ഇവളെന്‍റെ സ്വന്തം മുറപ്പെണ്ണ്..! അമ്മാവന്‍റെ മകളുമായി ഒളിച്ചോടി കേരളത്തിലെത്തിയിട്ടും രക്ഷയില്ല;  പെൺകുട്ടിയുടെ ബന്ധു ഇരുവരേയും മുക്കത്ത് കണ്ടതോടെ പ്രശ്നമായി പിന്നെ സംഭവിച്ചത്…

മുക്കം: പ്രായപൂർത്തിയാകാത്ത മുറപ്പെണ്ണുമായി കേരളത്തിലെത്തിയ മധ്യപ്രദേശ് സ്വദേശിയെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മാവന്‍റെ മകളുമായി നാട്ടിൽ നിന്ന് ഒളിച്ചോടിയ മധ്യപ്രദേശിലെ മുറേന സ്വദേശി ഭീർ സിംഗി(21) നെയും പതിനേഴുകാരിയെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ട് പോയത്.

മുക്കത്തിനടുത്ത് ഗോതമ്പ റോഡിൽ നിർമാണ തൊഴിലെടുക്കുന്ന ഭീർ സിംഗ് കഴിഞ്ഞ 29നാണ് അമ്മാവന്‍റെ മകളുമായി ഗോതമ്പ റോഡിലെത്തിയത്. മകളെ തട്ടിക്കൊണ്ട് പോയതായി പെൺകുട്ടിയുടെ രക്ഷിതാക്കൾ മുറേനയിലെ അംബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ ബന്ധുവായ യുവാവ് മുക്കത്ത് കുട്ടിയെ കണ്ടത്. ഇയാൾ നാട്ടിൽ അറിയിച്ചതിനെ തുടർന്നാണ് മധ്യപ്രദേശിൽ നിന്നെത്തിയ പോലീസ് സംഘം മുക്കം പോലീസിന്‍റെ സഹായത്തോടെ കുട്ടിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തത്.

Related posts