പാലക്കാട്ടെ ഇരട്ടകൊലപാതകത്തില്‍ അറസ്റ്റിലായത് മരുമകളുടെ കൂട്ടുകാരന്‍ തന്നെ, വൃദ്ധദമ്പതികള്‍ മൃഗീയമായി കൊല്ലപ്പെട്ടപ്പോഴും ഷീബയ്ക്ക് കാര്യമായ പരിക്കില്ലാതിരുന്നതോടെ പോലീസ് ബുദ്ധി പ്രവര്‍ത്തിച്ചു, മണിക്കൂറുകള്‍ക്കകം പ്രതി കുടുങ്ങിയത് ഇങ്ങനെ

പാലക്കാട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അഴിക്കുള്ളിലാക്കി. മരിച്ച വൃദ്ധദമ്പതികളുടെ മരുമകളുടെ സുഹൃത്തായ എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്ന പാലക്കാട് തോലന്നൂരില്‍ കോട്ടായി സ്‌റ്റേഷന്‍ പരിധിയിലുള്ള പൂളയ്ക്കപറമ്പില്‍ കുന്നിന്‍മേല്‍ വീട്ടില്‍ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) ആണ് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥന്‍ വെട്ടേറ്റു മരിച്ച നിലയിലും പ്രേമകുമാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മരുമകള്‍ ഷീബയെ തൊട്ടടുത്ത മുറിയില്‍ ബന്ധനസ്ഥയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഷീബയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന വിവരം. മോഷണത്തിനാണ് കൊലപാതകി ഇവരുടെ വീട്ടിലെത്തിയതെന്ന് ആദ്യം കരുതിയെങ്കിലും മരുമകളായ ഷീബയ്ക്ക് കാര്യമായ പരിക്കുപറ്റാതിരുന്നത് സംശയം ഉളവാക്കിയിരുന്നു. ഷീബയെ വീടിനു പിന്നില്‍ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തയത്. ഇന്നലെ രാത്രിയോ ഇന്നു പുലര്‍ച്ചെയോ ആണ് സംഭവമെന്നു കരുതുന്നു. പുലര്‍ച്ചെ വീട്ടില്‍ പാലുകൊടുക്കാന്‍ ചെന്ന സ്ത്രീയാണ് സംഭവം ആദ്യം അറിഞ്ഞത്.

സ്വാമിനാഥനും ഭാര്യയും മരുമകളുമാണ് വീട്ടില്‍ താമസം. ഇവരുടെ രണ്ട് മക്കളില്‍ ഒരാള്‍ ആര്‍മിയിലും മറ്റൊരാള്‍ വിദേശത്തുമാണ്. സ്വാമിനാഥന്‍ സ്വീകരണമുറിയിലും ഭാര്യ കിടപ്പുമുറിയിലുമാണ് മരിച്ചനിലയിലുള്ളത്. കഴിഞ്ഞമാസം തങ്ങളെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപിച്ച് സ്വാമിനാഥന്‍ കോട്ടായി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ടിവി കാണുന്നതിനിടെ ആരോ ജനലിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ശബ്ദം കേട്ട് എത്തിയപ്പോള്‍ ഓടിപ്പോയെന്നും പറയുന്നു. പക്ഷേ ആരെന്ന് വ്യക്തമല്ല. ഇക്കഴിഞ്ഞ 31നാണ് സംഭവം. ഈ സംഭവത്തിനുശേഷം രണ്ടാഴ്ച പിന്നിടുമ്പോഴാണ് നാടിനെ നടുക്കി ഇവര്‍ കൊലചെയ്യപ്പെട്ടത്.

Related posts