വീണ്ടും ഒപിഎസ് ഡെയ്‌സ്? ശശികലയെ തൂത്തെറിയാന്‍ എഐഡിഎംകെയിലെ വിമതര്‍ ഒത്തുചേരുന്നു, നീക്കത്തിന് മുഖ്യമന്ത്രി പളനിസ്വാമിയുടെ പിന്തുണയും, മന്നാര്‍ഗുഡി മാഫിയയ്ക്ക് തിരിച്ചടി

paneer22സ്വന്തം ലേഖകൻ
ചെന്നൈ: മുൻ  മുഖ്യമന്ത്രിയും എഐഎഡിഎംകെ പനീർശെൽവം വിഭാഗം നേതാവുമായ ഒ. പനീർശെൽവം വീണ്ടും തമിഴ്നാട് മഖ്യമന്ത്രിയായേക്കും. മുഖ്യന്ത്രി എടപ്പാടി പളനിസ്വാമി വിഭാഗം എംഎൽഎ മാരും മന്ത്രിമാരും ഇതു സംബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടത്തിയ യോഗത്തിൽ  ഏകദേശ ധാരണയായതായാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.ഇപ്പോൾ അഴിമതിക്കേസിൽ ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന പാർട്ടി ജനറൽ സെക്രട്ടറി ശശികലയോടും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദനകരനോടും പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കാനും ആവശ്യപ്പെടും .

ഇതിന് രണ്ടു ദിവസമാണ് നൽകിയിട്ടുള്ളത്. രാജിവയ്ക്കാത്ത പക്ഷം ഇരുവരേയും പുറത്താക്കാനും ആലോചനയുണ്ട്. ധാരണയനുസരിച്ച്  ഉടൻതന്നെ പനീർശെൽവം പാർട്ടി ജനറൽസെക്രട്ടറി സ്ഥാനം ഏറ്റെടുക്കും. തത്കാലത്തേക്ക് ഇടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരുകയും ചെയ്യും. തുടർന്നാകും പനീർശെൽവത്തിന്‍റെ മുഖ്യമന്ത്രിയായുള്ള തിരിച്ചുവരവ്. ഡെപ്യൂട്ടി ജനറൽസെക്രട്ടറി സ്ഥാനം ഏറ്റെടുത്തതുമുതൽ ദിനകരനെതിരേ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇതിനിടെ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണം ഒഴുക്കി എന്ന ആരോപണം ഉണ്ടാകുകയും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയുമുണ്ടായി. ഇതിനിടെയാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷനെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ഡൽഹി പോലീസ്  ദിനകരനെതിരേ കേസെടുത്തത്.

ഇതെല്ലാം കൂടിച്ചേർന്ന് പാർട്ടിയിൽ മന്നാർഗുഡി കുടുംബത്തിനെതിരേ പുകഞ്ഞുകൊണ്ടിരുന്ന അതൃപ്തി പാരമ്യത്തിലെത്തുകയായിരുന്നു. അങ്ങനെയാണ് പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന ആവശ്യവുമായി പനീർശെൽവം രംഗത്തെത്തുന്നത്. അതിനെ എടപ്പാടി വിഭാഗം സ്വാഗതം ചെയ്യുകയായിരുന്നു.   ഇന്നലെ ചെന്നൈയിൽ നടന്ന യോഗത്തിനു ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി ഡി. ജയകുമാർ, പനീർശെൽവം ഉന്നയിച്ച ആവശ്യത്തെ സ്വാഗതംചെയ്തു. പാർട്ടിയിലെ 172 എംഎൽമാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.

ഇതിനിടെ താൻ ഒരു കാരണവശാലും രാജിവയ്ക്കില്ല എന്ന് ദിനകരൻ പറഞ്ഞു. ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന ശശികലയെ സന്ദർശിക്കാൻ പോകുംമുന്പാണ് ദിനകരൻ പാർട്ടിയിലെ അതൃപ്തി അറിഞ്ഞ് ഇക്കാര്യത്തോട് പ്രതികരിച്ചത്. ഇതിനിടെ കൈക്കൂലിക്കേസിൽ ദിനകരനെ ഏതുസമയത്തും ഡൽഹി പോലീസ് അറസ്റ്റുചെയ്തേക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ  രണ്ടില ചിഹ്നത്തിനായി 50 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം ദിനകരൻ ചെന്നൈയിൽ നിഷേധിച്ചു. പോലീസ് അറസ്റ്റുചെയ്ത സുകേശ് ചന്ദ്രശേഖറിനെ അറിയില്ല. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദിനകരൻ ആരോപിച്ചു.

Related posts