രാംകുമാര്‍ വക്കീല്‍ ആഞ്ഞുപിടിച്ചിട്ടും ജനപ്രിയനെ പുറത്തിറക്കാനായില്ല, അടിയന്തിരമായി ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി, വീണ്ടും മൂന്നുദിനം കൂടി ദിലീപിന് ജയിലില്‍ തന്നെ

dനടിയെ ഉപദ്രവിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചെങ്കിലും കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്. കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ ഒരു ദിവസത്തേക്ക് ജാമ്യ ഹര്‍ജി മാറ്റണമെന്നാണ് കോടതിയോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ദിലീപിനെതിരേ യാതൊരു തെളുവുമില്ലെന്നും ഗുഢാലോചനയില്ലെന്ന് ആദ്യ കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കിയ ശേഷം പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നടിയെയോ, മുന്‍ ഭാര്യ മഞ്ജുവാര്യരെയോ ദിലീപിന് സ്വാധീനിക്കാന്‍ കഴിയില്ല. അതിനാല്‍ ജാമ്യം നല്‍കുന്നതിന് തടസമില്ല. പോലീസ് ആവശ്യപ്പെട്ടപ്പോഴൊക്കെ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. അറസ്റ്റിലാകുന്നതിന് മുന്‍പ് 13 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. പിന്നീട് രണ്ടു തവണയായി മൂന്ന് ദിവസത്തെ കസ്റ്റഡിയും ലഭിച്ചു. തെളിവെടുപ്പ് എല്ലാം പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Related posts