ജോലിക്കൊപ്പം കൂലിയും, ആദ്യം പത്രത്തില്‍ പരസ്യം കൊടുക്കും, പെണ്‍കുട്ടികള്‍ വന്നാല്‍ ലൈംഗിക പീഡനവും, കടുത്തുരുത്തിയിലെ പീഡന വീരനെ പൊക്കി പോലീസ്, സംഭവം ഇങ്ങനെ

പഠനത്തിനൊപ്പം ജോലി എന്നു കണ്ടിട്ടു പാരമെഡിക്കല്‍ കോഴ്‌സ് പഠിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി പരാതി. എറണാകുളം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിക്കാരിയായ പെണ്‍കുട്ടി പത്രത്തിലെ പഠനത്തിനൊപ്പം ജോലി എന്ന പരസ്യം കണ്ടിട്ടാണ് മാഞ്ഞൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പാരാമെഡിക്കല്‍ കോഴ്‌സ് ചെയ്യാനെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരവിമംഗലം സ്വദേശി ജോമോന്‍ (40) അറസ്റ്റിലായി.

ഇവര്‍ ആദ്യം പത്രത്തില്‍ പരസ്യം നല്‍കും. അതിനുശേഷമാണ് സ്ഥാപനത്തിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത്. പഠനത്തിനൊപ്പം ജോലി എന്ന തലക്കെട്ടോടുകൂടിയാണ് പരസ്യം നല്‍കുന്നത്. പരസ്യം കണ്ടു പഠിക്കാന്‍ എത്തുന്നവരെ മഹാരാഷ്ട്രയില്‍ വീട്ടാണു പരിശീലനം നല്‍കിയിരുന്നതെന്നു പോലീസ് പറയുന്നു. നിലവില്‍ നിര്‍ധന കുടുംബത്തില്‍പ്പെട്ട 20 കാരിയാണു ജോമോന്‍ പീഡിപ്പിച്ചു എന്നു പോലീസില്‍ പരാതി നല്‍കിരിക്കുന്നത്.

കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയയിട്ടുണ്ടോ എന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. യാതൊരു സൗകാര്യവും ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയാണ് എത്തിച്ചിരുന്നത് എന്നും സ്ഥാപനത്തിന് ആവശ്യമായ അംഗികാരവും ലൈസന്‍സും ഉണ്ടോ എന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

Related posts