‍ 2007 മുതല്‍ രണ്ടു പേരും മാറി താമസിക്കാന്‍ തുടങ്ങി. എങ്കിലും മോള്‍ക്കു വേണ്ടി ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്. അവധി ദിവസങ്ങള്‍ വരുമ്പോഴാണ് ഞാനും മകളും ഭര്‍ത്താവ് താമസിക്കുന്ന സ്ഥലത്ത് എത്തുന്നത്.

വീടും പരിസരവുമെല്ലാം വൃത്തിയാക്കി വയ്ക്കും. എന്നാല്‍ എന്റെ സാന്നിധ്യം പുളളിയ്ക്ക് ഇറിറ്റേഷന്‍ വരാന്‍ തുടങ്ങിയോ എന്ന് എനിയ്ക്ക് സംശയം തോന്നിതുടങ്ങും. അപ്പോള്‍ പോകുന്നുവെന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഇറങ്ങാറാണ് പതിവ്.

എന്നാല്‍ ഞാന്‍ യാത്ര പറയുമ്പോള്‍ അദ്ദേഹം വേണ്ടായെന്ന് പറയാറില്ല- നീന പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ ശ്യാമപ്രസാദ് നിവിന്‍ പോളി തൃഷ ചിത്രം ഹെയ് ജൂഡില്‍ സാമാന്യം ഭേദപ്പെട്ട വേഷം നീനകുറുപ്പ് കൈകാര്യം ചെയ്തിരുന്നു.

Related posts